കാത്തിരുന്നതുപോലെ വീക്കെൻഡ് എപ്പിസോഡിനായി ലാലേട്ടൻ എത്തി. കഴിഞ്ഞ ആഴ്ചയിലെ പ്രധാന സംഭവങ്ങളിലേക്ക് ഒരിക്കൽ കൂടി ഒരു തിരിഞ്ഞുനോട്ടമായിരുന്നു. ഇതിനുപിന്നാലെ 13 ആം ദിവസത്തിലെ വിശേഷങ്ങളാണ്...
എല്ലാവരും ലക്ഷ്യമിടുന്നത് തന്നെയാണെന്നുള്ള പതിവ് ഡയലോഗ് ആണ് രജിത് രാവിലെ തന്നെ തുടങ്ങിയത്. വെള്ളം കുടിക്കുന്ന ഗ്ലാസ് രജിത് ബാത്‌റൂമിൽ കൊണ്ടുപോയതിനെ മഞ്ജു എതിർത്തതാണ് ഈ പ്രസ്താവനയുടെ പുതിയ കാരണം. ഇത് പിന്നീടു മഞ്ജുവും രജിത്തും തമ്മിലുള്ള വാക്കേറ്റത്തിലേക്കാണ് എത്തിയത്. വെള്ളം കുടിക്കാൻ പോലുമില്ലാത്ത ആളുകളുണ്ടെന്നായിരുന്നു രജിത്തിന്റെ ന്യായം. 'ലോകത്തു തുണിയുടുക്കാനില്ലാത്ത ഒരുപാടുപേരുണ്ട് എന്നുകരുതി നമ്മളിവിടെ തുണിയില്ലാതെയാണോ നടക്കുന്നത്' എന്നായിരുന്നു മഞ്ജുവിന്റെ കൗണ്ടർ.
മഞ്ജുവിന്റെ പക്കൽ നിന്നും രജിത് നേരെ സുജോയുമായുള്ള തർക്കത്തിലേക്കാണ് എത്തപ്പെട്ടത്. സുജോ, ഫുക്രു എന്നിവർ സംസാരിച്ചുനിന്നപ്പോൾ രജിത് ഇടക്ക്‌കേറി അഭിപ്രായം പറഞ്ഞതാണ് ഈ വഴക്കിനു കാരണം. കിട്ടിയ അവസരം മുതലാക്കിയ സുജോ രജിത്തിനായി കരുതിവെച്ചതെല്ലാം തുറന്നടിച്ചു. ഞാൻ വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കാതെ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കൂടി രജിത് പഠിക്കണമെന്നാണ് സുജോ പറയുന്നത്. ഇതിനിടയിൽ രജിത്തിനെതിരെ മറ്റുചില ആരോപണങ്ങളും സുജോ ഉന്നയിച്ചു. രജിത് സ്ത്രീകളടക്കം കിടന്നുറങ്ങുന്ന കിടപ്പുമുറിയിൽ നിന്ന് വസ്ത്രം മാറുന്നതാണ് സുജോയുടെ പ്രശ്നം. ഇതിനെ രജിത് എതിർത്തപ്പോൾ 'നിങ്ങളാണ് ഏറ്റവും വലിയ നുണയൻ' എന്നായിരുന്നു സുജോ മറുപടി നൽകിയത്.
'നിങ്ങളെ അറിയാൻ' ടാസ്കിൽ മഞ്ജു പത്രോസായിരുന്നു പിന്നീട് കഥപറയാനെത്തിയത്. അഭിനേത്രി ആകുന്നതിനു മുൻപുള്ള ജീവിതമാണ് മഞ്ജു വീട്ടുകാർക്ക് മുന്നിൽ തുറന്നുപറഞ്ഞത്.
മത്സരാർഥികളും മോഹൻലാലും നേർക്കുനേരുള്ള സംഭാഷണങ്ങളായിരുന്നു പിന്നെ. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ കഴിഞ്ഞ ആഴ്ചയിലെ ചില പ്രധാന സംഭവങ്ങളും അദ്ദേഹം വ്യക്തമാക്കികൊണ്ടിരുന്നു. ടാസ്ക്, നോമിനേഷൻ, വോട്ടിംഗ് എന്നിങ്ങനെ ബിഗ് ബോസ് വീട്ടിലെ എല്ലാ കലാപരിപാടികളും നടന്ന വീക്ക് എന്നാണ് മോഹൻലാൽ കഴിഞ്ഞുപോയ ദിനങ്ങളെ വിശേഷിപ്പിച്ചത്.
