ചെന്നൈയിലെ ജനപ്രിയമായ മറീന ബീച്ച് ഇപ്പോള്‍ എല്ലാവര്‍ക്കുമായി തുറന്നു കൊടുത്തിരിക്കുകയാണ്. കൊവിഡ് 19ന്റെ വ്യാപനവും തുടര്‍ന്നുള്ള നിയന്ത്രണങ്ങളും കാരണം 8 മാസത്തിലേറെയായി അടച്ച ശേഷമാണ് ബീച്ച് വീണ്ടും തുറന്നത്.
ആളുകള്‍ ബീച്ച് സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പകല്‍ സമയത്ത് വലിയ ജനക്കൂട്ടം കാണാം. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട നിരവധി ഇളവുകള്‍ ഈ മാസം മുതല്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 200 പേര്‍ക്ക് അല്ലെങ്കില്‍ 50 ശതമാനം സൗകര്യമുള്ള ഒത്തുചേരലുകള്‍ അനുവദിക്കും.
കൂടാതെ, ആധുനിക പുഷ്‌കാര്‍ട്ടുകളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ മറീന ബീച്ചിലെ വെണ്ടര്‍മാരെ ക്ഷണിച്ചു. ഫോമുകള്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 26 വരെ റവന്യൂ ഓഫീസര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാകുമെന്ന് ചെന്നൈ സിവില്‍ ബോഡിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെണ്ടര്‍മാര്‍ രണ്ട് സെറ്റ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്. അതേസമയം ഉദ്യോഗസ്ഥര്‍ അന്തിമ പട്ടിക ജനുവരിയില്‍ തിരഞ്ഞെടുക്കും.
Also Read: 'പോളണ്ടിനെ പറ്റി മിണ്ടും': റെക്കോഡ് ബുക്കിൽ ഇടംപിടിച്ച സ്വിമ്മിംഗ് പൂൾ ഇവിടെയാണ്
ഇത് വെണ്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്നും കച്ചവടത്തില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ബിച്ചിലെ കച്ചവടം തുടങ്ങാന്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
Also Read: നീണ്ട ഇടവേളയ്ക്ക് ശേഷം നീലഗിരി കുന്നുകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്തു
ചെന്നൈ സിവില്‍ ബോഡി വെണ്ടര്‍മാര്‍ക്ക് 900 ആധുനിക പുഷ്‌കാര്‍ട്ടുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 40 ശതമാനം വെണ്ടര്‍മാരും പുതുതായി വരുന്നവരായിരിക്കും. ബാക്കി 60 ശതമാനം നിലവിലുള്ള തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആളുകള്‍ ബീച്ച് സന്ദര്‍ശിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പകല്‍ സമയത്ത് വലിയ ജനക്കൂട്ടം കാണാം. സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് 19മായി ബന്ധപ്പെട്ട നിരവധി ഇളവുകള്‍ ഈ മാസം മുതല്‍ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 200 പേര്‍ക്ക് അല്ലെങ്കില്‍ 50 ശതമാനം സൗകര്യമുള്ള ഒത്തുചേരലുകള്‍ അനുവദിക്കും.
കൂടാതെ, ആധുനിക പുഷ്‌കാര്‍ട്ടുകളുടെ അപേക്ഷ സമര്‍പ്പിക്കാന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ മറീന ബീച്ചിലെ വെണ്ടര്‍മാരെ ക്ഷണിച്ചു. ഫോമുകള്‍ ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 26 വരെ റവന്യൂ ഓഫീസര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാകുമെന്ന് ചെന്നൈ സിവില്‍ ബോഡിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെണ്ടര്‍മാര്‍ രണ്ട് സെറ്റ് ഫോമുകള്‍ പൂരിപ്പിക്കേണ്ടതുണ്ട്. അതേസമയം ഉദ്യോഗസ്ഥര്‍ അന്തിമ പട്ടിക ജനുവരിയില്‍ തിരഞ്ഞെടുക്കും.
Also Read: 'പോളണ്ടിനെ പറ്റി മിണ്ടും': റെക്കോഡ് ബുക്കിൽ ഇടംപിടിച്ച സ്വിമ്മിംഗ് പൂൾ ഇവിടെയാണ്
ഇത് വെണ്ടര്‍മാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്നും കച്ചവടത്തില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ബിച്ചിലെ കച്ചവടം തുടങ്ങാന്‍ കൂടുതല്‍ എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.
Also Read: നീണ്ട ഇടവേളയ്ക്ക് ശേഷം നീലഗിരി കുന്നുകള്‍ സഞ്ചാരികളെ സ്വാഗതം ചെയ്തു
ചെന്നൈ സിവില്‍ ബോഡി വെണ്ടര്‍മാര്‍ക്ക് 900 ആധുനിക പുഷ്‌കാര്‍ട്ടുകള്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 40 ശതമാനം വെണ്ടര്‍മാരും പുതുതായി വരുന്നവരായിരിക്കും. ബാക്കി 60 ശതമാനം നിലവിലുള്ള തെരുവ് കച്ചവടക്കാര്‍ക്ക് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.