രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ ഇനി പബ്ജികളിച്ചാൽ ജയിൽ ശിക്ഷ. നഗരത്തിൽ പബ്ജികളിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പോലീസാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച് രാജ്കോട്ട് പോലീസ് കമ്മീഷ്ണർ മനോജ് അഗർവാൾ പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു. മാർച്ച് 9 മുതൽ 30 വരെയാണ് രാജ്കോട്ട് പോലീസ് പബ്ജികളിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ് പ്രകാരം കേസെടുക്കും. ഉത്തരവ് ലംഘിക്കുന്നവർക്ക് ഒരുമാസം തടവോ 2000 രൂപ പിഴയോ അതല്ലെങ്കിൽ രണ്ടും ചേർത്തോ അനുഭവിക്കേണ്ടിവരും.
എന്നാൽ പബ്ജികളി ഐപിസി 188 പ്രകാരം നിരോധിക്കാനാവില്ലെന്നും ഗെയിം കളിക്കിടെ അപകടമോ അക്രമമോ ഉണ്ടായാൽ മാത്രമേ നിയമം ബാധകമാകൂ എന്നും നിയമവിദഗ്ദർ ചൂണ്ടിക്കാട്ടി. പോലീസ് ഉത്തരവിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പരീക്ഷാകാലമായതിനാൽ കുട്ടികളുടെ പ്രകടനത്തെ പബ്ജികളി ബാധിക്കാതിരിക്കാനാണ് ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.
എന്നാൽ പബ്ജികളി ഐപിസി 188 പ്രകാരം നിരോധിക്കാനാവില്ലെന്നും ഗെയിം കളിക്കിടെ അപകടമോ അക്രമമോ ഉണ്ടായാൽ മാത്രമേ നിയമം ബാധകമാകൂ എന്നും നിയമവിദഗ്ദർ ചൂണ്ടിക്കാട്ടി. പോലീസ് ഉത്തരവിനെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
പരീക്ഷാകാലമായതിനാൽ കുട്ടികളുടെ പ്രകടനത്തെ പബ്ജികളി ബാധിക്കാതിരിക്കാനാണ് ഉത്തരവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.