രജിത്തിന്റെ ഡാൻസും തെസ്നി ഖാന്റെ മാജിക്കും ഒക്കെയായി ആദ്യഭാഗം രസകരമായി പോയി. രണ്ടാം ഭാഗത്തിൽ വീട്ടിലെ ചില സംശയങ്ങൾ തീർത്തുനൽകുകയായിരുന്നു മോഹൻലാൽ. വീട്ടിൽ ഉറങ്ങുന്നവർക്കും വേണ്ടത്ര പങ്കാളിത്തം കാണിക്കാത്തവർക്കും വിമർശനമുണ്ടായിരുന്നു. പരീക്കുട്ടി-രാജിനി വിഷയവും സുജോ-എലീന വിഷയവുമൊക്കെ മോഹൻലാൽ ഉയർത്തി. രജിത്തിനെ ആവർത്തിച്ച് കള്ളൻ എന്ന് വിളിക്കുന്ന സുരേഷിനെയാണ് അടുത്തതായി ഉന്നംവെച്ചതു. അടുക്കളയിലെ ഗ്യാസ് വിഷയത്തിൽ ഉണ്ടായ തർക്കം തെളിവുസഹിതം കാണിക്കാൻ രജിത് ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു. ഇത് അവിടെ തുറന്നുകാട്ടുകയായിരുന്നു മോഹൻലാൽ. രജിത്തിന്റെ ഭാഗത്തെ ന്യായമാണ് ഇവിടെ തെളിഞ്ഞത്.
READ ALSO; ലെച്ചു എവിടെയെന്ന് ചോദിച്ചവർക്കുള്ള ഉത്തരമിതാ!; ഗുഡിയായുടെ സ്നേഹവുമേന്തി താരം! മടങ്ങി വരണമെന്ന് ആരാധകര്‍!
വീണ-ഫുക്രു വിഷയമായിരുന്നു അടുത്ത ടോപ്പിക്ക്. 'ചെറിയ വായിൽ വലിയ വർത്താനം പറയരുതെന്ന വീണയുടെ ഡയലോഗ് ആണ് ഫുക്രു വഴക്കിലേക്കു നീട്ടിയത്. എന്നാൽ ഫുക്രുവിനെ താൻ അണിയനെപോലെയാണ് കാണുന്നതെന്നും എടുത്തുവെച്ച ഭക്ഷണം കഴിക്കാതെപോയപ്പോഴാണ് സങ്കടമുണ്ടായതെന്നും വീണ പറഞ്ഞു. താൻ ഭക്ഷണം വിളമ്പുമ്പോൾ ഫുക്രൂവിന് കുറച്ചു കൂടുതൽ വിളമ്പാറുണ്ടെന്നും അന്ന് ചിക്കൻ കറി അധികം വിളമ്പിയ പ്ലേറ്റ് ഫുക്രുവിനായി മാറ്റിവെച്ചിരുന്നെന്നും വീണ പറഞ്ഞു.
ലക്ഷുറി ടാസ്കിലെ മോശം പ്രകടനം കാഴ്ചവച്ചവരെ തിരഞ്ഞെടുത്തപ്പോഴുണ്ടായ പാകപ്പിഴ പറയാതെ പറഞ്ഞ മോഹൻലാൽ ശിക്ഷ കിട്ടിയപ്പോൾ രാജിനി ചാണ്ടിയുടെ പ്രതികരണത്തോടു എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച ആരാണ് പുറത്തുപോകുന്നത് എന്നറിയിക്കാതെ സസ്പെൻസ് നിലനിർത്തിയാണ് മോഹൻലാൽ വീക്കിലി എപ്പിസോഡിന്റെ ആദ്യ ദിനം വിടപറഞ്ഞത്.
എല്ലാവരും ലക്ഷ്യമിടുന്നത് തന്നെയാണെന്നുള്ള പതിവ് ഡയലോഗ് ആണ് രജിത് രാവിലെ തന്നെ തുടങ്ങിയത്. വെള്ളം കുടിക്കുന്ന ഗ്ലാസ് രജിത് ബാത്‌റൂമിൽ കൊണ്ടുപോയതിനെ മഞ്ജു എതിർത്തതാണ് ഈ പ്രസ്താവനയുടെ പുതിയ കാരണം. ഇത് പിന്നീടു മഞ്ജുവും രജിത്തും തമ്മിലുള്ള വാക്കേറ്റത്തിലേക്കാണ് എത്തിയത്. വെള്ളം കുടിക്കാൻ പോലുമില്ലാത്ത ആളുകളുണ്ടെന്നായിരുന്നു രജിത്തിന്റെ ന്യായം. 'ലോകത്തു തുണിയുടുക്കാനില്ലാത്ത ഒരുപാടുപേരുണ്ട് എന്നുകരുതി നമ്മളിവിടെ തുണിയില്ലാതെയാണോ നടക്കുന്നത്' എന്നായിരുന്നു മഞ്ജുവിന്റെ കൗണ്ടർ.
