ലോക്ക് ഡൗൺ കാരണം മുറികള്‍ക്കുള്ളില്‍ മാത്രം ഫിറ്റ്നെസ് പരിശീലനം നടത്തിയിരുന്ന രാജ്യത്തെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകള് ഇന്ന് മുതല്‍ ഗ്രൗണ്ടുകളില്‍ പരിശീലനം ആരംഭിക്കും. ഔട്ട് ഡോര്‍ ട്രെയ്നിംഗിനുള്ള അനുമതി അത്ലറ്റുകള്‍ക്ക് നല്‍കിയതായി അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അദിലെ സുമരിവാല അറിയിച്ചു.
എന്‍ഐഎസ്-പാട്യാല, ബെംഗളുരുവിലെയും ഊട്ടിയിലെയും സായി സെന്റര്‍ എന്നിവിടങ്ങളിലെ ഔട്ട് ഡോര്‍ ഫിറ്റ്നെസ് ട്രെയ്നിംഗ് കേന്ദ്രങ്ങളാണ് ഇന്ന് സജീവമാവുക. മെയ് പതിനേഴ് മുതല്‍ സ്റ്റേഡിയത്തിനുള്ളില്‍ പരിശീലനം നടത്താനുള്ള ലോക്ക് ഡൗൺ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അടച്ചിട്ട സ്റ്റേഡിയത്തിലാകണം പരിശീലനം എന്ന കര്‍ശന വ്യവസ്ഥയുണ്ട്. എട്ടാഴ്ചയോളം മുറിക്കുള്ളില്‍ അത്ലറ്റുകള് ഫിറ്റ്നെസ് ട്രെയ്നിംഗ് മാത്രമാണ് നടത്തിയത്. അതാകട്ടെ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടല്ലായിരുന്നു. അത്ലറ്റുകള് അവരവരുടെ സൗകര്യത്തിന് അനുസരിച്ചായിരുന്നു താമസസ്ഥലത്ത് പരിശീലനം നടത്തിയത്. ഔട്ട് ഡോര്‍ പരിശീലനം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.
Also Read: അച്ഛനെ പിറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിള്‍ ചവിട്ടി; പതിനഞ്ചുകാരിയെ തേടി സൈക്ലിങ് ഫെഡറേഷന്
ട്രാക്കില്‍ ഓടാനും ത്രോ പരിശീലനം നടത്താനും ആരംഭിക്കും.ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഔട്ട് ഡോര്‍ പരിശീലനം ഇന്ന് ആരംഭിക്കും. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ നീരജ് ചോപ്ര പുറത്ത് പരിശീലനം നടത്താന്‍ സാധിക്കാത്തതില്‍ ഏറെ നിരാശനായിരുന്നു. എന്‍ഐഎസ് പട്യാലയിലെ മുറിക്കുള്ളില്‍ വെച്ചായിരുന്നു നീരജ് ഇതു വരെ പരിശീലനം നടത്തിയത്. എല്ലാം പതിയെ ആരംഭിക്കുന്നത് പ്രതീക്ഷ നല്കുന്നു. ഞാന്‍ സന്തുഷ്ടനാണ്. ഔട്ട് ഡോര്‍ പരിശീലനം വലിയ ആശ്വാസമാകും - നീരജ് പറഞ്ഞു.
ട്രാക്ക് റണ്ണേഴ്സും ത്രോ താരങ്ങളും സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസും പട്യാലയിലാണ്. നടത്തം പരിശീലിക്കുന്നവരെല്ലാം ബെംഗളൂരുവിലെ സായി കേന്ദ്രത്തില്‍. ദീര്‍ഘദൂര ഓട്ടക്കാര്‍ ക്യാമ്പ് ചെയ്യുന്നത് ഊട്ടിയിലാണ്. സ്പ്രിന്റ് താരം ദ്യുതി ചന്ദ് ഇതിനകം ഔട്ട് ഡോര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഒഡീഷ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ അത്ലറ്റുകള്‍ക്ക് ഔട്ട് ഡോര്‍ പരിശീലനത്തിന് അനുമതി നല്‍കിയിരുന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ദ്യുതിചന്ദ് പരിശീലനം നടത്തുന്നത്.
