ഫ്ലിപ്പ്കാർട്ടിൽ ലാപ്ടോപ്പ് ഓർഡർ ചെയ്ത് കാത്തിരുന്ന ആളിന് കിട്ടിയത് അലക്ക് സോപ്പുകൾ. ഡൽഹി സ്വദേശിക്കാണ് ഫ്ലിപ്പ്കാർട്ട് ലാപ്ടോപ്പിന് പകരം അലക്ക് സോപ്പ് അയച്ചുകൊടുത്തത്. ഇപ്പോൾ നടന്നുവരുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിനിടെ താൻ അച്ഛന് വേണ്ടിയൊരു ലാപ്ടോപ്പ് വാങ്ങിയെന്നും വീട്ടിലെത്തിയ പാക്കേജ് തുറന്ന് നോക്കിയപ്പോൾ അതിൽ അലക്ക് സോപ്പായിരുന്നു എന്നും യശസ്വി ശർമ്മയെന്നയാൾ ലിങ്ക്ഡിനിൽ കുറിച്ചു. സംഭവം വിവാദമായതോടെ ഫ്ലിപ്പ്കാർട്ട് ഇദ്ദേഹത്തിന് മറുപടി നൽകിയിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകൾക്ക് ഓപ്പൺ ബോക്സ് പോളിസി ഉണ്ട്. ഓപ്പൺ ബോക്സ് പോളിസിയുടെ ഭാഗമായി വിലകൂടിയ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും മറ്റും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഒരു ഒടിപി ലഭിക്കും. ഡെലിവറി ചെയ്യുന്ന ആൾ തരുന്ന പാക്കേജ് നമ്മൾ തുറന്ന് നോക്കി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ ഒടിപി ഡെലിവറി ചെയ്യുന്ന ആളിന് പറഞ്ഞുകൊടുക്കേണ്ടതുള്ളു. പർച്ചേസ് ചെയ്തയാൾ പാക്കേജ് തുറക്കുന്നത് ഡെലിവറി ചെയ്യുന്നയാൾ വീഡിയോയിൽ പകർത്തുകയും വേണം.
യശസ്വി ശർമ്മ ഓർഡർ ചെയ്ത ലാപ്ടോപ്പ് ഡെലിവറി ചെയ്യാൻ എത്തിയ ആൾ ഒടിപി ആവശ്യയപ്പെട്ടതോടെ ശർമ്മയുടെ അച്ഛൻ അത് നൽകുകയായിരുന്നു. അദ്ദേഹത്തിന് ഓപ്പൺ പാക്കേജ് പോളിസിയെ പറ്റി അറിവില്ലായിരുന്നു. ഡെലിവറി ഏജന്റ് വീട്ടിൽ നിന്നും പോയതോടെ പാക്കേജ് തുറന്ന് നോക്കിയ അദ്ദേഹം കണ്ടത് അലക്ക് സോപ്പാണ്. ഈ വിവരം അദ്ദേഹം യശസ്വി ശർമ്മയെ അറിയിക്കുകയും ശർമ്മ ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ചെയ്തു.
ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയർ സർവ്വീസിൽ നിന്നും ആദ്യം കിട്ടിയ മറുപടി ഇത്തരം ഉത്പന്നങ്ങൾ ഓപ്പൺ ബോക്സ് പോളിസിയുള്ളതാണ് എന്നും ഡെലിവറി ചെയ്ത ആളിന് ഒടിപി കൈമാറിയതിനാൽ തന്നെ റീഫണ്ട് അനുവദിക്കാൻ ആകില്ല എന്നുമാണ്. ഇതോടെയാണ് ശർമ്മ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിടുന്നത്. അധികം വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് അധികൃതർ തന്നെ ബന്ധപ്പെട്ടുവെന്നും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് നൽകിയതായും വ്യക്തമാക്കികൊണ്ട് അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു.
റീഫണ്ട് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയിട്ടും ലിങ്ക്ഡിനിൽ ഈ വിഷയം പോസ്റ്റ് ചെയ്തത് ഡിലീറ്റ് ചെയ്യാത്തതിന് കാരണമായി യശസ്വി ശർമ്മ പറയുന്നത്, ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന ആളുകൾ ഓപ്പൺ ബോക്സ് പോളിസിയെ കുറിച്ച് അറിയാൻ വേണ്ടിയാണ് എന്നാണ്. ശർമ്മയുടെ പോസ്റ്റിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും ഇതിൽ ചർച്ചയാകുന്നുമുണ്ട്.
