മൂന്നാർ: 12 വർഷങ്ങളുടെ ഇടവേളക്ക് ശേഷം മൂന്നാറിലേക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് നീലക്കുറിഞ്ഞി വസന്തം. മൂന്നാറിലെ മലനിരകളിൽ നീല പരവതാനി വിരിച്ച പൂക്കളുടെ വസന്തം ജൂലൈ മധ്യത്തോടെയാണ് ആരംഭിക്കുന്നത്. ഒക്ടോബർ വരെയാണ് നീലകുറിഞ്ഞിയുടെ സീസൺ.
കാലവർഷം ആരംഭിക്കുന്നതോടെ നീലക്കുറിഞ്ഞി പൂക്കൾ കൊഴിഞ്ഞു തുടങ്ങും. സമുദ്ര നിരപ്പിൽ നിന്ന് 1400 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള ഉയരത്തിലാണ് ഇവ പൂക്കുന്നത്. പൂക്കൾ വിരിയുന്നതോടെ നീല പരവതാനി വിരിച്ചത് പോലെയാകുന്ന മലനിരകൾക്ക് നീലഗിരിയെന്ന പേര് ഉത്ഭവിച്ചതും നീലക്കുറിഞ്ഞിയിൽ നിന്ന് തന്നെ. നീലകുറിഞ്ഞി പൂക്കുന്ന കാലയളവിൽ പൂക്കളിൽ നിന്ന് ലഭിക്കുന്ന തേനിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ചെറിയ കയ്പോട് കൂടിയ നീലക്കുറിഞ്ഞി തേനിന് മറ്റ് തേനുകളെക്കാൾ വിലയും അധികമാണ്.
നീലക്കുറിഞ്ഞിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം
ഈ വർഷം ഇരവികുളം ദേശീയ ഉദ്യാനത്തിലും കൊളുക്കുമലയിലുമാണ് നീലകുറിഞ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശകർക്ക് നീലഗിരി താർ അഥവാ വരയാടുകളെയും കാണാം. കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് പ്രദേശവാസികൾ തന്നെയാണ് സന്ദർശകർക്ക് വേണ്ട സഹായം നൽകുന്നത്. കൊടൈക്കനാലിലും ഊട്ടിയിലും മറ്റൊരു സീസണിൽ നീലക്കുറിഞ്ഞി പൂക്കുമെങ്കിലും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ഇടം മൂന്നാർ തന്നെ.എന്നാൽ, ഇത്തവണത്തെ കാലവർഷം നീലക്കുറിഞ്ഞി വസന്തത്തെ മോശമായി ബാധിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടാകുന്ന ശക്തമായ മഴ കാരണം നാളെ മുതൽ മൂന്നാർ വനമേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് സർക്കാർ പൂർണ വിലക്കേർപ്പെടുത്തി.
കാലവർഷം ആരംഭിക്കുന്നതോടെ നീലക്കുറിഞ്ഞി പൂക്കൾ കൊഴിഞ്ഞു തുടങ്ങും. സമുദ്ര നിരപ്പിൽ നിന്ന് 1400 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള ഉയരത്തിലാണ് ഇവ പൂക്കുന്നത്. പൂക്കൾ വിരിയുന്നതോടെ നീല പരവതാനി വിരിച്ചത് പോലെയാകുന്ന മലനിരകൾക്ക് നീലഗിരിയെന്ന പേര് ഉത്ഭവിച്ചതും നീലക്കുറിഞ്ഞിയിൽ നിന്ന് തന്നെ. നീലകുറിഞ്ഞി പൂക്കുന്ന കാലയളവിൽ പൂക്കളിൽ നിന്ന് ലഭിക്കുന്ന തേനിന് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. ചെറിയ കയ്പോട് കൂടിയ നീലക്കുറിഞ്ഞി തേനിന് മറ്റ് തേനുകളെക്കാൾ വിലയും അധികമാണ്.
നീലക്കുറിഞ്ഞിയുടെ കൂടുതൽ ചിത്രങ്ങൾ കാണാം
ഈ വർഷം ഇരവികുളം ദേശീയ ഉദ്യാനത്തിലും കൊളുക്കുമലയിലുമാണ് നീലകുറിഞ്ഞിയുടെ സൗന്ദര്യം ആസ്വദിക്കാൻ സന്ദർശകർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇരവികുളം ദേശീയ ഉദ്യാനത്തിൽ സന്ദർശകർക്ക് നീലഗിരി താർ അഥവാ വരയാടുകളെയും കാണാം. കേരള ഫോറസ്റ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ച് പ്രദേശവാസികൾ തന്നെയാണ് സന്ദർശകർക്ക് വേണ്ട സഹായം നൽകുന്നത്. കൊടൈക്കനാലിലും ഊട്ടിയിലും മറ്റൊരു സീസണിൽ നീലക്കുറിഞ്ഞി പൂക്കുമെങ്കിലും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ഇടം മൂന്നാർ തന്നെ.എന്നാൽ, ഇത്തവണത്തെ കാലവർഷം നീലക്കുറിഞ്ഞി വസന്തത്തെ മോശമായി ബാധിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ന്യൂനമർദ്ദത്തെ തുടർന്നുണ്ടാകുന്ന ശക്തമായ മഴ കാരണം നാളെ മുതൽ മൂന്നാർ വനമേഖലയിലേക്കുള്ള വിനോദ സഞ്ചാരത്തിന് സർക്കാർ പൂർണ വിലക്കേർപ്പെടുത്തി.