ആപ്പ്ജില്ല

തൃശൂരിന്റെ നഗരസൗന്ദര്യം ഇതുപോലെ കാണിച്ചു തരുന്ന മറ്റൊരു സ്ഥലമില്ല

കുന്നിന്റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതനിരകള്‍, പെരുമല, തയ്യൂര്‍ കോട്ട, പടിഞ്ഞാറ് അറബിക്കടല്‍, തൃശൂര്‍ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം

Samayam Malayalam 5 Jan 2021, 4:01 pm
തൃശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത് പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്. പ്രകൃതിയും നഗരവും കൈകോര്‍ത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവര്‍ക്ക് വിലങ്ങന്‍ കുന്നിലേക്ക് പോകാം. മനം മയക്കുന്ന വിസ്മയ കാഴ്ചകള്‍ക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങന് പറയാനുണ്ട്.
Samayam Malayalam vilangankunnu
PC: Aruna at ml.wikipedia


അക്കാലത്ത് ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങന്‍ കുന്നിന്റെ മുകളില്‍നിന്നും ചുറ്റും നോക്കിയാല്‍ കിഴക്ക് സഹ്യപര്‍വ്വതനിരകള്‍, പെരുമല, തയ്യൂര്‍ കോട്ട, പടിഞ്ഞാറ് അറബിക്കടല്‍, തൃശൂര്‍ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.

ദൂരക്കാഴ്ചയ്ക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശൂര്‍ നഗരത്തിനു തൊട്ടടുത്ത് വേറെ ഇല്ല. ഒട്ടേറെ വിനോദ ഉപാധികളാണ് പുതുവര്‍ഷത്തില്‍ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഔട്ട് ഡോര്‍ തിയ്യറ്ററും കുട്ടികള്‍ക്കായി വാഗന്‍ വീല്‍ ഉള്‍പ്പടെയുള്ള ഒരു പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ കാന്റീന്‍, വിലങ്ങന്‍ ട്രക്കേഴ്‌സ് പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തുന്ന അശോകവനം, ഭിന്നശേഷി സൗഹൃദമാണ് ഇവിടത്തെ എല്ലാ സൗകര്യങ്ങളും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

2 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിലങ്ങനില്‍ നടത്തിയത്. പതിമൂന്നോളം പുതിയ ഉല്ലാസ ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. മുന്‍പിലെ വലിയ സ്‌ക്രീനില്‍ തെളിയുന്ന അതേ സീനുകളുടെ 'ഇഫക്റ്റ്' സമ്മാനിക്കുന്ന 16 ഡി തിയറ്ററാണ് പാര്‍ക്കിലെ മറ്റൊരാകര്‍ഷണം. 180 ഡിഗ്രിയില്‍ തിരിയുന്ന സീറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവുമെല്ലാം തിയറ്ററില്‍ പ്രേക്ഷകര്‍ക്ക് അനുഭവിക്കാനാകും. അദ്ഭുതങ്ങളുടെ 'ഹൊറര്‍ ഹൗസ്' ആണ് രണ്ടാമത്തെ താരം.

മാസങ്ങൾക്ക് ശേഷം ചൂളംവിളി വീണ്ടു മുഴങ്ങി; മേട്ടുപാളയത്തു നിന്ന് ഊട്ടിയിലേക്ക്
ബലൂണ്‍ പാര്‍ക്ക്

യന്ത്ര ഊഞ്ഞാല്‍ എന്നു വിശേഷിപ്പിക്കുന്ന വാഗണ്‍ വീലാണ് കുരുന്നുകളെ സ്വാഗതം ചെയ്യുന്ന പുത്തന്‍ കളി ഉപകരണങ്ങളിലൊന്ന്. കൂറ്റന്‍ ബലൂണ്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. 800 മീറ്റര്‍ നീളത്തില്‍ മരങ്ങള്‍ക്കിടയിലൂടെ വീല്‍ചെയറുകള്‍ക്ക് കൂടി കടന്നു പോകാവുന്ന തരത്തില്‍ നിര്‍മിച്ച നടപ്പാതകള്‍ ഇവിടെയുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങള്‍ പ്രകാരമാണു ശുചിമുറി ഒരുക്കിയിട്ടുള്ളത്. വീല്‍ ചെയര്‍ കടക്കാന്‍ കഴിയും വിധം വീതിയുള്ള വാതിലും ഹാന്‍ഡ് റെയിലുകളും ശുചിമുറികളിലുണ്ട്. വാഷ് ബേസിന്റെ ഉയരം ക്രമീകരിച്ചിട്ടുള്ളതും ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ്.

വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റര്‍ സവാരി; ഫ്‌ളാഗ് ഓഫ് 25ന്
തൃശൂര്‍ നഗരത്തിന്റെ വിവിധ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന നാലു വ്യൂ പോയിന്റുകളും വിലങ്ങനെ മനോഹരമാക്കുന്നുണ്ട്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചതോടെ വിലങ്ങനിലിപ്പോള്‍ എവിടെയും വെളിച്ചമുണ്ട്. 20 രൂപയാണ് വിലങ്ങനിലേക്കുള്ള പ്രവേശന ഫീസ്. രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് സമയം. കൊവിഡ് പ്രോട്ടൊക്കോള്‍ അനുസരിച്ചാണ് പ്രവേശനം. രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

ആര്‍ട്ടിക്കിള്‍ ഷോ