എല്ലാ കാര്യത്തിലും വൈവിധ്യത കാണാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ. ഭൂമിശാസ്ത്രം, സംസ്കാരം, ചരിത്രം തുടങ്ങി എല്ലാ കാര്യത്തിലും ഇന്ത്യയ്ക്ക് വൈവിധ്യത അവകാശപ്പെടാം. വിദേശ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് പറന്നെത്തുന്നതിന് പിന്നിലും ഇതു തന്നെയാണ് കാരണം. എല്ലാ തരത്തിലുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. ഹില്‍സ്റ്റേഷനില്‍ തണുപ്പ് ആസ്വദിക്കേണ്ടവര്‍ക്ക് അതുണ്ട്. എല്ലാ മറന്ന കടലില്‍ അടിച്ചുപൊളിക്കാന്‍ ബീച്ചുകളുണ്ട്. വനവും വന്യജീവികളെയും ഇഷ്ടമുള്ളവര്‍ക്ക് കാടും ആസ്വദിക്കാം. ഇതിനൊക്കെ പുറമെ ദുരുഹതകളും ചുരുളഴിയാത്ത രഹസ്യങ്ങളുമുള്ള സ്ഥലങ്ങളും ഇന്ത്യയിലങ്ങോളമിങ്ങോളമുണ്ട്. വടക്കേയിന്ത്യ മുതല്‍ തെക്കേയിന്ത്യവരെ ഇത്തരത്തിലുള്ള നിരവധി സ്ഥലങ്ങള്‍ കാണാനാകും. ഈ സ്ഥലങ്ങളിലെ ദുരൂഹതകള്‍ അന്വേഷിച്ചു മാത്രം ധാരാളം പേര് വരുന്നു. കേരളത്തിലുമുണ്ട് അത്തരത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ സ്ഥലങ്ങള്‍. അത്തരത്തില്‍ ദുരൂഹതകള്‍ നിറഞ്ഞ ഒരു സ്ഥലമാണ് ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തിന് സമീപം സ്ഥിതി ചെയ്യുന്ന ബോറ ഗുഹകള്‍.
എന്താണ് ദുരൂഹത
1807 ല്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വില്യം കിംഗ് ജോര്‍ജ് ആണ് ഈ ഗുഹകള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനൊക്കെ മുമ്പ് ഒരു ആണ്‍കുട്ടിയാണ് ഈ ഗുഹ കണ്ടെത്തിയതെന്ന് നാട്ടുകാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. പശുക്കളെ മേയ്ച്ചു നടക്കവെ ഈ കുട്ടി ഇവിടെ എത്തിച്ചേര്‍ന്നുവത്രെ. പശുക്കള്‍ വഴി തെറ്റി ഈ ഗുഹയുടെ പരിസരത്തെത്തുകയും ഇവയെ അന്വേഷിച്ച് പിന്നാലെയെത്തിയ കുട്ടി ഗുഹ കണ്ടെത്തുകയായിരുന്നു. പശുക്കളെ തെരയുന്നതിനിടയില്‍ ഗുഹകളിലേക്ക് പ്രവേശിച്ച അദ്ദേഹം താമസിയാതെ സ്വാഭാവികമായി രൂപംകൊണ്ട ശിവലിംഗം കണ്ടെത്തി. തന്റെ പശുക്കള്‍ സുരക്ഷിതമായി തന്നെ അവിടെയുണ്ടായിരുന്നു. പശുവിന്റെ ജീവന് രക്ഷിച്ചത് ശിവനാണെന്ന് ആ കുട്ടി വിശ്വസിച്ചു. പിന്നീട് ആ ഗുഹ ഒരു വിശുദ്ധമായ ഗുഹയായി മാറുകയായിരുന്നു. വാര്‍ത്ത ഗ്രാമത്തില്‍ പ്രചരിച്ചതോടെ ഗുഹകള്‍ക്ക് പുറത്ത് ഒരു ശിവക്ഷേത്രവും നിലവില്‍ വന്നു.
Also read: ഈ സ്ഥലങ്ങളിലേക്ക് പോകാൻ ഇനി പേടിക്കേണ്ട
ബോറ ഗുഹകളുമായി ബന്ധപ്പെട്ട് മറ്റൊരു കഥ കൂടിയുണ്ട്. ഗുഹയിലെ ശിവലിംഗത്തിന് മുകളില്‍ പശുവിന്റെ രൂപത്തിലുള്ള ഒരു കല്ല് രൂപപ്പെടുകയുണ്ടായി. ഈ പശുവിന്റെ അകിടില്‍ നിന്നാണ് വിശാഖപട്ടണം നഗരത്തിലൂടെ ഒഴുകുന്ന ഗോസ്താനി നദി ഉത്ഭവിക്കുന്നതെന്നാണ് വിശ്വാസം. ഗോസ്താനി നദിയാല്‍ നിക്ഷേപിക്കപ്പെട്ട ചുണ്ണാമ്പുകല്ലില്‍ നിന്നാണ് ഈ ഗുഹകള്‍ രൂപംകൊണ്ടതെന്നും പറയപ്പെടുന്നു. ശിവ-പാര്‍വതി, അമ്മ-കുട്ടി, മുതല, മനുഷ്യ മസ്തിഷ്കം, ശവെ ഷിയുടെ താടി, പശുവിന്റെ അകിട് എന്നിവയുടെ ആകര്‍ഷണീയമായ സ്റ്റലാക്റ്റൈറ്റ്, സ്റ്റാലാഗ്മൈറ്റ് രൂപങ്ങള്‍ ഈ ഗുഹകളിലുണ്ട്.
Also read: പാരസൈറ്റ് സിനിമയിലെ ആ സ്ഥലങ്ങള്‍ ഇനി തെരയേണ്ട
എങ്ങനെ എത്തിച്ചേരാം
ഗുഹകള്‍ സ്ഥിതി ചെയ്യുന്നതിന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് ബോറ കേവ്സ് എന്ന റെയില്‍വേ സ്റ്റേഷന്. വിശാഖപട്ടണത്തു നിന്ന് അരക്കു വാലിയിലേക്കുള്ള ട്രെയിനിന് ഇവിടെ സ്റ്റോപ്പുണ്ട്. ഗുഹകള്‍ക്കു പുറത്തു തന്നെ റെസ്റ്ററന്റുകളും ഹോട്ടലുകളും കാണാനാകും. സന്ദര്‍ശകര്‍ക്ക് ഇവിടെ ഉച്ചഭക്ഷണവും മറ്റ് ലഘുഭക്ഷണവും ലഭ്യമായിരിക്കും. ഇവിടെ തങ്ങുന്നതിന് അനുയോജ്യമായ ഒരു ഹോട്ടലില്‍ മുറി ബുക്ക് ചെയ്യുകയുമാകാം. ബോറ ഗുഹകളില്‍ രാത്രിയിലും നല്ല പ്രകാശമായിരിക്കും. ആന്ധ്ര പ്രദേശ് ടൂറിസമാണ് ലൈറ്റിംഗ് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ പത്തു മുതല്‍ വൈകുന്നേരം 5.30 വരെയാണ് ബോറ ഗുഹകളിലേക്കുള്ള പ്രവേശന സമയം. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.