ആപ്പ്ജില്ല

മാമാങ്കം നടന്നതിന്റെ തെളിവുകള്‍ കാണണമെങ്കില്‍ ഇവിടേക്ക് പോരൂ

ഇപ്പോഴും തുടര്‍ന്നിരുന്നെങ്കില്‍ 22ാമത്തെ മാമാങ്കമായിരുന്നു 2019ല്‍ നടക്കേണ്ടിയിരിക്കുന്നത്. മാമാങ്കം നടന്നതിന്റെ തെളിവുകള്‍ ഈ സ്മാരകങ്ങള്‍ കാട്ടിത്തരും

Samayam Malayalam 12 Dec 2019, 2:17 pm
അവസാന മാമാങ്കം നടന്നത് എപ്പോഴാണെന്നറിയാമോ? അധികം കാലമൊന്നും കഴിഞ്ഞിട്ടില്ല. ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ മനിസിലാകും. അവസാന മാമാങ്കം നടന്നതത് 1755ലാണ്. അതായത് 264 വര്‍ഷം മുമ്പ്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്നു എന്നതാണ് മാമാങ്കത്തെ ഇത്രയധികം പ്രശസ്തമാക്കിയത്. ഇപ്പോള്‍ മാമാങ്കം തുടര്‍ന്നരുന്നെങ്കില്‍ അവസാന മാമാങ്കത്തിന് ശേഷമുള്ള 22ാമത്തെ മാമാങ്കമായിരുന്നു 2019ല്‍ നടക്കേണ്ടിയിരിക്കുന്നത്.
Samayam Malayalam mamankam main


അന്ന് നിസീര്‍, ഇന്ന് മമ്മൂട്ടി

മാമാങ്കത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത് ഒരു പക്ഷേ സിനിമകളിലൂടെയായിരിക്കും. 1979ല്‍ മാമാങ്കം എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയിരുന്നു. പ്രേം നസീര്‍ ആയിരുന്നു അതിലെ നായകന്‍. 2019ല്‍ നായകന്‍ മമ്മൂട്ടിയും. ചരിത്ര പ്രാധാന്യമുള്ള നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ കൂട്ടത്തില്‍ ഏറ്റവുമൊടുവിലായി മാമാങ്കവും കൂട്ടിച്ചേര്‍ക്കപ്പെട്ടു.

എവിടെയായിരുന്നു മാമാങ്കം

ഭാരതപ്പുഴയുടെ തീരത്ത് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിന് സമീപമുള്ള തിരുനാവായ എന്ന സ്ഥലത്തായിരുന്നു മാമാങ്കം അറങ്ങേറിയിരുന്നത്. ഇവിടത്തെ തിരുനാവായ ക്ഷേത്രം പ്രസിദ്ധമാണ്. തിരൂരില്‍ നിന്ന് എഴു കിലോമീറ്ററാണ് തിരുനാവായലേക്ക്. മാഘമാസത്തിലെ മകം നാളില്‍ നടത്തയിരുന്ന ഉത്സവമായിരുന്നു മാമാങ്കം, മറ്റ് ചില ക്ഷേത്രങ്ങളിലും നടക്കാറുണ്ടായിരുന്നെങ്കിലും ഇവിടത്തേതാണ് പ്രസിദ്ധം.


28 ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ആഘോഷമായിരുന്നു ഇത്. വ്യാപാരമേളകള്‍, കായിക പ്രകടനങ്ങള്‍, കാര്‍ഷികമേളകള്‍, കരകൗശല വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശനവും, സംഗീത പരിപാടികള്‍, സാഹിത്യ മേളകള്‍ എന്നിവയാണ് പ്രധാന പരിപാടി. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കിയിരുന്നു. മാമാങ്കത്തിന്റെ രക്ഷാധികാരിയാവുക എന്നതിനെ ചുറ്റിപ്പറ്റി നടന്നിട്ടുള്ള തര്‍ക്കങ്ങളും പേരുകേട്ടതാണ്. വള്ളുവകോനാതിരിയും സാമൂതിരിയും തമ്മില്‍ നടന്ന തര്‍ക്കങ്ങളും യുദ്ധങ്ങളും ചരിത്രരേഖകളില്‍ കാണാനാകും.

