മുംബൈ: കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചാല്‍ മതിയെന്ന് ക്രിക്കറ്റ് താരം സച്ചിൻ ടെന്‍ഡുല്‍ക്കര്‍. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്ബോള്‍ ടര്‍ഫ് നശിപ്പിക്കരുതെന്നും സച്ചിന് തന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ കേരള ബ്ലാസ്റ്റേഴ്സിൻ്റെ സഹഉടമ കൂടിയാണ് സച്ചിൻ. ഏകദിനം തിരുവനന്തപുരത്ത് നടത്തി കെസിഎ ഫുട്ബോളുമായി സഹകരിക്കണം. കേരളത്തിലെ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ആരാധകരെ നിരാശരാക്കരുതെന്നും സച്ചിന് ട്വിറ്ററില്‍ പറഞ്ഞു.
കലൂരില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിലെ പ്രശ്നങ്ങള്‍ ബി.സി.സി.എെ ഭരണത്തലവന് വിനോദ് റായിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വ്യക്തമാക്കി. നവംബര്‍ ഒന്നിനാണ് കലൂര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ് മല്‍സരം നിശ്ചയിച്ചിരിക്കുന്നത്.
കൊച്ചിയില്‍ ഫുട്ബോള്‍ മതിയെന്ന് ക്രിക്കറ്റ് ദൈവം
കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഫുട്ബാള്‍ മല്‍സരം സംഘടിപ്പിച്ചാല്‍ മതിയെന്ന് ക്രിക്കറ്റ് താരം സച്ചിൻ ടെന്‍ഡുല്‍ക്കര്‍
Samayam Malayalam 20 Mar 2018, 10:29 pm