കിങഇത് എവറസ്റ്റ് തന്നെയാണോ? ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലെ നീണ്ട ക്യൂവിൻ്റെ ചിത്രം കണ്ട് സകലരും ചോദിച്ചതാണിത്. ബ്രിട്ടീഷ് പർവതാരോഹകനായ നിർമൽ പുജ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
എവറസ്റ്റ് കൊടുമുടിയുടെ ഹിലാരി സ്റ്റെപ്പിൽ നിന്നുള്ള ആളുകളുടെ ചിത്രമാണ് നിർമ്മൽ പങ്ക് വെച്ചത്. നടന്നു നീങ്ങുന്ന ആളുകളുടെ നിര അതിശയപ്പെടുത്തും. 250മുതൽ 300 വരെയുള്ള ആളുകളുടെ നീണ്ട നിരയാണ് ചിത്രത്തിൽ കാണുന്നത്. ഇവർ മൂന്ന് മണിക്കൂറോളമായി ഒരേ ലൈനിൽ തുടരുന്നതാണ് ചിത്രം. നിരവധി വിമർശനങ്ങളും ട്രോളുകളും ചിത്രത്തിന് നേരെ ഉയർന്ന് കഴിഞ്ഞു.
നിരവധി പേർ എവറസ്റ്റ് ആരോഹണത്തിനിടയിൽ മരണമടഞ്ഞിട്ടുണ്ട്. ഒപ്പം ടൺ കണക്കിന് മാലിന്യങ്ങളാണ് എവറസ്റ്റിൽ നിന്ന് അടുത്ത കാലത്തായി നീക്കം ചെയ്തത്. ഇത്തരത്തിലുള്ള കടന്നു കയറ്റം പ്രകൃതിക്ക് നേരെയുള്ള ഭീഷണിയാണെന്നും ഇത് വൻ നാശം സൃഷ്ടിക്കുമെന്ന് അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. നേപ്പാൾ ടൂറിസത്തിൻ്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് എവറസ്റ്റ് ട്രെക്കിങ്
എവറസ്റ്റ് കൊടുമുടിയുടെ ഹിലാരി സ്റ്റെപ്പിൽ നിന്നുള്ള ആളുകളുടെ ചിത്രമാണ് നിർമ്മൽ പങ്ക് വെച്ചത്. നടന്നു നീങ്ങുന്ന ആളുകളുടെ നിര അതിശയപ്പെടുത്തും. 250മുതൽ 300 വരെയുള്ള ആളുകളുടെ നീണ്ട നിരയാണ് ചിത്രത്തിൽ കാണുന്നത്. ഇവർ മൂന്ന് മണിക്കൂറോളമായി ഒരേ ലൈനിൽ തുടരുന്നതാണ് ചിത്രം. നിരവധി വിമർശനങ്ങളും ട്രോളുകളും ചിത്രത്തിന് നേരെ ഉയർന്ന് കഴിഞ്ഞു.