ജറുസലേം: ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൌത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്നുപേരിട്ടിരുന്ന പേടകം വെള്ളിയാഴ്ച പുലർച്ചെ ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എജിൻ തകരാറിനെത്തുടർന്നാണ് ശ്രമം പരാജയപ്പെട്ടത്. ഫെബ്രുവരി 22ന് ഫ്ലോറിഡയിലെ കേപ് കാനവെറലിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ബേറഷീറ്റിന് 585 കിലോഗ്രാം ഭാരമാണുള്ളത്. ചന്ദ്രനിൽ ഇറങ്ങാൻ കഴിയുന്ന ഏറ്റവും ചെലവുകുറഞ്ഞ വാഹനം എന്നായിരുന്നു ഇതിന് വിശേഷണം.
ഇസ്രായേൽ എയറോസ്പേസും സ്വകാര്യ സ്ഥാപനമായ സ്പേസ് ഇലും ഒന്നിച്ചാണ് ദൌത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്. നിലവിൽ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്.
ഇസ്രായേൽ എയറോസ്പേസും സ്വകാര്യ സ്ഥാപനമായ സ്പേസ് ഇലും ഒന്നിച്ചാണ് ദൌത്യത്തിനു പിന്നിൽ പ്രവർത്തിച്ചത്. നിലവിൽ റഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ളത്.