കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ നിരോധിച്ച ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക് തിരിച്ചു വരവിനൊരുങ്ങുന്നു. ടിക് ടോക്കിനൊപ്പം നിരോധിച്ച മൊബൈൽ ഗെയിം പബ്ജി പേരുമാറ്റി ബാറ്റിൽഗ്രൗണ്ടസ് മൊബൈൽ ഇന്ത്യ എന്ന പേരിൽ അടുത്തിടെ തിരികെയെത്തിയതിന്റെ ചുവടുപിടിച്ചാണ് ടിക്ക് ടോക്കും തിരിച്ചു വരവിനൊരുങ്ങുന്നത്. ടിക് ടോക് (TikTok) ഉടമകളായ ബൈറ്റ്ഡൻസ് TickTock എന്ന പേരിലാണ് (വായിക്കുന്നത് ടിക്ക് ടോക്ക് എന്ന് തന്നെ) തിരികെയെത്താൻ കേന്ദ്ര കോമേഴ്സ്, ഇൻഡസ്ട്രി മന്ത്രായലത്തിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് 2002ലേ ട്രേഡ് മാർക്ക് നിയമങ്ങളുടെ നാലാം ഷെഡ്യൂൾ ക്ലാസ് 42 പ്രകാരം ട്രേയ്ഡ് മാർക്കിനായി അപേക്ഷിച്ചിരിക്കുന്നത്. കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്സ്, ഡിസൈൻസ്, ട്രേഡ് മാർക്സ് വെബ്സൈറ്റിൽ ഈ അപേക്ഷ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനർത്ഥം ടിക്ക് ടോക് ഉടൻ തിരിച്ചെത്തും എന്നല്ല. ഇന്ത്യയിലേക്ക് തിരികെയെത്താനുള്ള പദ്ധതികളുടെ ആദ്യ പടി മാത്രമാണിത്. വെബ്സൈറ്റിൽ ഈ അപേക്ഷയുടെ ഇപ്പോഴത്തെ സ്ഥിതി 'മാർക്ഡ് ഫോർ എക്സാം' (പരിശോധനയ്ക്കായി നീക്കിവച്ചിരിക്കുന്നു) എന്നാണ്. അതായത് ടിക്ക് ടോക്കിന്റെ തിരിച്ചു വരവ് ഇനി കേന്ദ്ര സർക്കാർ ഈ അപേക്ഷയിൽ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും.
നിരോധനം നേരിട്ട് മാസങ്ങൾക്കുള്ളിൽ ഡാറ്റാ സ്വകാര്യതയും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാൻ കമ്പനി നടപടി സ്വീകരിച്ച് ടിക്ക് ടോക് തിരികെയെത്താൻ ശ്രമിച്ചിരുന്നു എങ്കിലും വിജിയായിച്ചില്ല. പിന്നീട് ബൈറ്റ്ഡൻസ് നിക്ഷേപത്തിനായി റിലയൻസ് ഇൻഡസ്ട്രീസിനെ കുട്ടുപിടിക്കാൻ ശ്രമിച്ചു എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. ഈ വർഷം ഫെബ്രുവരിയിൽ ടിക്ക് ടോക്കിന്റെ എതിരാളിയായ റപോസോയുടെ ഉടമകളായ ഇൻമോബിയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ 2000 ഓളം ജീവനക്കാരെ ബൈറ്റ്ഡൻസ് ഇന്ത്യയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
ടിക് ടോക് എന്ന വൻമരം വീണു, പകരം 4 'ഇന്ത്യൻ' ആപ്പുകൾ തയ്യാർ
നിരോധിക്കുമ്പോൾ 20 കോടി ഉപഭോക്താക്കൾ ഇന്ത്യയിൽ ടിക് ടോക്കിനുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോട്സ്, എംഎക്സ് ടക്കാടക്, ജോഷ്, മോജ് എന്നിങ്ങനെയുള്ള എതിരാളികളിലേക്ക് ചേക്കേറി. തിരിച്ചെത്തിയാൽ ഈ ഉപഭോക്താക്കൾ ടിക് ടോക്കിലേക്ക് തിരിച്ചെത്തുമോ എന്നത് കണ്ടറിയാം.
നിരോധനം നേരിട്ട് മാസങ്ങൾക്കുള്ളിൽ ഡാറ്റാ സ്വകാര്യതയും കേന്ദ്ര സർക്കാരിന്റെ സുരക്ഷാ ആവശ്യകതകളും പാലിക്കാൻ കമ്പനി നടപടി സ്വീകരിച്ച് ടിക്ക് ടോക് തിരികെയെത്താൻ ശ്രമിച്ചിരുന്നു എങ്കിലും വിജിയായിച്ചില്ല. പിന്നീട് ബൈറ്റ്ഡൻസ് നിക്ഷേപത്തിനായി റിലയൻസ് ഇൻഡസ്ട്രീസിനെ കുട്ടുപിടിക്കാൻ ശ്രമിച്ചു എന്ന് റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും വിജയിച്ചില്ല. ഈ വർഷം ഫെബ്രുവരിയിൽ ടിക്ക് ടോക്കിന്റെ എതിരാളിയായ റപോസോയുടെ ഉടമകളായ ഇൻമോബിയ്ക്ക് വിൽക്കാൻ ശ്രമം നടത്തിയതും പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ 2000 ഓളം ജീവനക്കാരെ ബൈറ്റ്ഡൻസ് ഇന്ത്യയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
ടിക് ടോക് എന്ന വൻമരം വീണു, പകരം 4 'ഇന്ത്യൻ' ആപ്പുകൾ തയ്യാർ
നിരോധിക്കുമ്പോൾ 20 കോടി ഉപഭോക്താക്കൾ ഇന്ത്യയിൽ ടിക് ടോക്കിനുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോട്സ്, എംഎക്സ് ടക്കാടക്, ജോഷ്, മോജ് എന്നിങ്ങനെയുള്ള എതിരാളികളിലേക്ക് ചേക്കേറി. തിരിച്ചെത്തിയാൽ ഈ ഉപഭോക്താക്കൾ ടിക് ടോക്കിലേക്ക് തിരിച്ചെത്തുമോ എന്നത് കണ്ടറിയാം.