കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ് ഫെയ്സ് ആപ്പ്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും എന്നുവേണ്ട സ്മാര്‍ട്ട് ഫോണ്‍ കൈയ്യിലുളള മിക്കവരും ഫെയ്സ് ആപ്പ് ട്രൈ ചെയ്ത് കാണും. ഇപ്പോഴത്തെ ചിത്രത്തില്‍ നിന്നും വളരെ വിദഗ്ദമായി പ്രായമാകുമ്പോഴുളള മുഖരൂപം സൃഷ്ടിച്ചെടുക്കുകയാണ് ഫെയ്സ് ആപ്പ് ചെയ്യുന്നത്. കൗതുകം നിറഞ്ഞ കാര്യം തന്നെ. ഇതേ കാരണത്താലാണ് സോഷ്യല്‍ മീഡിയയില്‍ ദിവസങ്ങളായി ഫെയ്സ് ആപ്പ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നതും. എന്നാല്‍ വയസായ മുഖം നിങ്ങള്‍ക്ക് നല്‍കുക മാത്രമല്ല ഫെയ്സ് ആപ്പ് ചെയ്തിരിക്കുന്നത്. നിങ്ങളുടെ പേരും ചിത്രവും അടക്കമുളള സ്വകാര്യ വിവരങ്ങളാണ് ഫെയ്സ് ആപ്പ് കൈവശം സൂക്ഷിച്ചിരിക്കുന്നത്. ലോകമെമ്പാടുമുളള 15 കോടി ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചുരുങ്ങിയ ദിവസത്തിനുളളില്‍ ഫെയ്സ് ആപ്പ് ശേഖരിച്ചത്. ആളുകളുടെ വിവിധ കാലത്തെ ചിത്രങ്ങള്‍ക്ക് പുറമെ പേരുള്‍പ്പടെയാണ് ആപ്പ് സ്വന്തമാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ഫോബ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് കോടി ആളുകളാണ് പ്ലേ സ്റ്റോറില്‍ നിന്നും ഇതിനോടകം ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ഐഒഎസ് ആപ്പ് റാങ്കിങ്ങിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫെയ്സ് ആപ്പ് തന്നെ. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ് കമ്പനി ആവശ്യപ്പെട്ട പ്രൈവസി നിര്‍ദേശങ്ങളെല്ലാം വായിച്ചുനോക്കാതെ കണ്ണുംപൂട്ടി ശരി കൊടുത്തവരാണ് ഭൂരിഭാഗവും. ഫെയ്‌സ്ആപ്പിന്‍റെ “ഉപയോക്തൃ ഉള്ളടക്കം” വ്യക്തമാക്കുന്ന സേവന നിബന്ധനകൾ അനുസരിച്ച് ഒരിക്കലും അവസാനിക്കാത്തതും മാറ്റാൻ കഴിയാത്തതുമായ റോയൽറ്റി ആപ്ലിക്കേഷനാണ് സ്വന്തമാക്കുന്നത്. ഈ ഫോട്ടോ അവർക്ക് ആവശ്യമുള്ള എവിടെയും ഉപയോഗിക്കാൻ അവകാശമുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.
ഫെയ്സ് ആപ്പിന്‍റെ ഭാഗമാകുന്നതോടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ കൈമാറ്റം, പരിഷ്കരണം, വിവര്‍ത്തനം, പ്രസിദ്ധീകരണം, വിതരണം തുടങ്ങിയ പ്രൈവസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം ഈ നിബന്ധനകള്‍ അപകടകരമാകണമെന്നില്ലെന്നും വിലയിരുത്തലുണ്ട്. നാം നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഫെയ്സ് ആപ്പിന്‍റെ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിച്ച് വയ്ക്കും. ഈ വിവരങ്ങള്‍ എത്രകാലം വേണമെങ്കിലും അവര്‍ക്ക് സൂക്ഷിക്കാനും സാധിക്കും. സ്വകാര്യ കമ്പനികള്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നതിലെ റിസ്ക് എത്രത്തോളമാണെന്നതാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിലെ മറ്റൊരു വശം.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അടക്കമുളള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെ എന്ന് ചിന്തിക്കാം! ശരിയാണ് ഇതേ ഫെയ്സ്ബുക്കില്‍ നിന്നുമാണ് യുഎസിലെ 87 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തിയത്. ഫെയ്സ് ആപ്പിന്‍റെ കാര്യത്തിലാണെങ്കില്‍ റഷ്യയിലെ വയര്‍ലെസ് ലാബ് എന്ന സ്വകാര്യ കമ്പനിയാണ് ഇതിന് പിന്നില്‍. ഫെയ്സ്ബുക്ക് എന്ന ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന് വിവരം ചോര്‍ത്തല്‍ തിരിച്ചടിയായെങ്കിലും ഫെയ്സ് ആപ്പ് പോലുളള ഇടയ്ക്കിടെ പൊട്ടിമുളയ്ക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകള്‍ എത്ര കണ്ട് വിശദീകരണം നല്‍കുമെന്ന് കണ്ടറിയണം. ഫെയ്സ്ബുക്കിന് ഒരാളുടെ സ്വഭാവ സവിശേഷതകള്‍ അടക്കം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഫെയ്സ് ആപ്പിന്‍റെ കൈവശം 50 വര്‍ഷത്തിനു ശേഷമുളള നിങ്ങളുടെ മുഖം അടക്കമുണ്ട്. ഇതിനെ വേണമെങ്കില്‍ ദുരുപയോഗം ചെയ്യാനുളള വഴികള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന കാര്യത്തിലും സംശയം വേണ്ട. അതിനാല്‍ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് തീര്‍ച്ചയായും നിബന്ധനകളും കണ്ടീഷനുകളും വായിച്ചറിയുക.
