ഗ്ലാസ്ഗോ: ഒളിംപിക്സ് വെള്ളി മെഡൽ ജേതാവ് പി വി സിന്ധു ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ കടന്നു. ചൈനയുടെ ചെൻ യൂഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിൽ ഇടം കണ്ടെത്തിയത്. സ്കോർ:21-13,21-10.
കേവലം 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിലാണ് യൂഫെയിയെ സിന്ധു പരാജയപ്പെടുത്തിയത്.
ഫൈനലിൽ ജപ്പാെൻറ നൊസാമി ഒകുഹരയാണ് സിന്ധുവിൻ്റെ എതിരാളി. സെമി ഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്വാളിനെ പരാജയപ്പെടുത്തിയാണ് ഒകുഹര ഫൈനലില്‍ എത്തിയത്. സെമിയിൽ പരാജയപ്പെട്ടെങ്കിലും സൈനയ്ക്ക് വെങ്കലം ലഭിക്കും.
ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ മെഡൽ തേടിയാണ് സിന്ധു കളത്തിൽ ഇറങ്ങുന്നത്. 2013 ലും 2014 ലും സിന്ധു വെങ്കലം നേടിയിരുന്നു. സിന്ധുവും ഒകുഹരയും ആറുതവണ ഏറ്റുമുട്ടിയപ്പോൾ മൂന്നുതവണ സിന്ധുവും മൂന്നുതവണ ഒകുഹരയും ആണ് വിജയിച്ചത്.
World Badminton Championships: Sindhu beats Chinese opponent to reach final
Sindhu reached the finals of the World Championship with a straight game win.