പലതരം എടിഎമ്മുകള്‍ നമ്മള് കണ്ടിട്ടുണ്ട്. പണം ലഭിക്കുന്ന എടിഎമ്മുള്, ചേക്ലേറ്റുകളും സ്നാക്സും പുറത്തു വരുന്ന എടിഎമ്മുകള്‍, ദുബായില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ എടിഎമ്മുകള്‍ എന്നിവയെക്കുറിച്ച് പലര്‍ക്കും അറിയാം. ഇപ്പോള്‍ വിയറ്റ്നാമില്‍ പുതിയ ഒരു എടിഎം ഇറങ്ങിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു മനുഷ്യന് നടത്തി കണ്ടുപിടുത്തമാണ്. കൊവിഡ് ഭീഷണിയില്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ ഏറെ പ്രയോജനപ്പെടുന്ന ഒരു എടിഎമ്മായിരിക്കും ഇതെന്ന് ഉറപ്പിച്ചു പറയാം. വിയറ്റ്നാമിലെ ഒരു മനുഷ്യന് ഒരു അരി എടിഎം കണ്ടുപിടിച്ചുകൊണ്ട് ആള്‍ക്കാരുടെ ഹൃദയത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്.
പ്രവര്‍ത്തനം എങ്ങനെ
ആവശ്യക്കാര്‍ക്ക് അരി വിതരണം ചെയ്യുന്ന ഒരു യന്ത്രം ഹോ ചി മിന് സിറ്റിയിലെ ഒരു സംരംഭകനായ ഹോങ് തുവാന് അന് നിര്‍മ്മിച്ചു. കൊറോണ വൈറസിന്റെ കാലഘട്ടത്തില്‍ ഉപജീവനത്തിനായി പാടുപെടുന്ന തെരുവ് കച്ചവടക്കാര്‍ക്കും ദൈനംദിന കൂലിത്തൊഴിലാളികള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. ബിസിനസുകാരും മറ്റ് പ്രമുഖരുമാണ് പദ്ധതിക്ക് ധനസഹായം നല്‍കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ എടിഎമ്മില്‍ നിന്ന് ആള്‍ക്കാര്‍ക്ക് നല്ല പ്രയോജനമാണ് ലഭിക്കുന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബത്തിന്റെ ദൈനംദിന ഉപഭോഗത്തിന് മതിയായ സൗജന്യ അരി ഈ എടിഎം വിതരണം ചെയ്യുന്നു. എടിഎം മെഷീനില്‍ നിന്ന് അരി ലഭിക്കുന്നതിന് ഹനോയിയിലെ ആളുകള്‍ പരസ്പരം ആറടി അകലം പാലിച്ച് ക്യൂവില്‍ നില്‍ക്കണമെന്ന് നിര്‍ദേശമുണ്ട്. അരി ശേഖരിക്കുന്നതിനുമുമ്പ് കൈ വൃത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്.
കൂടുതല്‍ എടിഎമ്മുകള്‍
സെന്‍ട്രല്‍ സിറ്റി ഹ്യൂയില്, ഒരു കോളേജില്‍ സ്ഥിതിചെയ്യുന്ന അരി എടിഎം 2 കിലോ അരി പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്കുന്നു. ഹോ ചി മിന് സിറ്റിയിലെ അരി എടിഎം അരി വിതരണം ചെയ്യുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഡാ നാങ് പ്രവിശ്യയില്‍ രണ്ട് അരി എടിഎമ്മുകള്‍ സ്ഥാപിക്കും. വിയറ്റ്നാമില്‍ വളരെയധികം കൃഷി ചെയ്യുന്ന വിളകളിലൊന്നാണ് നെല്ല്.
Also Read: തിരുപ്പതിയിൽ 'കൂള്‍' ആയി റോഡ് മുറിച്ചു കടക്കുന്ന രണ്ടു വിരുതൻമാർ; വീഡിയോ കാണാം
നിലവിലെ സ്ഥിതി
കൊവിഡ് 19 ന്റെ 265 പോസിറ്റീവ് കേസുകള്‍ വിയറ്റ്നാമിലുണ്ടെങ്കിലും ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, വിയറ്റ്നാം സര്‍ക്കാര്‍ ശക്തമായ സാമൂഹിക അകലം പാലിക്കല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ കടകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിനാല്‍ നിരവധി ചെറുകിട ബിസിനസ്സ് ഉടമകള്‍ അവരുടെ ദൈനംദിന ഭക്ഷണത്തിനായി പാടുപെടുകയാണ്.