തൃശൂർ: പുണ്യ രാമായണ മാസത്തെ വരവേൽക്കുകയാണ് ക്ഷേത്രങ്ങളും വീടുകളും. രാമായണ മാസത്തിൽ ക്ഷേത്ര ദർശനത്തിലൂടെയും സന്ദർശനത്തിലൂടെയും ആഗ്രഹ സാഫല്യം കൈവരുമെന്നാണ് വിശ്വാസം. വിശ്വാസികൾക്കായി നാലമ്പല ദർശനത്തിന് സൗകര്യം ഏർപ്പെടുത്തിയിരിക്കുകാണ് ജില്ലാഭരണകൂടം.എറണാകുളം, ആലപ്പുഴ ഡി.ടി.പി.സി.കൾ സഹകരിച്ച് നാലമ്പല തീർത്ഥയാത്ര ഭക്തജനങ്ങൾക്കായി ഒരുക്കുന്നത്. തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്താം. ഡി.ടി.പി.സി.യിലൂടെ ബുക്ക് ചെയ്യുന്ന ഭക്തജനങ്ങൾക്ക് പ്രത്യേക ക്യൂ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് പ്രസാദം അടങ്ങിയ ഒരു കിറ്റും ഈ യാത്രയിൽ സൗജന്യമായി ലഭിക്കും. ഒരാൾക്ക് 600 രൂപയാണ് പ്രസാദ കിറ്റ് ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക്. 15 പേരിൽ കൂടുതലുള്ള ഗ്രൂപ്പ് ബുക്കിങ്ങിന് 500 രൂപയും. എ.സി. പുഷ് ബാക്ക് കോച്ചിലായിരിക്കും യാത്ര. വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺ: 0484 2367334, 7907
രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം.
നാലമ്പല ദര്‍ശനത്തിൻ്റെ ഐതീഹ്യം
ഭാരത യുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും, ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായത്രേ! ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശം എത്തിച്ചേര്‍ന്നു. ജ്യോതിഷ വിധി പ്രകാരം നാല് വിവിധ കരകളിലായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് നാലമ്പലത്തിൻ്റെ പ്രധ്യാന്യം ഏറിയത്.
രാവണ നിഗ്രഹവും ത്രൈലോക്യ സംരക്ഷണവുമായിരുന്നു ശ്രീരാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും, ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നാണ് വിശ്വാസം.
രാമായണ കഥ കേട്ടുണരുന്ന കര്‍ക്കിടകമാസത്തിന്‍റെ പുണ്യനാളുകളില്‍ ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഓരേ ദിവസം ദര്‍ശനം നടത്തുന്ന പൂര്‍വീകാചാരമാണ് നാലമ്പല ദര്‍ശനം എന്ന പേരീല്‍ പ്രശസ്തമായിട്ടുള്ളത്. നാല് ക്ഷേത്രങ്ങളിലും ഒറ്റ ദിവസം കൊണ്ട് ദര്‍ശനം നടത്തുന്നതിലൂടെ ദുരിതത്തിൽ നിന്നും രോഗപീഡകളിൽ നിന്നും രക്ഷ നേടനാകുമെന്നാണ് വിശ്വാസം.
നാലമ്പല ദര്‍ശനത്തിൻ്റെ ഐതീഹ്യം
ഭാരത യുദ്ധം കഴിഞ്ഞ് യാദവ വംശം നശിക്കുകയും, ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹിതനാവുകയും ദ്വാരകാപുരി കടലില്‍ മുങ്ങിപ്പോവുകയും ചെയ്തു. ശ്രീകൃഷ്ണന്‍ വെച്ചാരാധിച്ചിരുന്ന നാല് ചതുര്‍ ബാഹു വിഗ്രഹങ്ങള്‍ കടലില്‍ ഒഴുകിനടക്കുന്നതായി കയ്പമംഗലത്തെ നാട്ടുപ്രമാണിയായ വാക്കയില്‍ കൈമള്‍ക്ക് സ്വപ്നദര്‍ശനമുണ്ടായത്രേ! ഈ വിഗ്രഹങ്ങള്‍ പിന്നീട് അദ്ദേഹത്തിന്റെ കൈവശം എത്തിച്ചേര്‍ന്നു. ജ്യോതിഷ വിധി പ്രകാരം നാല് വിവിധ കരകളിലായി പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു. അങ്ങനെയാണ് നാലമ്പലത്തിൻ്റെ പ്രധ്യാന്യം ഏറിയത്.
രാവണ നിഗ്രഹവും ത്രൈലോക്യ സംരക്ഷണവുമായിരുന്നു ശ്രീരാമാവതാര ലക്ഷ്യം. എന്നാല്‍ അമിതബലശാലികളായ മറ്റനേകം രാക്ഷസന്‍മാരെ കൂടി നിര്‍മ്മാര്‍ജനം ചെയ്യേണ്ടതിലേക്കായി സന്തതസഹചാരികളായ ശംഖുചക്രങ്ങള്‍ക്കും, ശയ്യയായ ആദിശേഷനും സ്വസഹോദരങ്ങളായി അവതരിക്കാന്‍ ഭഗവാന്‍ അവസരം നല്‍കി. ശത്രുസംഹാരിയായ സുദര്‍ശനചക്രത്തിന്റെ അവതാരമാണ് ശത്രുഘ്നന്‍. നാലും ദര്‍ശിക്കുമ്പോള്‍ വ്യത്യസ്ത ഭാവരൂപങ്ങളിലെ ഭഗവത് ദര്‍ശനം സാധ്യമാവുന്നു എന്നാണ് വിശ്വാസം.