അതേസമയം, മാമാങ്കത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ധാരണകളില്ല. പല കഥകളാണ് അതുമായി ബന്ധപ്പെട്ട് കേള്‍ക്കാറുള്ളത്. ചേരരാജാക്കന്‍മാരാണ് തുടങ്ങിവെച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പിന്നീട് പെരുമ്പടപ്പ് മൂപ്പീന്‍, വള്ളുവനാട്ട് രാജാക്കന്‍മാര്‍, സാമൂതിരിമാര്‍ എനിനവര്‍ക്കായിരുന്നു നടത്തിപ്പ് ചുമതല. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം കഷ്ടതയിലായ സാമൂതിരിവംശത്തിന് ഈ ഉത്സവം നിര്‍ത്തേണ്ടി വന്നു. ഇവരുടെ രാഷ്ട്രീയ സാമ്പത്തിക പ്രസക്തി ക്ഷയിച്ചതാണ് കാരണം. കൂടാതെ, ബ്രിട്ടീഷുകാര്‍ മലബാറില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയതും വെല്ലുവിളിയായി. ഇന്ന് ചരിത്രത്താളുകളില്‍ മാത്രമായി നിലകൊള്ളുന്ന ഒരു ഉത്സവം മാത്രമായി മാറിയിരിക്കുകയാണ് മാമാങ്കം.

Also read: 'കൊഞ്ചം അങ്കെ പാര് കണ്ണാ...'; രജനിപ്പടങ്ങളുടെ ലൊക്കേഷനുകളിലൂടെ

തെളിവുകള്‍ പലതുണ്ട്

വര്‍ഷങ്ങള്‍ക്കു മുമ്പ് മാമാങ്കം നടന്നിരുന്നതിന്റെ തെളിവ് ഇപ്പോഴും തിരുനാവായ പ്രദേശത്ത് കാണാനാകും. മാമാങ്കത്തിന്റെ സ്മാരകങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. നിലപാടുതറ, മരുന്നുകള്‍ സൂക്ഷിച്ചിരുന്ന അറകള്‍, ചാവേര്‍ പോരാളികളുടെ മൃതദേഹങ്ങള്‍ ചവിട്ടിത്താഴ്ത്തിയിരുന്ന മണിക്കിണര്‍, ചാവേറുകളെ പട്ടിണിക്കിട്ട് കൊന്നിരുന്ന പട്ടിണിത്തറ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണാനാകും. ഇതിന് പുറമെ നിരവധി തുരങ്കങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ഗവേഷണം ഈയടുത്ത കാലത്തും നടന്നിരുന്നു. തൊണ്ണൂറുകളില്‍ മാമാങ്കത്തറയ്ക്കും മണിക്കിണറിനുമിടയ്ക്ക് ഒരു പ്രധാന തുരങ്കം കണ്ടെത്തിയിരുന്നു. ഇപ്പോഴും ഗവേഷണങ്ങള്‍ തുടരുന്നുണ്ട്.

സാമൂതിരി ഒരിക്കല്‍ നിലപാടുതറയില്‍ വെച്ച് ആക്രമിക്കപ്പെടുകയുണ്ടായി. ഈ സംഭവത്തിന് ശേഷമാണ് ഇങ്ങനെയൊരു തുരങ്കം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. വീണ്ടും ആക്രമണം ഉണ്ടായാല്‍ രക്ഷപ്പെടാനാണ് സാമൂതിരി ഇങ്ങനെ ചെയ്തത്. ചാവേറുകളായി എത്തുന്നവരെ തുരത്തുന്നതിനിടയില്‍ പരിക്കേല്‍ക്കുന്ന ഭടന്‍മാരുടെ ചികിത്സയ്ക്കായി സ്ഥാപിച്ച ചങ്ങമ്പള്ളിക്കളരിയും ഇപ്പോള്‍ ഇവിടെ കാണാനാകും. ചാവേറുകളെ യാത്രയാക്കാനായി ഉപയോഗിച്ചിരുന്ന ചാവേര്‍ത്തറയും കാണാം. തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിന് മുന്നിലാണ് ചാവേര്‍ത്തറ സ്ഥിതി ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