മിലാൻ: ലൈംഗികാരോപണ കേസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ച് താരത്തിൻെറ ക്ലബ്ബ് യുവൻറസ്. അമേരിക്കൻ വനിതയാണ് റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
താരത്തിനെതിരെ പരാതി വന്നത് കൊണ്ട് ക്ലബ്ബിന് അദ്ദേഹത്തോടുള്ള സമീപനത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് യുവൻറസ് അധികൃതർ അറിയിച്ചു. ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ്. അദ്ദേഹത്തിൻെറ പ്രൊഫഷണലിസവും ആത്മാർഥതയും മാതൃകാപരമാണെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
പോളണ്ടിനും സ്കോട‍്‍ലൻറിനും എതിരായ സൗഹൃദ മത്സരത്തിനുള്ള പോർച്ചുഗൽ ടീമിൽ നിന്ന് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയിരുന്നു. ലൈംഗികാരോപണമാണ് താരത്തിനെ ടീമിൽ നിന്ന് തഴഞ്ഞതിന് കാരണമെന്ന് സൂചനയുണ്ട്. റൊണാൾഡോയുടെ കൂടെ സമ്മതത്തോടെയാണ് മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
താരത്തിനെതിരെ പരാതി വന്നത് കൊണ്ട് ക്ലബ്ബിന് അദ്ദേഹത്തോടുള്ള സമീപനത്തിൽ മാറ്റമൊന്നും ഉണ്ടാവില്ലെന്ന് യുവൻറസ് അധികൃതർ അറിയിച്ചു. ക്രിസ്റ്റ്യാനോ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാരിൽ ഒരാളാണ്. അദ്ദേഹത്തിൻെറ പ്രൊഫഷണലിസവും ആത്മാർഥതയും മാതൃകാപരമാണെന്നും ക്ലബ്ബ് അധികൃതർ വ്യക്തമാക്കി.
പോളണ്ടിനും സ്കോട‍്‍ലൻറിനും എതിരായ സൗഹൃദ മത്സരത്തിനുള്ള പോർച്ചുഗൽ ടീമിൽ നിന്ന് നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയിരുന്നു. ലൈംഗികാരോപണമാണ് താരത്തിനെ ടീമിൽ നിന്ന് തഴഞ്ഞതിന് കാരണമെന്ന് സൂചനയുണ്ട്. റൊണാൾഡോയുടെ കൂടെ സമ്മതത്തോടെയാണ് മാറ്റി നിർത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.