സംസ്ഥാനത്തെ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം
ക്വാറന്റൈനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്ക് ഈ സംസ്ഥാനത്ത് വന്ന് ക്വാറന്റൈനില്‍ കഴിയാം. എന്നാല്‍ പുതിയ പദ്ധതിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
Samayam Malayalam 27 May 2020, 5:12 pm
രാജ്യത്ത് അതത് സംസ്ഥാനങ്ങളിലേക്ക് ആള്‍ക്കാര്‍ മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ ആള്‍ക്കാര്‍ എത്തുന്നു. പ്രത്യേക വിമാനങ്ങള്‍ മാര്‍ഗവും ട്രെയിന്‍ മാര്‍ഗവുമൊക്കെ ആള്‍ക്കാര്‍ മടങ്ങിയെത്തുന്നു. വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണം എന്ന നിബന്ധനയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ പൗരന്‍മാര്‍ക്കായി ഒരു സംസ്ഥാനം ക്വാറന്റൈന്‍ കേന്ദ്രമായി മാറുകയാണ്. അതും ടൂറിസത്തിന്റെ പ്രചരണത്തിന് വേണ്ടി
ക്വാറന്റൈന്‍ സംസ്ഥാനം
ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. സംസ്ഥാനത്തെ ഒരു ക്വാറന്റൈന്‍ കേന്ദ്രമാക്കാന്‍ പദ്ധതിയുള്ളതായി മുഖ്യമന്ത്രി സിഎം ജയറാം ഠാക്കൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടൂറിസം മേഖലയെ സഹായിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശില്‍ കൊവിഡ് 19 കേസുകള്‍ കുറഞ്ഞിട്ടുണ്ട്. അതിനാല്‍ ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആള്‍ക്കാരെ ഹിമാചലിലേക്ക് സ്വാഗതം ചെയ്യുന്നു. അവര്‍ക്ക് ഇവിടെ ഒന്നോ രണ്ടോ ആഴ്ച്ച ക്വാറന്റൈനില്‍ കഴിയാം. ഇതാണ് മുഖ്യമന്ത്രി മുന്നോട്ടു വെച്ച പദ്ധതി. ക്വാറന്റൈന്‍ സമയം ഹിമാചല്‍ പ്രദേശിന്റെ ഭൂപ്രകൃതി ആസ്വദിച്ച് അവര്‍ക്ക് കഴിയാനാകും എന്നതാണ് പ്രത്യേകത.
പ്രധാന വരുമാനം
ടൂറിസത്തെ ഏറെ ആശ്രയിക്കുന്ന ഒരു സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. അതുകൊണ്ടു തന്നെ ലോക്ക് ഡൗണ്‍ കാലത്ത് വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യമാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. അതേസമയം ചില കോണുകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ട്. ഷിംല ഹോട്ടല്‍ ആന്റ് റെസ്റ്ററന്റ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ചയ് സൂദ് ആദ്യമെ തന്നെ ഇതിനെതിരെ രംഗത്തു വന്നു. ടൂറിസ്റ്റുകള്‍ക്കായി ഹിമാചല്‍ പ്രദേശ് ഒരു ക്വാറന്റൈന്‍ കേന്ദ്രമായി മാറുകയാണെങ്കില്‍ പതിവ് ടൂറിസ്റ്റുകള്‍ക്ക് അതൊരു ബുദ്ധിമുട്ടായി മാറുമെന്നാണ് സൂദിന്റെ അഭിപ്രായം.
Also Read: ഇവിടെ കറങ്ങിനടക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല
കംഗ്ര, സോലന്‍, മാണ്ടി, ഷിംല, ഉന തുടങ്ങിയ ജില്ലകളില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 1 മുതല്‍ നോണ്‍ എസി ബസുകള്‍ ഓടാനും അനുമതിയുണ്ട്. എന്നാല്‍ ബസില്‍ സാധാരണയായി കയറാന്‍ കഴിയുന്നതിന്റെ 60 ശതമാനം മാത്രമെ കയറാന്‍ അനുവദിക്കുകയുള്ളൂ. രാത്രി സര്‍വീസ് നടത്തുന്ന ബസുകള്‍ തല്‍ക്കാലം സര്‍വീസ് നടത്തില്ല. സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിക്കും.