ഫെയ്സ് ആപ്പിന്‍റെ ഭാഗമാകുന്നതോടെ നിങ്ങള്‍ നല്‍കുന്ന വിവരങ്ങളുടെ കൈമാറ്റം, പരിഷ്കരണം, വിവര്‍ത്തനം, പ്രസിദ്ധീകരണം, വിതരണം തുടങ്ങിയ പ്രൈവസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അനുവാദം നല്‍കുകയാണ് ചെയ്യുന്നത്. അതേസമയം ഈ നിബന്ധനകള്‍ അപകടകരമാകണമെന്നില്ലെന്നും വിലയിരുത്തലുണ്ട്. നാം നല്‍കുന്ന സ്വകാര്യ വിവരങ്ങള്‍ ഫെയ്സ് ആപ്പിന്‍റെ സ്വകാര്യ സെര്‍വറുകളില്‍ സൂക്ഷിച്ച് വയ്ക്കും. ഈ വിവരങ്ങള്‍ എത്രകാലം വേണമെങ്കിലും അവര്‍ക്ക് സൂക്ഷിക്കാനും സാധിക്കും. സ്വകാര്യ കമ്പനികള്‍ നമ്മുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്നതിലെ റിസ്ക് എത്രത്തോളമാണെന്നതാണ് ഇത്തരം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിലെ മറ്റൊരു വശം.
ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അടക്കമുളള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നില്ലെ എന്ന് ചിന്തിക്കാം! ശരിയാണ് ഇതേ ഫെയ്സ്ബുക്കില്‍ നിന്നുമാണ് യുഎസിലെ 87 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക ചോര്‍ത്തിയത്. ഫെയ്സ് ആപ്പിന്‍റെ കാര്യത്തിലാണെങ്കില്‍ റഷ്യയിലെ വയര്‍ലെസ് ലാബ് എന്ന സ്വകാര്യ കമ്പനിയാണ് ഇതിന് പിന്നില്‍. ഫെയ്സ്ബുക്ക് എന്ന ലോകത്തെ നമ്പര്‍ വണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റിന് വിവരം ചോര്‍ത്തല്‍ തിരിച്ചടിയായെങ്കിലും ഫെയ്സ് ആപ്പ് പോലുളള ഇടയ്ക്കിടെ പൊട്ടിമുളയ്ക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകള്‍ എത്ര കണ്ട് വിശദീകരണം നല്‍കുമെന്ന് കണ്ടറിയണം. ഫെയ്സ്ബുക്കിന് ഒരാളുടെ സ്വഭാവ സവിശേഷതകള്‍ അടക്കം മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഫെയ്സ് ആപ്പിന്‍റെ കൈവശം 50 വര്‍ഷത്തിനു ശേഷമുളള നിങ്ങളുടെ മുഖം അടക്കമുണ്ട്. ഇതിനെ വേണമെങ്കില്‍ ദുരുപയോഗം ചെയ്യാനുളള വഴികള്‍ ഭാവിയില്‍ ഉണ്ടാകുമെന്ന കാര്യത്തിലും സംശയം വേണ്ട. അതിനാല്‍ ആപ്ലിക്കേഷനുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യും മുന്‍പ് തീര്‍ച്ചയായും നിബന്ധനകളും കണ്ടീഷനുകളും വായിച്ചറിയുക.