ന്യൂഡൽഹി: സർക്കാർ അനുമതിയില്ലാതെ വിവരശേഖരണം നടത്തിയ ഫെയ്‌സ്ബുക്കിനും കേംബ്രിജ് അനാലിറ്റികക്കും സിബിഐ നോട്ടീസയച്ചു. ഗ്ലോബൽ സയൻസ് റിസേർച്ചിനും സിബിഐ നോട്ടീസ് അയച്ചു. യുകെ ആസ്ഥനായി പ്രവർത്തിക്കുന്ന കേന്ദ്രമാണ് ഗ്ലോബൽ സയൻസ് റിസർച്ച്. ഇവർ ചോർത്തിയ ഇന്ത്യൻ പൗരന്മാരെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് വിഷയം സിബിഐ അന്വേഷിക്കുമെന്ന് നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കേംബ്രിജ് അനാലിറ്റിക്ക ഫെയ്‌സ്ബുക്കിലൂടെ 562425 ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. കേന്ദ്ര നിർദേശത്തെ തുടർന്നാണ് മൂന്ന് സ്ഥാപനങ്ങൾക്കും എതിരെ സിബിഐ നോട്ടീസ് അയച്ചത്. ഇരുപത് കോടിയിലധികം ഉപയോക്താക്കളാണ് ഇന്ത്യയിൽ ഫെയ്സ്ബുക് ഉപയോഗിക്കുന്നത്.
കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് വിഷയം സിബിഐ അന്വേഷിക്കുമെന്ന് നേരത്തെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. കേംബ്രിജ് അനാലിറ്റിക്ക ഫെയ്‌സ്ബുക്കിലൂടെ 562425 ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങൾ ചോർത്തിയെന്നാണ് കേസ്. കേന്ദ്ര നിർദേശത്തെ തുടർന്നാണ് മൂന്ന് സ്ഥാപനങ്ങൾക്കും എതിരെ സിബിഐ നോട്ടീസ് അയച്ചത്. ഇരുപത് കോടിയിലധികം ഉപയോക്താക്കളാണ് ഇന്ത്യയിൽ ഫെയ്സ്ബുക് ഉപയോഗിക്കുന്നത്.