ന്യൂഡൽഹി: മൊബൈൽ ടവറുകളിൽനിന്നുള്ള സിഗ്നലുകൾ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നില്ലെന്ന് ടെലികോം വകുപ്പ്. ലോകാരോഗ്യ സംഘടനയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറഞ്ഞതോതിൽ ഇലട്രോമാഗ്നറ്റിക്ക് ഫീൽഡ് ഏൽക്കുന്നത് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. ബെയ്സ് സ്റ്റേഷനുകളിൽനിന്നും വയർലെസ് നെറ്റ്വർക്കുകളിൽനിന്നും ഉണ്ടാകുന്ന ദുർബ്ബലമായ റേഡിയോ ഫ്രീക്വൻസി സിഗ്നലുകൾ ആരോഗ്യത്തിന് പ്രശ്നം ഉണ്ടാക്കുന്നുവെന്നതിൽ തെളിവില്ല. ഇതുവരെ ഉണ്ടായിട്ടുള്ള പഠനങ്ങളിൽ ബേസ് സ്റ്റേഷനുകളിൽനിന്നുള്ള സിഗ്നലുകൾ ദീർഘമോ ഹ്വസ്വമോ ആയിട്ടുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനും തെളിവില്ലെന്ന് ടെലികോം വകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ പുറത്തുവന്നിട്ടുള്ള 25,000 പഠനങ്ങൾ വിശകലനം ചെയ്താണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
നിലവിൽ ലഭ്യമായിട്ടുള്ള പഠനങ്ങളിൽ മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷകരമായ രീതിയിൽ ടവറുകളിൽനിന്നുള്ള സിഗ്നലുകൾ ദോഷം ഉണ്ടാക്കുന്നതായി തെളിവില്ല. കേരളത്തിൽ 95,000 മൊബൈൽ ബേസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 35,000 ടവറുകളുടെ റേഡിയേഷൻ ടെസ്റ്റ് കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ പുറത്തുവന്നിട്ടുള്ള 25,000 പഠനങ്ങൾ വിശകലനം ചെയ്താണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
നിലവിൽ ലഭ്യമായിട്ടുള്ള പഠനങ്ങളിൽ മനുഷ്യർക്കോ മൃഗങ്ങൾക്കോ ദോഷകരമായ രീതിയിൽ ടവറുകളിൽനിന്നുള്ള സിഗ്നലുകൾ ദോഷം ഉണ്ടാക്കുന്നതായി തെളിവില്ല. കേരളത്തിൽ 95,000 മൊബൈൽ ബേസ് സ്റ്റേഷനുകളാണുള്ളത്. ഇതിൽ 35,000 ടവറുകളുടെ റേഡിയേഷൻ ടെസ്റ്റ് കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.