ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ അലക്സാണ്ടര്‍ സ്വെരേവും പാബ്ലോ കരേനോ ബുസ്റ്റയും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ ബുസ്റ്റ ഷപ്പോവലോവിനേയും സ്വരേവ് ബൊണ കൊറിക്കിനേയും തോല്‍പ്പിച്ചു. അഞ്ച് സെറ്റ് നീണ്ടുനിന്ന മത്സരത്തിലായിരുന്നു ബുസ്റ്റയുടെ മുന്നേറ്റം. സ്കോര്‍ 3-6, 7-6, 7-6, 0-6, 6-3. നാലാം സെറ്റില്‍ തീര്‍ത്തും നിറംമങ്ങിയ ബുസ്റ്റ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ ഗംഭീര തിരിച്ചുവരവിലൂടെയാണ് ഷപ്പോവലോവിന്റെ വെല്ലുവിളി അതിജീവിച്ചത്. നാലു സെറ്റു നീണ്ട മത്സരത്തിലായിരുന്നു സ്വെരേവിന്റെ വിജയം. സ്കോര്‍ 1-6, 7-6, 7-6, 6-3. ആദ്യ സെറ്റ് കൈവിട്ട ജര്‍മന്‍ താരം രണ്ടും മൂന്നും സെറ്റ് ട്രൈബ്രേക്കറിലൂടെ സ്വന്തമാക്കുകയും നാലാം സെറ്റില്‍ അനാസായ വിജയം നേടുകയുമായിരുന്നു. ആേ്രന്ദ റുബലേവ് ഡാനില്‍ മദ്വേദേവിനേയും, ഡൊമനിക് തീം ഡി മിനൗറിനേയും മറ്റു രണ്ടു ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ നേരിടും. ഈ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ സെമിയില്‍ ഏറ്റുമുട്ടും.
Also Read: ഐപിഎല്ലിൻെറ താരങ്ങളാവുമോ ഈ 5 പേർ; യുഎഇയിൽ കപ്പ് നേടണം, തെളിയിക്കാനുണ്ട് ചിലത്!!
വനിതാ സിംഗിള്‍സില്‍ അനായാസ ജയത്തോടെ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡി സെമിയില്‍ സ്ഥാനമുറപ്പിച്ചു. യൂലിയ പുതിന്സ്റ്റേവയെ തോല്‍പ്പിച്ചാണ് ബ്രാഡി സെമിയിലെത്തിയത്. സ്കോര്‍ 6-3, 6-2. രണ്ട് സെറ്റിലും ബ്രാഡിക്ക് ഭീഷണിയുയര്‍ത്താന്‍ പുതിന്സ്റ്റേവയ്ക്ക് കഴിഞ്ഞില്ല. ജാപ്പനീസ് താരം നവോമി ഒസാക്കയും സെമിയിലെത്തി. അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെ 6-3, 6-4 എന്ന സ്കോറില്‍ ഒസാക്ക തോല്‍പ്പിച്ചു. സെമിയില്‍ ഒസാക്കയും ബ്രാഡിയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു ക്വാര്‍ട്ടറില്‍ സെറീന വില്യംസ് പിറോങ്കോവയേയും വിക്ടോറിയ അസാരെങ്ക എലിസെ മെര്‍ട്ടെന്‍സിനേയും നേരിടും. നാലാം സീഡ് ഒസാക്കയും മൂന്നാം സീഡ് സെറീന വില്യംസുമാണ് റാങ്കിങ്ങില്‍ മുന്നിലുള്ള കളിക്കാര്‍. ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Also Read: ഐപിഎല്ലിൻെറ താരങ്ങളാവുമോ ഈ 5 പേർ; യുഎഇയിൽ കപ്പ് നേടണം, തെളിയിക്കാനുണ്ട് ചിലത്!!
വനിതാ സിംഗിള്‍സില്‍ അനായാസ ജയത്തോടെ അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡി സെമിയില്‍ സ്ഥാനമുറപ്പിച്ചു. യൂലിയ പുതിന്സ്റ്റേവയെ തോല്‍പ്പിച്ചാണ് ബ്രാഡി സെമിയിലെത്തിയത്. സ്കോര്‍ 6-3, 6-2. രണ്ട് സെറ്റിലും ബ്രാഡിക്ക് ഭീഷണിയുയര്‍ത്താന്‍ പുതിന്സ്റ്റേവയ്ക്ക് കഴിഞ്ഞില്ല. ജാപ്പനീസ് താരം നവോമി ഒസാക്കയും സെമിയിലെത്തി. അമേരിക്കയുടെ ഷെല്‍ബി റോജേഴ്സിനെ 6-3, 6-4 എന്ന സ്കോറില്‍ ഒസാക്ക തോല്‍പ്പിച്ചു. സെമിയില്‍ ഒസാക്കയും ബ്രാഡിയും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു ക്വാര്‍ട്ടറില്‍ സെറീന വില്യംസ് പിറോങ്കോവയേയും വിക്ടോറിയ അസാരെങ്ക എലിസെ മെര്‍ട്ടെന്‍സിനേയും നേരിടും. നാലാം സീഡ് ഒസാക്കയും മൂന്നാം സീഡ് സെറീന വില്യംസുമാണ് റാങ്കിങ്ങില്‍ മുന്നിലുള്ള കളിക്കാര്‍. ഇരുവരും ഫൈനലില്‍ ഏറ്റുമുട്ടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.