ന്യൂഡൽഹി: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടം കൈവരിച്ച മേരി കോമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മേരികോമിന് പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചത്.
കായികമേഖലയിൽ വിജയം കൈവരിക്കാൻ മേരി കോം പുലർത്തിയ അർപ്പണ മനോഭാവവും കഠിനാധ്വാനവും ഏവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും ട്വിറ്ററിലൂടെ മേരി കോമിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ അത്ഭുതവനിതക്ക് അഭിനന്ദനങ്ങൾ എന്നാണ് ഭൂപതി ആശംസിച്ചത്.
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടത്തോടെയാണ് മേരി കോം പുതിയ നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന ആദ്യ വനിത എന്ന ബഹുമതിയാണ് ഇന്നത്തെ സ്വർണ നേട്ടത്തോടെ മേരി കോം സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ മേരി കോം നേടുന്ന ആറാം സ്വർണമാണിത്. യുക്രെയ്‌ന്റെ ഹന്ന ഓഖോട്ടയെയാണ് മേരി കോം ഫൈനലിൽ തോൽപിച്ചത്. സ്‌കോർ 5-0.
2001ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ മേരി കോം 2002, 2005, 2006, 2008, 2010 വർഷങ്ങളിൽ സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിലാണ് ഹന്നയെ മേരി കോം തോൽപിച്ചത്. ഏഴ് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടി മേരി ആകെ മെഡൽ നേട്ടത്തിലും മുന്നിലെത്തി. സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങളായ സിമ്രൻ ജീത് കൗറും ലോവ്‌ലിന ബൊർഗോഹെയ്നും വെങ്കലം നേടിയിരുന്നു.
കായികമേഖലയിൽ വിജയം കൈവരിക്കാൻ മേരി കോം പുലർത്തിയ അർപ്പണ മനോഭാവവും കഠിനാധ്വാനവും ഏവർക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യൻ ടെന്നിസ് താരം മഹേഷ് ഭൂപതിയും ട്വിറ്ററിലൂടെ മേരി കോമിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ അത്ഭുതവനിതക്ക് അഭിനന്ദനങ്ങൾ എന്നാണ് ഭൂപതി ആശംസിച്ചത്.
ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടത്തോടെയാണ് മേരി കോം പുതിയ നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ സ്വർണം നേടുന്ന ആദ്യ വനിത എന്ന ബഹുമതിയാണ് ഇന്നത്തെ സ്വർണ നേട്ടത്തോടെ മേരി കോം സ്വന്തമാക്കിയത്. ലോക ചാമ്പ്യൻഷിപ്പിൽ മേരി കോം നേടുന്ന ആറാം സ്വർണമാണിത്. യുക്രെയ്‌ന്റെ ഹന്ന ഓഖോട്ടയെയാണ് മേരി കോം ഫൈനലിൽ തോൽപിച്ചത്. സ്‌കോർ 5-0.
2001ൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ മേരി കോം 2002, 2005, 2006, 2008, 2010 വർഷങ്ങളിൽ സ്വർണം നേടി. 48 കിലോഗ്രാം വിഭാഗത്തിലാണ് ഹന്നയെ മേരി കോം തോൽപിച്ചത്. ഏഴ് ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ നേടി മേരി ആകെ മെഡൽ നേട്ടത്തിലും മുന്നിലെത്തി. സെമിഫൈനലുകളിൽ പരാജയപ്പെട്ട ഇന്ത്യൻ താരങ്ങളായ സിമ്രൻ ജീത് കൗറും ലോവ്‌ലിന ബൊർഗോഹെയ്നും വെങ്കലം നേടിയിരുന്നു.