ബെംഗലൂരു: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്, ബാഡ്‍മിൻറൺ താരം സൈന നെഹ‍്‍വാൾ, മുൻ ബാഡ്‍മിൻറൺ താരം പ്രകാശ് പദുക്കോൺ തുടങ്ങിയ പ്രമുഖരെ പറ്റിച്ച് ബെംഗലൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കോടികൾ തട്ടിയതായി റിപ്പോർട്ട്. വിക്രം ഇൻവെസ‍്‍റ്റ്‍മെൻറ‍്‍സ് എന്ന കമ്പനിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബെംഗലൂരു പോലീസ് അറിയിച്ചു.
കമ്പനി ഉടമ രാഗവേന്ദ്രയെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കമ്പനിയിൽ നിക്ഷേപം നടത്തിയ 1776 പേരെ കബളിപ്പിച്ചതായാണ് പരാതി. രാഹുൽ ദ്രാവിഡിന് 35 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയിൽ ഉള്ളതെന്ന് പോലീസ് പറയുന്നു.
സൈന നെഹ്‍വാളിന് 1.5 കോടി നിക്ഷേപവുമുണ്ട്. മുൻ കർണാടക ക്രിക്കറ്റ് താരം അവിനാഷ് വൈദ്യയും കബളിപ്പിക്കപ്പെട്ട പ്രമുഖരിൽ പെടുന്നു. ഇത് സംബന്ധിച്ച് താരങ്ങളുടെ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.
കമ്പനി ഉടമ രാഗവേന്ദ്രയെയും ജീവനക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. കമ്പനിയിൽ നിക്ഷേപം നടത്തിയ 1776 പേരെ കബളിപ്പിച്ചതായാണ് പരാതി. രാഹുൽ ദ്രാവിഡിന് 35 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനിയിൽ ഉള്ളതെന്ന് പോലീസ് പറയുന്നു.
സൈന നെഹ്‍വാളിന് 1.5 കോടി നിക്ഷേപവുമുണ്ട്. മുൻ കർണാടക ക്രിക്കറ്റ് താരം അവിനാഷ് വൈദ്യയും കബളിപ്പിക്കപ്പെട്ട പ്രമുഖരിൽ പെടുന്നു. ഇത് സംബന്ധിച്ച് താരങ്ങളുടെ പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.