കാസർഗോഡ് ആരിക്കാടിയിൽ നിന്നും ഏഴ് കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന കിദൂർ ഏകദേശം 170 ഓളം പക്ഷികളുടേയും ദേശാടനക്കിളികളുടേയും സാന്നിദ്ധ്യം കൊണ്ട് അനുഗൃഹീതമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമുളള പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്നേഹികളുടേയും മുഖ്യ ആകർഷണകേന്ദ്രമാക്കി കിദൂരിനെ മാറ്റാൻ സാധിക്കും. പക്ഷികളുടെ സ്വഭാവിക ആവാസ വ്യവസ്ഥയായ കുമ്പള ഗ്രാമപഞ്ചായത്തിലെ കിദൂറിൽ 2.7 കോടി രൂപയാണ് ഗ്രാമീണ ടൂറിസം പദ്ധതിക്കായി വകയിരുത്തിയത്.പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നേരത്തെ നിർവഹിച്ചിരുന്നു ക്യാമ്പിങ്ങിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫവലൃക്ഷങ്ങൾ നട്ടുപിടിപ്പിക്കൽ, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. സോളാർ തെരുവ് വിളക്കുകൾ, ആധുനിക ശൗചാലയങ്ങൾ, എഫ്.ആർ.പി മാലിന്യ ശേഖരണ സംവിധാനങ്ങളും പദ്ധതിയിലുണ്ട്.
പക്ഷിസങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയിട്ടുണ്ട്. പൂർണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പക്ഷിസങ്കേതത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് ആവശ്യമായ സ്ഥലം പഞ്ചായത്ത് വിട്ടുനൽകിയിട്ടുണ്ട്. പൂർണമായും പ്രകൃതിക്ക് ഇണങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്.