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് യശസ്വി ശർമ്മയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. ഓപ്പൺ ബോക്സ് പോളിസിയെ പറ്റി ആളുകൾക്ക് വലിയ ധാരണയൊന്നും ഇല്ലെന്നതാണ് സത്യം. ഇ-കൊമേഴ്സ് സൈറ്റുകൾ വില കൂടിയ സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത്തരം കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാറും ഇല്ല. നിങ്ങളും ഓൺലൈനിൽ പർച്ചേസ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.
യശസ്വി ശർമ്മ ഓർഡർ ചെയ്ത ലാപ്ടോപ്പ് ഡെലിവറി ചെയ്യാൻ എത്തിയ ആൾ ഒടിപി ആവശ്യയപ്പെട്ടതോടെ ശർമ്മയുടെ അച്ഛൻ അത് നൽകുകയായിരുന്നു. അദ്ദേഹത്തിന് ഓപ്പൺ പാക്കേജ് പോളിസിയെ പറ്റി അറിവില്ലായിരുന്നു. ഡെലിവറി ഏജന്റ് വീട്ടിൽ നിന്നും പോയതോടെ പാക്കേജ് തുറന്ന് നോക്കിയ അദ്ദേഹം കണ്ടത് അലക്ക് സോപ്പാണ്. ഈ വിവരം അദ്ദേഹം യശസ്വി ശർമ്മയെ അറിയിക്കുകയും ശർമ്മ ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയും ചെയ്തു.
ഫ്ലിപ്പ്കാർട്ട് കസ്റ്റമർ കെയർ സർവ്വീസിൽ നിന്നും ആദ്യം കിട്ടിയ മറുപടി ഇത്തരം ഉത്പന്നങ്ങൾ ഓപ്പൺ ബോക്സ് പോളിസിയുള്ളതാണ് എന്നും ഡെലിവറി ചെയ്ത ആളിന് ഒടിപി കൈമാറിയതിനാൽ തന്നെ റീഫണ്ട് അനുവദിക്കാൻ ആകില്ല എന്നുമാണ്. ഇതോടെയാണ് ശർമ്മ സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിടുന്നത്. അധികം വൈകാതെ തന്നെ ഫ്ലിപ്പ്കാർട്ട് അധികൃതർ തന്നെ ബന്ധപ്പെട്ടുവെന്നും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പ് നൽകിയതായും വ്യക്തമാക്കികൊണ്ട് അദ്ദേഹം ലിങ്ക്ഡിൻ പോസ്റ്റ് അപ്ഡേറ്റ് ചെയ്തു.
റീഫണ്ട് ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയിട്ടും ലിങ്ക്ഡിനിൽ ഈ വിഷയം പോസ്റ്റ് ചെയ്തത് ഡിലീറ്റ് ചെയ്യാത്തതിന് കാരണമായി യശസ്വി ശർമ്മ പറയുന്നത്, ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന ആളുകൾ ഓപ്പൺ ബോക്സ് പോളിസിയെ കുറിച്ച് അറിയാൻ വേണ്ടിയാണ് എന്നാണ്. ശർമ്മയുടെ പോസ്റ്റിന് താഴെ പല തരത്തിലുള്ള കമന്റുകളാണ് വരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും ഇതിൽ ചർച്ചയാകുന്നുമുണ്ട്.
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് യശസ്വി ശർമ്മയുടെ പോസ്റ്റിലൂടെ വ്യക്തമാകുന്നത്. ഓപ്പൺ ബോക്സ് പോളിസിയെ പറ്റി ആളുകൾക്ക് വലിയ ധാരണയൊന്നും ഇല്ലെന്നതാണ് സത്യം. ഇ-കൊമേഴ്സ് സൈറ്റുകൾ വില കൂടിയ സാധനങ്ങൾ പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഇത്തരം കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കാറും ഇല്ല. നിങ്ങളും ഓൺലൈനിൽ പർച്ചേസ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക.