ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടം ചൂടി ബെലാറസ് താരം അര്യാന സബലേങ്ക. ഇന്ന് നടന്ന ഫൈനലിൽ കസാക്കിസ്ഥാൻ താരം എലെനെ റിബാക്കിനയെ പരാജയപ്പെടുത്തിയാണ് സബലെങ്കയുടെ കിരീട നേട്ടം. സ്കോർ 4-6, 6-3, 6-4. ആദ്യ സെറ്റ് റിബാക്കിനക്ക് മുന്നിൽ അടിയറവ് വെച്ചതിന് ശേഷമായിരുന്നു സബലേങ്കയുടെ വമ്പൻ തിരിച്ചു വരവ്. താരത്തിന്റെ ആദ്യ ഗ്രാൻഡ്സ്ലാം നേട്ടമാണിത്. 2023 സീസണിലെ ആദ്യ ഗ്രാൻഡ്സ്ലാമായിരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ആദ്യ പോരാട്ടം മുതൽ കിടിലൻ പ്രകടനമാണ് സബലേങ്ക കാഴ്ച വെച്ചത്. മികച്ച കുതിപ്പ് നടത്തി സെമി ഫൈനലിലെത്തിയ താരം അവിടെ മഗ്ദ ലിനറ്റിനെ കീഴടക്കിയാണ് കലാശപ്പോരാട്ടത്തിലേക്ക് മാർച്ച് ചെയ്തത്. അതേ സമയം 22-ം സീഡായിരുന്ന എലെന റബാക്കിന വിക്ടോറിയ അസരങ്കയെ കീഴടക്കി യായിരുന്നു ഫൈനലിൽ പ്രവേശിച്ചത്. ആവേശം മുറ്റി നിന്ന ഫൈനലിൽ ആദ്യ സെറ്റ് സ്വന്തമാക്കി അവർ മുൻ തൂക്കം നേടിയെങ്കിലും, സബലേങ്കയുടെ ശക്തമായ തിരിച്ചു വരവിൽ പിന്നീടുള്ള 2 സെറ്റുകളിലും അവർക്ക് നില തെറ്റുകയായിരുന്നു.
Also Read : ബൈ...ബൈ...സാനിയ; ഗ്രാന്സ്ലാം ഫൈനലില്‍ തോല്‍വിയോടെ സാനിയ കളംവിട്ടു...
അതേ സമയം നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ. സെർബിയയുടെ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചും, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് ഫൈനൽ. വാശിയേറിയ സെമിയിൽ റഷ്യൻ താരം കാരൻ ഖച്ചനോവിനെ മറികടന്നായിരുന്നു സിറ്റ്സിപാസിന്റെ ഫൈനൽ പ്രവേശം. 2019, 2021, 2022 വർഷങ്ങളിൽ സെമിയിൽ വീണ താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കൂടിയാണിത്. ഇക്കുറി കിട്ടാക്കനിയായ കിരീടം ചൂടാൻ സാധിച്ചാൽ എടിപി റാങ്കിംഗിൽ മുന്നിലെത്താനും താരത്തിനാകും.
Also Read : 'എനിക്ക് കരച്ചിൽ വരുന്നു, എല്ലാത്തിനും നന്ദി, ഒടുവിൽ അത് സംഭവിക്കുന്നു': വികാരനിർഭരമായ കുറിപ്പുമായി സാനിയ മിർസ
മറുവശത്ത് അമേരിക്കയുടെ ടോമി പോളിനെ സെമിയിൽ തകർത്തായിരുന്നു ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ പത്താം ഫൈനൽ കണ്ടത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയ എതിരാളിയെ പിന്നീടുള്ള രണ്ട് സെറ്റുകളിലും ഒന്ന് പൊരുതാൻ പോലും ജോക്കോവിച്ച് സമ്മതിച്ചില്ല. ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടാനായാൽ ജോക്കോയുടെ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 22 ആകും.
Read Latest Sports News and Malayalam Newsundefined
Also Read : ബൈ...ബൈ...സാനിയ; ഗ്രാന്സ്ലാം ഫൈനലില്‍ തോല്‍വിയോടെ സാനിയ കളംവിട്ടു...
അതേ സമയം നാളെയാണ് ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസ് ഫൈനൽ. സെർബിയയുടെ ഇതിഹാസ താരം നൊവാക്ക് ജോക്കോവിച്ചും, ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും തമ്മിലാണ് ഫൈനൽ. വാശിയേറിയ സെമിയിൽ റഷ്യൻ താരം കാരൻ ഖച്ചനോവിനെ മറികടന്നായിരുന്നു സിറ്റ്സിപാസിന്റെ ഫൈനൽ പ്രവേശം. 2019, 2021, 2022 വർഷങ്ങളിൽ സെമിയിൽ വീണ താരത്തിന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ കൂടിയാണിത്. ഇക്കുറി കിട്ടാക്കനിയായ കിരീടം ചൂടാൻ സാധിച്ചാൽ എടിപി റാങ്കിംഗിൽ മുന്നിലെത്താനും താരത്തിനാകും.
Also Read : 'എനിക്ക് കരച്ചിൽ വരുന്നു, എല്ലാത്തിനും നന്ദി, ഒടുവിൽ അത് സംഭവിക്കുന്നു': വികാരനിർഭരമായ കുറിപ്പുമായി സാനിയ മിർസ
മറുവശത്ത് അമേരിക്കയുടെ ടോമി പോളിനെ സെമിയിൽ തകർത്തായിരുന്നു ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പണിലെ തന്റെ പത്താം ഫൈനൽ കണ്ടത്. ആദ്യ സെറ്റിൽ വെല്ലുവിളി ഉയർത്തിയ എതിരാളിയെ പിന്നീടുള്ള രണ്ട് സെറ്റുകളിലും ഒന്ന് പൊരുതാൻ പോലും ജോക്കോവിച്ച് സമ്മതിച്ചില്ല. ഇക്കുറി ഓസ്ട്രേലിയൻ ഓപ്പണിൽ കിരീടം ചൂടാനായാൽ ജോക്കോയുടെ ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 22 ആകും.
Read Latest Sports News and Malayalam Newsundefined