ലണ്ടൻ: ഈജിപ്ത് ഫുട്ബോളർ മുഹമ്മദ് സലാഹിൻെറ ലോകകപ്പ് ഫുട്ബോൾ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. താരത്തിന് മൂന്ന് മുതൽ നാലാഴ്ച വരെ വിശ്രമം വേണ്ടി വരുമെന്ന് ലിവർപൂൾ ഫിസിയോ അറിയിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ കളിക്കുമ്പോഴാണ് ലിവർപൂൾ താരമായ സലാഹിന് തോളിന് പരിക്കേറ്റത്.
താൻ ലോകകപ്പ് കളിക്കുമെന്ന് കഴിഞ്ഞ ദിവസം സലാഹ് പറഞ്ഞിരുന്നു. എന്നാൽ നാലാഴ്ച വരെ വിശ്രമം വേണ്ടി വന്നാൽ ഈജിപ്ത് രണ്ടാം റൗണ്ടിലെത്തുമ്പോൾ മാത്രമേ സലാഹിന് ടീമിനൊപ്പം ചേരാൻ സാധിക്കൂ. മൂന്നാഴ്ച കഴിഞ്ഞ് പരിക്ക് ഭേദമാവുകയാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാനാവൂ.
ഈ സീസണിൽ ലിവർപൂളിന് വേണ്ടി 44 ഗോളുകൾ നേടിയിട്ടുള്ള സലാഹ് മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 38 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കുന്ന ഈജിപ്തിൻെറ ലോകകപ്പ് പ്രതീക്ഷകൾ മുഴുവൻ സലാഹിലാണ്.
താൻ ലോകകപ്പ് കളിക്കുമെന്ന് കഴിഞ്ഞ ദിവസം സലാഹ് പറഞ്ഞിരുന്നു. എന്നാൽ നാലാഴ്ച വരെ വിശ്രമം വേണ്ടി വന്നാൽ ഈജിപ്ത് രണ്ടാം റൗണ്ടിലെത്തുമ്പോൾ മാത്രമേ സലാഹിന് ടീമിനൊപ്പം ചേരാൻ സാധിക്കൂ. മൂന്നാഴ്ച കഴിഞ്ഞ് പരിക്ക് ഭേദമാവുകയാണെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമത്സരത്തിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാനാവൂ.
ഈ സീസണിൽ ലിവർപൂളിന് വേണ്ടി 44 ഗോളുകൾ നേടിയിട്ടുള്ള സലാഹ് മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. 38 വർഷത്തിന് ശേഷം ലോകകപ്പ് കളിക്കുന്ന ഈജിപ്തിൻെറ ലോകകപ്പ് പ്രതീക്ഷകൾ മുഴുവൻ സലാഹിലാണ്.