ഫേസ്ബുക്കിൽ 68 ലക്ഷം പേരുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നു
ഫേസ്ബുക്ക് ഒരു ഹെല്‍പ് ലൈന്‍ പേജ് ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്
Samayam Malayalam 16 Dec 2018, 4:55 pm
കാലിഫോര്‍ണിയ : ഫേസ്ബുക്കിൽ നിന്ന് 68 ലക്ഷത്തോളം ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങളും മറ്റു വിവരങ്ങളും ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിന്‍റെ പ്രൈവസി സാങ്കേതിക വിദ്യ പണിമുടക്കിയതോടെയാണിതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളുകള്‍ക്ക് മുമ്പ് സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ഫേസ്ബുക്കിന് നേരെ പരാതികള്‍ ഉയര്‍ന്നിരുന്നതാണ്. അതിന് പിന്നാലെയാണ് വീണ്ടും സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.
തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയാണ് കൂടുതലും സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതെന്നെന്നാണ് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തേഡ് പാര്‍ട്ടി ആപ്പുകളെ സ്വകാര്യ ഫോട്ടോകളിലേക്ക് കടക്കാന്‍ അനുവദിക്കുമ്പോവാണ് ഈ പ്രശ്നമുണ്ടാക്കുന്നതെന്നാണഅ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. പൊതുവേ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപഭോക്താവിന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഫേസ്ബുക്കിന്‍റെ സാങ്കേതിക തകരാറു മൂലം ടൈംലൈന്‍ ഫോട്ടോകള്‍ അല്ലാതെയുള്ളവയും ഉപയോഗിക്കാന്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കഴിയുകയായിരുന്നു.
ഇതിനുശേഷം ഉപഭോക്താവിന്റെ സ്വകാര്യ ചിത്രങ്ങളിലേക്ക് ഏതെങ്കിലും ആപ്പ് കടന്നുകൂടിയിട്ടുണ്ടോയെന്നറിയാന്‍ ഫേസ്ബുക്ക് ഒരു ഹെല്‍പ് ലൈന്‍ പേജ് ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
തേഡ് പാര്‍ട്ടി ആപ്പുകള്‍ വഴിയാണ് കൂടുതലും സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നതെന്നെന്നാണ് ഫേസ്ബുക്ക് തന്നെ വ്യക്തമാക്കിയിരിക്കുന്നത്. തേഡ് പാര്‍ട്ടി ആപ്പുകളെ സ്വകാര്യ ഫോട്ടോകളിലേക്ക് കടക്കാന്‍ അനുവദിക്കുമ്പോവാണ് ഈ പ്രശ്നമുണ്ടാക്കുന്നതെന്നാണഅ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. പൊതുവേ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് ഉപഭോക്താവിന്റെ ടൈംലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ മാത്രമേ എടുക്കാൻ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ഫേസ്ബുക്കിന്‍റെ സാങ്കേതിക തകരാറു മൂലം ടൈംലൈന്‍ ഫോട്ടോകള്‍ അല്ലാതെയുള്ളവയും ഉപയോഗിക്കാന്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ക്ക് കഴിയുകയായിരുന്നു.
ഇതിനുശേഷം ഉപഭോക്താവിന്റെ സ്വകാര്യ ചിത്രങ്ങളിലേക്ക് ഏതെങ്കിലും ആപ്പ് കടന്നുകൂടിയിട്ടുണ്ടോയെന്നറിയാന്‍ ഫേസ്ബുക്ക് ഒരു ഹെല്‍പ് ലൈന്‍ പേജ് ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ പരിശോധിക്കാൻ സാധിക്കുമെന്നും ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.