സെപ്റ്റംബര്‍ 12 ന് സീസണ് ആരംഭിക്കാന്‍ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. 45 ദിവസത്തിനുള്ളില്‍ മൂന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കും വിധമാണ് പദ്ധതി.
എന്‍ഐഎസ്-പാട്യാല, ബെംഗളുരുവിലെയും ഊട്ടിയിലെയും സായി സെന്റര്‍ എന്നിവിടങ്ങളിലെ ഔട്ട് ഡോര്‍ ഫിറ്റ്നെസ് ട്രെയ്നിംഗ് കേന്ദ്രങ്ങളാണ് ഇന്ന് സജീവമാവുക. മെയ് പതിനേഴ് മുതല്‍ സ്റ്റേഡിയത്തിനുള്ളില്‍ പരിശീലനം നടത്താനുള്ള ലോക്ക് ഡൗൺ ഇളവ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അടച്ചിട്ട സ്റ്റേഡിയത്തിലാകണം പരിശീലനം എന്ന കര്‍ശന വ്യവസ്ഥയുണ്ട്. എട്ടാഴ്ചയോളം മുറിക്കുള്ളില്‍ അത്ലറ്റുകള് ഫിറ്റ്നെസ് ട്രെയ്നിംഗ് മാത്രമാണ് നടത്തിയത്. അതാകട്ടെ, പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടല്ലായിരുന്നു. അത്ലറ്റുകള് അവരവരുടെ സൗകര്യത്തിന് അനുസരിച്ചായിരുന്നു താമസസ്ഥലത്ത് പരിശീലനം നടത്തിയത്. ഔട്ട് ഡോര്‍ പരിശീലനം കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.
Also Read: അച്ഛനെ പിറകിലിരുത്തി 1200 കിലോമീറ്റർ സൈക്കിള്‍ ചവിട്ടി; പതിനഞ്ചുകാരിയെ തേടി സൈക്ലിങ് ഫെഡറേഷന്
ട്രാക്കില്‍ ഓടാനും ത്രോ പരിശീലനം നടത്താനും ആരംഭിക്കും.ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഔട്ട് ഡോര്‍ പരിശീലനം ഇന്ന് ആരംഭിക്കും. ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയ നീരജ് ചോപ്ര പുറത്ത് പരിശീലനം നടത്താന്‍ സാധിക്കാത്തതില്‍ ഏറെ നിരാശനായിരുന്നു. എന്‍ഐഎസ് പട്യാലയിലെ മുറിക്കുള്ളില്‍ വെച്ചായിരുന്നു നീരജ് ഇതു വരെ പരിശീലനം നടത്തിയത്. എല്ലാം പതിയെ ആരംഭിക്കുന്നത് പ്രതീക്ഷ നല്കുന്നു. ഞാന്‍ സന്തുഷ്ടനാണ്. ഔട്ട് ഡോര്‍ പരിശീലനം വലിയ ആശ്വാസമാകും - നീരജ് പറഞ്ഞു.
ട്രാക്ക് റണ്ണേഴ്സും ത്രോ താരങ്ങളും സ്റ്റാര്‍ സ്പ്രിന്റര്‍ ഹിമ ദാസും പട്യാലയിലാണ്. നടത്തം പരിശീലിക്കുന്നവരെല്ലാം ബെംഗളൂരുവിലെ സായി കേന്ദ്രത്തില്‍. ദീര്‍ഘദൂര ഓട്ടക്കാര്‍ ക്യാമ്പ് ചെയ്യുന്നത് ഊട്ടിയിലാണ്. സ്പ്രിന്റ് താരം ദ്യുതി ചന്ദ് ഇതിനകം ഔട്ട് ഡോര്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഒഡീഷ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ അത്ലറ്റുകള്‍ക്ക് ഔട്ട് ഡോര്‍ പരിശീലനത്തിന് അനുമതി നല്‍കിയിരുന്നു. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ദ്യുതിചന്ദ് പരിശീലനം നടത്തുന്നത്.
സെപ്റ്റംബര്‍ 12 ന് സീസണ് ആരംഭിക്കാന്‍ അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പദ്ധതിയിടുന്നു. 45 ദിവസത്തിനുള്ളില്‍ മൂന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കും വിധമാണ് പദ്ധതി.