എൽഷെ: ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ ദയയില്ലാതെ തകർത്ത് സ്പെയിൻ. പുതിയ പരിശീലകൻ ലൂയിസ് എൻറിക്കിൻെറ കീഴിൽ ഇറങ്ങിയ സ്പെയിൻ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് നാഷൺസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ തകർത്ത് വിട്ടത്.
മത്സരത്തിൻെറ തുടക്കത്തിൽ കിട്ടിയ മികച്ച രണ്ട് അവസരങ്ങൾ ക്രൊയേഷ്യ പാഴാക്കി. മധ്യനിരതാരം സോൾ നിഗ്വെസാണ് സ്പെയിനിനെ ഒന്നാം പകുതിയിൽ മുന്നിലെത്തിച്ചത്. മാർക്കോ അസെൻസിയോ ആണ് രണ്ടാം ഗോൾ നേടിയത്. ക്രോയേഷ്യൻ ഗോൾകീപ്പർ കലിനിച്ചിൻെറ സെൽഫ് ഗോളായിരുന്നു മൂന്നാമത്തേത്.
ക്യാപ്റ്റൻ സെർജിയോ റാമോസ്, റോഡ്രിഗോ, ഇസ്കോ എന്നിവരും സ്പെയിനായി ഗോളുകൾ നേടി. ക്രൊയേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണിത്.
മത്സരത്തിൻെറ തുടക്കത്തിൽ കിട്ടിയ മികച്ച രണ്ട് അവസരങ്ങൾ ക്രൊയേഷ്യ പാഴാക്കി. മധ്യനിരതാരം സോൾ നിഗ്വെസാണ് സ്പെയിനിനെ ഒന്നാം പകുതിയിൽ മുന്നിലെത്തിച്ചത്. മാർക്കോ അസെൻസിയോ ആണ് രണ്ടാം ഗോൾ നേടിയത്. ക്രോയേഷ്യൻ ഗോൾകീപ്പർ കലിനിച്ചിൻെറ സെൽഫ് ഗോളായിരുന്നു മൂന്നാമത്തേത്.
ക്യാപ്റ്റൻ സെർജിയോ റാമോസ്, റോഡ്രിഗോ, ഇസ്കോ എന്നിവരും സ്പെയിനായി ഗോളുകൾ നേടി. ക്രൊയേഷ്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണിത്.