ആപ്പ്ജില്ല

മുംബൈയിൽ ട്രെക്കിംഗ് നടത്താന്‍ അവസരമുണ്ടോ ?

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ഒരിക്കലും മനസ്സിലേക്ക് വരാത്ത ഒരു കാര്യമാണ് ട്രെക്കിംഗ്. എന്നാല്‍ മുംബൈയിലെ കന്‍ഹേരി ഗുഹകള്‍ ട്രെക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണ്. രണ്ട് മണിക്കൂര്‍ നീണ്ട ട്രെക്കിംഗ്ലിലൂടെ നിങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരാം.

Samayam Malayalam 13 May 2020, 11:15 am
മുംബൈയിലെ ബോറിവാലിയിലെത്തിയാല്‍ തിരക്കില്‍ നിന്നൊക്കെ മാറി സ്വസ്ഥമായി ചെലവഴിക്കാന്‍ കഴിയുന്ന സ്ഥലമുണ്ട്. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനുള്ളിലാണ് കന്‍ഹേരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. കല്ലില്‍ കൊത്തിയെടുത്ത ഒരു കൂട്ടം ഗുഹകളാണ് ഇവിടെ കാണാന്‍ കഴിയുക.
Samayam Malayalam the kanheri caves in mumbai is known for its famous stone sculpture and a trekking route
മുംബൈയിൽ ട്രെക്കിംഗ് നടത്താന്‍ അവസരമുണ്ടോ ?



109 പ്രവേശന കവാടങ്ങള്‍

PC: AKS.9955

109 പ്രത്യേക പ്രവേശന കവാടങ്ങളാണ് കന്‍ഹേരി ഗുഹകളെ ശ്രദ്ധേയമാക്കുന്നത്. ഇതിന് പുറമെ നിരവധി ശില്‍പ്പങ്ങളും പെയിന്റിങ്ങുകളും കാണാന്‍ കഴിയും. ഒന്ന് മുതല്‍ പത്താം നൂറ്റാണ്ടു വരെ നടത്തിയിട്ടുള്ള പെയിന്റിങ്ങുകളും മറ്റുമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ചുറ്റുപാടും വനത്തിന്റെ പച്ചപ്പാണ്. ഇവിടേക്ക് കല്ലില്‍ കൊത്തിയ പടിക്കെട്ടുകള്‍ വഴി കയറിച്ചെല്ലാം. ബുദ്ധ സന്യാസിമാര്‍ ധ്യാനിച്ചിരുന്നതാണ് ഇവിടത്തെ ഗുഹകള്‍ എന്ന് പറയപ്പെടുന്നു. വലിയ ഗുഹകള്‍ പ്രാര്‍ത്ഥനാ ഹാളുകളായിരുന്നു. ബുദ്ധ പ്രതിമകളും തൂണുകളും കല്ലില്‍ കൊത്തിയെടുത്ത സ്തൂപങ്ങളും ഈ ഗൂഹകളില്‍ കാണാം.

രൂപകല്‍പ്പന

PC: Simran Kalsi

ചരിത്രപരമായി നിരവധി കാര്യങ്ങള്‍ ഗുഹകളില്‍ നിന്ന് കണ്ടെത്താന്‍ കഴിയും. നീണ്ട കാലയളവിലായിരുന്നു ഇവ ഓരോന്നും പണികഴിപ്പിച്ചത്. പഴയ ഗുഹകളില്‍ കാര്യമായ ഡിസൈനൊന്നും കാണാനാവില്ല. എന്നാല്‍ പുതിയവയില്‍ വ്യത്യസ്ത ഡിസൈനുകള്‍ കാണാം. പ്രത്യേകമായ കല്‍തൂണുകള്‍ ഇവ ഓരോന്നിലും കാണാന്‍ കഴിയും. ഗുഹകള്‍ക്ക് പുറമെ മറ്റ് ചില ആകര്‍ഷണങ്ങളുമുണ്ട്. ഒരു ഹാള്‍ കോംപ്ലെക്‌സ്, കൊത്തി വച്ചിരിക്കുന്ന കല്‍തൂണുകള്‍, ബുദ്ധ സ്തൂപങ്ങള്‍, എന്നിവ ആകര്‍ഷകമായ കാര്യങ്ങളാണ്. ഒരു ഗുഹ ഒരു മൊണാസ്ട്രിയായി മാറ്റിയിട്ടുണ്ട്. ബുദ്ധ മത വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ് ഈ ഗുഹ.

