ഹൈദരാബാദ്: കൊവിഡിനെ തുടര്‍ന്ന് ദീര്‍ഘകാലമായി കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിന്റെ തിരിച്ചുവരവ് വൈകും. ഉബര്‍ കപ്പില്‍ സിന്ധു കളിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ താരം പിന്മാറുകയായിരുന്നു. വീട്ടില്‍ ചില ചടങ്ങുകളും പൂജയുമെണ്ടെന്നും അതിനാല്‍ സിന്ധുവിന് യാത്ര ചെയ്യാന്‍ കഴിയില്ലെന്നുമാണ് പിതാവ് പിവി രമണയുടെ പ്രതികരണം. ഒക്ടബോര്‍ അവസാനം നടക്കാനിരിക്കുന്ന ഡെന്മാര്‍ക്ക് ഓപ്പണില്‍ സിന്ധു പങ്കെടുത്തേക്കുമെന്നാണ് സൂചന. വീട്ടിലെ കാര്യങ്ങള്‍ ഒക്ടോബര്‍ 15ന് മുന്‍പ് അവസാനിക്കുകയാണെങ്കില്‍ ഡെന്മാര്‍ക്കിലേക്ക് യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് രമണ പറഞ്ഞു. കൊവിഡ് സാഹചര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്. അനുകൂല സാഹചര്യമാണെങ്കില്‍ യാത്ര ചെയ്യുമെന്നാണ് പിതാവ് നല്‍കുന്ന സൂചന.
സിന്ധു തോമസ് ഉബര്‍ കപ്പില്‍ കളിക്കില്ലെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. മറ്റു കളിക്കാരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോകചാമ്പ്യന്‍ഷിപ്പായി നടത്തുന്നതാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റില്‍ നിന്നും ചൈനീസ് തായ്‌പേയ് പിന്മാറിയിട്ടുണ്ട്. സിന്ധുവിന് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.
Also Read: എൻ ശ്രീനിവാസനുമായി തർക്കമില്ല, മഞ്ഞക്കുപ്പായത്തിൽ ഇനി കളിക്കുമോ? വെളിപ്പെടുത്തലുമായി റെയ്ന!
ടൂര്‍ണമെന്റിന് മുന്‍പ് ഗോപീചന്ദ് അക്കാദമിയില്‍ കളിക്കാര്‍ക്ക് പരിശീലനമുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ അക്കാദമി അടച്ചിട്ടിരുന്നു. കൊവിഡ് ഭീതിയാണ് സിന്ധുവിന്റെ പിന്മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. അതേസമയം, കളിക്കാര്‍ക്ക് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളുരു പ്രകാശ് പദുക്കോണ്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന ലക്ഷ്യ സെന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും. ഇന്ത്യ ടീമിനെ അയക്കുമെങ്കില്‍ ലക്ഷ്യ കളിക്കുമെന്ന് പരിശീലകന്‍ വിമര്‍ കുമാര്‍ പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ ഇന്ത്യന്‍ കളിക്കാര്‍ മത്സരരംഗത്തില്ല. അടുത്തിടെ പരിശീലനം ആരംഭിച്ചെങ്കിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കളിക്കാര്‍ ആശങ്കയിലാണ്.
സിന്ധു തോമസ് ഉബര്‍ കപ്പില്‍ കളിക്കില്ലെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. മറ്റു കളിക്കാരുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ലോകചാമ്പ്യന്‍ഷിപ്പായി നടത്തുന്നതാണ് ടൂര്‍ണമെന്റ്. ടൂര്‍ണമെന്റില്‍ നിന്നും ചൈനീസ് തായ്‌പേയ് പിന്മാറിയിട്ടുണ്ട്. സിന്ധുവിന് പകരം മറ്റൊരു താരത്തെ ഉള്‍പ്പെടുത്തി ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാണ് ഇന്ത്യയുടെ ശ്രമം.
Also Read: എൻ ശ്രീനിവാസനുമായി തർക്കമില്ല, മഞ്ഞക്കുപ്പായത്തിൽ ഇനി കളിക്കുമോ? വെളിപ്പെടുത്തലുമായി റെയ്ന!
ടൂര്‍ണമെന്റിന് മുന്‍പ് ഗോപീചന്ദ് അക്കാദമിയില്‍ കളിക്കാര്‍ക്ക് പരിശീലനമുണ്ട്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നേരത്തെ അക്കാദമി അടച്ചിട്ടിരുന്നു. കൊവിഡ് ഭീതിയാണ് സിന്ധുവിന്റെ പിന്മാറ്റത്തിന് കാരണമെന്നും പറയപ്പെടുന്നു. അതേസമയം, കളിക്കാര്‍ക്ക് പൂര്‍ണ സുരക്ഷയൊരുക്കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെംഗളുരു പ്രകാശ് പദുക്കോണ്‍ അക്കാദമിയില്‍ പരിശീലനം നടത്തുന്ന ലക്ഷ്യ സെന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കും. ഇന്ത്യ ടീമിനെ അയക്കുമെങ്കില്‍ ലക്ഷ്യ കളിക്കുമെന്ന് പരിശീലകന്‍ വിമര്‍ കുമാര്‍ പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ ഇന്ത്യന്‍ കളിക്കാര്‍ മത്സരരംഗത്തില്ല. അടുത്തിടെ പരിശീലനം ആരംഭിച്ചെങ്കിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കളിക്കാര്‍ ആശങ്കയിലാണ്.