ലണ്ടൻ: ഈ വർഷത്തെ ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ അർജൻറീന സൂപ്പർതാരം ലയണൽ മെസ്സിക്ക് സ്ഥാനമില്ല. പോർച്ചുഗലിൻെറ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച്, ഈജിപ്ത് താരം മുഹമ്മദ് സലാഹ് എന്നിവർ തമ്മിലാണ് മികച്ച താരത്തിനുള്ള മത്സരം.
കഴിഞ്ഞ പത്ത് വർഷമായി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് മെസ്സിയും റൊണാൾഡോയുമാണ് നേർക്ക് നേർ വരാറുള്ളത്. കഴിഞ്ഞ 11 വർഷവും മെസ്സി ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. അഞ്ച് തവണ മെസ്സി പുരസ്കാരത്തിന് അർഹനാവുകയും ചെയ്തിട്ടുണ്ട്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിന് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരങ്ങങളാണ് റൊണാൾഡോയും മോഡ്രിച്ചും. കഴിഞ്ഞ ലോകകപ്പിൽ മോഡ്രിച്ചിൻെറ ക്രൊയേഷ്യ ഫൈനൽ വരെയെത്തുകയും ചെയ്തു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിച്ച കളിമികവ് സലാഹിന് ഗുണം ചെയ്തു.
കഴിഞ്ഞ പത്ത് വർഷമായി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിന് മെസ്സിയും റൊണാൾഡോയുമാണ് നേർക്ക് നേർ വരാറുള്ളത്. കഴിഞ്ഞ 11 വർഷവും മെസ്സി ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്നു. അഞ്ച് തവണ മെസ്സി പുരസ്കാരത്തിന് അർഹനാവുകയും ചെയ്തിട്ടുണ്ട്.
യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിന് കിരീടം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരങ്ങങളാണ് റൊണാൾഡോയും മോഡ്രിച്ചും. കഴിഞ്ഞ ലോകകപ്പിൽ മോഡ്രിച്ചിൻെറ ക്രൊയേഷ്യ ഫൈനൽ വരെയെത്തുകയും ചെയ്തു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിച്ച കളിമികവ് സലാഹിന് ഗുണം ചെയ്തു.