കല്ലില്‍ എഴുതിയിരിക്കുന്നത്

PC: Nichalp

51 തെളിഞ്ഞ എഴുത്തുകളും 26 സാധാരണ എഴുത്തുകളും ഗുഹയുടെ ചുവരുകളില്‍ കാണാന്‍ കഴിയും. ബ്രാഹ്മി, ദേവനഗരി, പല്ലവി, എന്നിവയില്‍ എഴുതിയിരിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് രുദ്രധമനയുടെ മകളെ ശതവാഹന രാജാവായിരുന്ന വസിഷ്ഠപുത്ര ശതകര്‍ണിയെ കൊണ്ട് വിവാഹം കഴിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ്. ഇത് കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത് കാണാന്‍ കഴിയും.

109 ഗുഹകള്‍

PC: Patrice78500

ബോംബെ ഹാര്‍ബറിനടുത്ത് സ്ഥിതി ചെയ്യുന്ന സാല്‍സെറ്റ് ദ്വീപാണ് ഗുഹകള്‍ക്ക് പേരുകേട്ട സ്ഥലം. ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം കൂടിയാണ്. കന്‍ഹേരി, മാറോള്‍, മഹാകാളി, മഗതന, മണ്ഡപേശ്വര, ജോഗേശ്വരി തുടങ്ങിയ ഗുഹകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. ഇതില്‍ ഏറ്റവും വിശാലമായിട്ടുള്ളത് കന്‍ഹേരിയില്‍ സ്ഥിതി ചെയ്യുന്ന ബുദ്ധിസ്റ്റ് ഗുഹകളാണ്. താനയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണിത്. 109 വ്യത്യസ്തമായ ഗുഹകളാണ് ഇവിടെയുള്ളത്.

ട്രെക്കിംഗ് റൂട്ട്

PC: Flickr

മുംബൈ എന്ന് കേള്‍ക്കുമ്പോള്‍ ഒരിക്കലും മനസ്സിലേക്ക് വരാത്ത ഒരു കാര്യമാണ് ട്രെക്കിംഗ്. എന്നാല്‍ മുംബൈയിലെ കന്‍ഹേരി ഗുഹകള്‍ ട്രെക്കിംഗിന് പറ്റിയ സ്ഥലം കൂടിയാണ്. രണ്ട് മണിക്കൂര്‍ നീണ്ട ട്രെക്കിംഗ്ലിലൂടെ നിങ്ങള്‍ക്ക് ഇവിടെ എത്തിച്ചേരാം. സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിനുള്ളിലൂടെയുള്ള ട്രെക്കിംഗ് നിങ്ങള്‍ക്ക് ത്രില്ലിംഗ് ആയ ഒരു അനുഭവം സമ്മാനിക്കും. കന്‍ഹേരി ഗുഹകളിലേക്കുള്ള വഴി കാഠിന്യമേറിയതല്ല. എന്നാലും ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് നന്നായി ആസ്വദിച്ച് മലകയറാം. മുകളിലെത്തിയാല്‍ അവിടെ നിന്നുള്ള കാഴ്ച്ച മനോഹരമായിരിക്കും. കാടിന്റെ പച്ചപ്പും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടവും പ്രകൃതി സ്‌നേഹികളെ ആവേശം കൊള്ളിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഭാഗ്യമുണ്ടെങ്കില്‍ ദേശീയ പാര്‍ക്കിനുള്ളിലൂടെ പോകുമ്പോള്‍ ചില മൃഗങ്ങളെയും കണ്ടു മുട്ടാം.

Also Read: 'ലവ് ഹട്ടുകള്‍': അവള്‍ പല പുരുഷന്‍മാരുമായും കിടപ്പറ പങ്കിടുന്നു; ഒടുവില്‍ ചെയ്യുന്നത്

എങ്ങനെ എത്തിച്ചേരാം

PC: Ashish1594

മുംബൈയുടെ വടക്കു ഭാഗത്താണ് കന്‍ഹേരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. വെസ്റ്റേണ്‍ ലൈനിലെ ഏത് സ്റ്റേഷനില്‍ നിന്നും ഒരു ലോക്കല്‍ ട്രെയിനില്‍ ബോറിവല്ലിയിലെത്തിച്ചേരാം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയായിരിക്കും ഇത്. ഇവിടെ നിന്ന് ഓട്ടോറിക്ഷയെ ആശ്രയിക്കാം. പാര്‍ക്കിന്റെ ഗേറ്റ് വരെ നിങ്ങള്‍ക്ക് ഓട്ടോറിക്ഷയില്‍ പോകാം. നാഷണല്‍ പാര്‍ക്കിനുള്ളിലാണ് കന്‍ഹേരി ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. നല്ല കാലാവസ്ഥയാണെങ്കില്‍ സ്റ്റേഷനില്‍ നിന്ന് സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക് വരെ നടന്നും പോകാം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