ന്യൂഡൽഹി: ഓൺലൈൻ ഗെയിമായ പബ്ജി നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നു. പബ്ജി കളിച്ചതിന് മാതാപിതാക്കൾ വഴക്കുപറഞ്ഞതിന് പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് പബ്ജി നിരോധിക്കണമെന്ന ആവശ്യം വ്യാപകമായി ഉയർന്നിരിക്കുന്നത്. ഹൈദരാബാദിലാണ് പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ പബ്ജികളിച്ചിരുന്ന രണ്ട് യുവാക്കൾ ട്രെയിനിടിച്ച് മരിച്ച സാഹചര്യവും ഉണ്ടായിരുന്നു. റെയിൽവേ ട്രാക്കിന് സമീപത്തിരിക്കുകയായിരുന്ന യുവാക്കളെ ട്രെയിൻ ഇടിക്കുകയായിരുന്നു.
പബ്ജികളിയുമായി ബന്ധപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഈ ഓൺലൈൻ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഈ വർഷം ആരംഭത്തിൽ ഗുജറാത്തിൽ പബ്ജി വീഡിയോ ഗെയിമും മോമോ ചലഞ്ചും നിരോധിച്ചിരുന്നു. ലോകത്താകമാനം പ്രചാരത്തിലുള്ളതും ഉപഭോക്തൃ പ്രീതിയുള്ളതുമായ ഗെയിമാണ് പബ്ജി.
രാജ്യത്ത് യുവാക്കൾക്കിടയിൽ വൻ പ്രീതിയാണ് പബ്ജിക്കുള്ളത്. ഗെയിം നിരോധിച്ചില്ലെങ്കിൽ ഗെയിം മൂലം നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് വിമർശകർ പറയുന്നു.
പബ്ജികളിയുമായി ബന്ധപ്പെട്ട് ആളുകൾ മരിക്കുന്ന സാഹചര്യത്തിലാണ് ഈ ഓൺലൈൻ ഗെയിം നിരോധിക്കണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഈ വർഷം ആരംഭത്തിൽ ഗുജറാത്തിൽ പബ്ജി വീഡിയോ ഗെയിമും മോമോ ചലഞ്ചും നിരോധിച്ചിരുന്നു. ലോകത്താകമാനം പ്രചാരത്തിലുള്ളതും ഉപഭോക്തൃ പ്രീതിയുള്ളതുമായ ഗെയിമാണ് പബ്ജി.
രാജ്യത്ത് യുവാക്കൾക്കിടയിൽ വൻ പ്രീതിയാണ് പബ്ജിക്കുള്ളത്. ഗെയിം നിരോധിച്ചില്ലെങ്കിൽ ഗെയിം മൂലം നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് വിമർശകർ പറയുന്നു.