ന്യൂയോർക്ക്: അഞ്ച് കോടി ഇന്ത്യക്കാരുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്ന സംഭവത്തിൽ മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ്. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റക എന്ന കമ്പനി വിവരങ്ങൾ ചോർത്തി എന്ന ആരോപണമാണ് ഉണ്ടായിരിക്കുന്നത്.
തന്‍റെ കമ്പനി അബദ്ധം ചെയ്തിരിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയെന്ന സംഭവം വൻ വിവാദമായതിനെ തുടർന്നാണ് സക്കർബർഗ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലുള്ള ആപ്പുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.
തന്‍റെ കമ്പനി അബദ്ധം ചെയ്തിരിക്കുന്നു. ഫേസ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
ഉപയോക്താക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയെന്ന സംഭവം വൻ വിവാദമായതിനെ തുടർന്നാണ് സക്കർബർഗ് മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഫേസ്ബുക്ക് പ്ലാറ്റ്ഫോമിലുള്ള ആപ്പുകളെ കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകുന്നത് നിയന്ത്രിക്കുമെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.