ടൂറിൻ: ഡാനിൽ മെദ്വദേവിനെ ഫൈനലിൽ അനായാസം കീഴ്പ്പെടുത്തി രണ്ടാം തവണ എടിപി ഫൈനൽസ് കിരീടത്തിൽ മുത്തമിട്ട് ജർമൻ താരം അലക്സാണ്ടർ സ്വെരെവ്. ഞായറാഴ്ച ടൂറിനിൽ നടന്ന ഫൈനൽ മത്സരത്തിൽ 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്കാണ് മെദ്വദേവിനെ പരാജയപ്പെടുത്തിയത്. ടോക്യോ ഒളിമ്പിക്സിൽ ടെന്നീസ് സിംഗിൾസിൽ സ്വർണമെഡൽ ജേതാവായ സ്വെരെവ് ഈ സീസണിൽ ഇത് തൻെറ ആറാം കിരീടമാണ് നേടുന്നത്.
ഇതിന് മുമ്പ് മെദ്വദേവിനോട് തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ സ്വെരെവ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടായി. 75 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വരെവ് ഈ സീസണിലെ അവസാന കിരീടം സ്വന്തമാക്കിയത്. യുഎസ് ഓപ്പൺ ജേതാവായ മെദ്വദേവിന് ഫൈനലിൽ കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ഇതിന് മുൻപ് 2018ലാണ് സ്വെരെവ് എടിപി ഫൈനൽസിൽ കിരീടം നേടിയിട്ടുള്ളത്.
"ഇത് മഹത്തരമാണ്. തുടർച്ചയായി അഞ്ച് തവണ കളിപ്പോൾ പരാജയപ്പെട്ടിട്ടുള്ള മെദ്വദേവിനെ തോൽപ്പിച്ചാണ് കിരീടമെന്നത് വലിയ സന്തോഷം പകരുന്നു. ഞാൻ എൻെറ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്," മത്സരത്തിന് ശേഷം സ്വരെവ് പറഞ്ഞു. റോജർ ഫൈഡററും റാഫേൽ നദാലും ഇത്തവണ എടിപി ഫൈനൽസിൽ പങ്കെടുത്തിരുന്നില്ല. ടെന്നീസിലെ യുവനിരയുടെ മിന്നുന്ന പ്രകടനമാണ് ഇത്തവണ കണ്ടത്.
ഇതിന് മുമ്പ് മെദ്വദേവിനോട് തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ സ്വെരെവ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റമുണ്ടായി. 75 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വരെവ് ഈ സീസണിലെ അവസാന കിരീടം സ്വന്തമാക്കിയത്. യുഎസ് ഓപ്പൺ ജേതാവായ മെദ്വദേവിന് ഫൈനലിൽ കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല. ഇതിന് മുൻപ് 2018ലാണ് സ്വെരെവ് എടിപി ഫൈനൽസിൽ കിരീടം നേടിയിട്ടുള്ളത്.
"ഇത് മഹത്തരമാണ്. തുടർച്ചയായി അഞ്ച് തവണ കളിപ്പോൾ പരാജയപ്പെട്ടിട്ടുള്ള മെദ്വദേവിനെ തോൽപ്പിച്ചാണ് കിരീടമെന്നത് വലിയ സന്തോഷം പകരുന്നു. ഞാൻ എൻെറ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്," മത്സരത്തിന് ശേഷം സ്വരെവ് പറഞ്ഞു. റോജർ ഫൈഡററും റാഫേൽ നദാലും ഇത്തവണ എടിപി ഫൈനൽസിൽ പങ്കെടുത്തിരുന്നില്ല. ടെന്നീസിലെ യുവനിരയുടെ മിന്നുന്ന പ്രകടനമാണ് ഇത്തവണ കണ്ടത്.