2030 ഓടെ അയോധ്യ ലോകത്തിലെ ഏറ്റവും വലിയ സ്പിരിച്വൽ ടൂറിസം ഡെസ്റ്റിനേഷൻ ആകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി അറിയിച്ചു. അയോധ്യയിലെ രാം കഥ പാർക്കിൽ നടന്ന പ്രസംഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രാം മന്ദിറിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും ഇതോടെ എല്ലാ വർഷവും അഞ്ച് കോടി വിനോദ സഞ്ചാരികൾ ഒഴുകിയെത്തുമെന്നും മന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ ടൂറിസം വളർച്ചയെ നല്ല രീതിയിൽ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈതൃകത്തിന്റെയും ആത്മീയതയുടേയും നഗരം എന്ന നിലയിൽ അറിയപ്പെടുന്ന അയോധ്യ ഇനി ടൂറിസ്റ്റുകളുടെ നഗരം എന്ന നിലയിലും അറിയപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
അയോധ്യയിൽ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ചും റെഡ്ഡി പ്രസംഗിച്ചു. റോഡ്, റെയിൽ കണക്ടിവിറ്റികൾ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഇന്ത്യയ്ക്കുള്ളിലെയും പുറത്തെയും സഞ്ചാരികൾക്ക് ഏറെ അനുഗ്രഹമാകും. നഗരത്തിന്റെ വികസനവും അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകളും നല്ല രീതിയിലാക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രവർത്തിക്കുന്നുണ്ട്. അടുത്ത 10 വർഷത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണം 5 കോടി കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ മികച്ച ആത്മീയ നഗരങ്ങളിലൊന്നായി അയോധ്യ മാറുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായും അറിയിപ്പടുമെന്ന് അദ്ദേഹം പറഞ്ഞു.
സരയു നദിക്കരയിൽ 9.5 ലക്ഷം ചിരാതുകൾ തെളിയിച്ച് ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് ലോക റെക്കോഡും ഈയടുത്ത് സ്വന്തമാക്കിയിരുന്നു.
അയോധ്യയിൽ വരാനിരിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ചും റെഡ്ഡി പ്രസംഗിച്ചു. റോഡ്, റെയിൽ കണക്ടിവിറ്റികൾ മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് ഇന്ത്യയ്ക്കുള്ളിലെയും പുറത്തെയും സഞ്ചാരികൾക്ക് ഏറെ അനുഗ്രഹമാകും. നഗരത്തിന്റെ വികസനവും അടിസ്ഥാന സൗകര്യ മെച്ചപ്പെടുത്തലുകളും നല്ല രീതിയിലാക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പ്രവർത്തിക്കുന്നുണ്ട്. അടുത്ത 10 വർഷത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണം 5 കോടി കടക്കുമെന്നാണ് കണക്കുകൾ പറയുന്നത്.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ലോകത്തിലെ മികച്ച ആത്മീയ നഗരങ്ങളിലൊന്നായി അയോധ്യ മാറുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനമായും അറിയിപ്പടുമെന്ന് അദ്ദേഹം പറഞ്ഞു.
സരയു നദിക്കരയിൽ 9.5 ലക്ഷം ചിരാതുകൾ തെളിയിച്ച് ഉത്തർ പ്രദേശ് ടൂറിസം വകുപ്പ് ഗിന്നസ് ലോക റെക്കോഡും ഈയടുത്ത് സ്വന്തമാക്കിയിരുന്നു.