മഞ്ജുവിന്റെ പക്കൽ നിന്നും രജിത് നേരെ സുജോയുമായുള്ള തർക്കത്തിലേക്കാണ് എത്തപ്പെട്ടത്. സുജോ, ഫുക്രു എന്നിവർ സംസാരിച്ചുനിന്നപ്പോൾ രജിത് ഇടക്ക്‌കേറി അഭിപ്രായം പറഞ്ഞതാണ് ഈ വഴക്കിനു കാരണം. കിട്ടിയ അവസരം മുതലാക്കിയ സുജോ രജിത്തിനായി കരുതിവെച്ചതെല്ലാം തുറന്നടിച്ചു. ഞാൻ വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കാതെ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാൻ കൂടി രജിത് പഠിക്കണമെന്നാണ് സുജോ പറയുന്നത്. ഇതിനിടയിൽ രജിത്തിനെതിരെ മറ്റുചില ആരോപണങ്ങളും സുജോ ഉന്നയിച്ചു. രജിത് സ്ത്രീകളടക്കം കിടന്നുറങ്ങുന്ന കിടപ്പുമുറിയിൽ നിന്ന് വസ്ത്രം മാറുന്നതാണ് സുജോയുടെ പ്രശ്നം. ഇതിനെ രജിത് എതിർത്തപ്പോൾ 'നിങ്ങളാണ് ഏറ്റവും വലിയ നുണയൻ' എന്നായിരുന്നു സുജോ മറുപടി നൽകിയത്.
'നിങ്ങളെ അറിയാൻ' ടാസ്കിൽ മഞ്ജു പത്രോസായിരുന്നു പിന്നീട് കഥപറയാനെത്തിയത്. അഭിനേത്രി ആകുന്നതിനു മുൻപുള്ള ജീവിതമാണ് മഞ്ജു വീട്ടുകാർക്ക് മുന്നിൽ തുറന്നുപറഞ്ഞത്.
മത്സരാർഥികളും മോഹൻലാലും നേർക്കുനേരുള്ള സംഭാഷണങ്ങളായിരുന്നു പിന്നെ. എല്ലാവരോടും വിശേഷങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ കഴിഞ്ഞ ആഴ്ചയിലെ ചില പ്രധാന സംഭവങ്ങളും അദ്ദേഹം വ്യക്തമാക്കികൊണ്ടിരുന്നു. ടാസ്ക്, നോമിനേഷൻ, വോട്ടിംഗ് എന്നിങ്ങനെ ബിഗ് ബോസ് വീട്ടിലെ എല്ലാ കലാപരിപാടികളും നടന്ന വീക്ക് എന്നാണ് മോഹൻലാൽ കഴിഞ്ഞുപോയ ദിനങ്ങളെ വിശേഷിപ്പിച്ചത്.
രജിത്തിന്റെ ഡാൻസും തെസ്നി ഖാന്റെ മാജിക്കും ഒക്കെയായി ആദ്യഭാഗം രസകരമായി പോയി. രണ്ടാം ഭാഗത്തിൽ വീട്ടിലെ ചില സംശയങ്ങൾ തീർത്തുനൽകുകയായിരുന്നു മോഹൻലാൽ. വീട്ടിൽ ഉറങ്ങുന്നവർക്കും വേണ്ടത്ര പങ്കാളിത്തം കാണിക്കാത്തവർക്കും വിമർശനമുണ്ടായിരുന്നു. പരീക്കുട്ടി-രാജിനി വിഷയവും സുജോ-എലീന വിഷയവുമൊക്കെ മോഹൻലാൽ ഉയർത്തി. രജിത്തിനെ ആവർത്തിച്ച് കള്ളൻ എന്ന് വിളിക്കുന്ന സുരേഷിനെയാണ് അടുത്തതായി ഉന്നംവെച്ചതു. അടുക്കളയിലെ ഗ്യാസ് വിഷയത്തിൽ ഉണ്ടായ തർക്കം തെളിവുസഹിതം കാണിക്കാൻ രജിത് ബിഗ് ബോസിനെ വെല്ലുവിളിച്ചിരുന്നു. ഇത് അവിടെ തുറന്നുകാട്ടുകയായിരുന്നു മോഹൻലാൽ. രജിത്തിന്റെ ഭാഗത്തെ ന്യായമാണ് ഇവിടെ തെളിഞ്ഞത്.
READ ALSO; ലെച്ചു എവിടെയെന്ന് ചോദിച്ചവർക്കുള്ള ഉത്തരമിതാ!; ഗുഡിയായുടെ സ്നേഹവുമേന്തി താരം! മടങ്ങി വരണമെന്ന് ആരാധകര്‍!
വീണ-ഫുക്രു വിഷയമായിരുന്നു അടുത്ത ടോപ്പിക്ക്. 'ചെറിയ വായിൽ വലിയ വർത്താനം പറയരുതെന്ന വീണയുടെ ഡയലോഗ് ആണ് ഫുക്രു വഴക്കിലേക്കു നീട്ടിയത്. എന്നാൽ ഫുക്രുവിനെ താൻ അണിയനെപോലെയാണ് കാണുന്നതെന്നും എടുത്തുവെച്ച ഭക്ഷണം കഴിക്കാതെപോയപ്പോഴാണ് സങ്കടമുണ്ടായതെന്നും വീണ പറഞ്ഞു. താൻ ഭക്ഷണം വിളമ്പുമ്പോൾ ഫുക്രൂവിന് കുറച്ചു കൂടുതൽ വിളമ്പാറുണ്ടെന്നും അന്ന് ചിക്കൻ കറി അധികം വിളമ്പിയ പ്ലേറ്റ് ഫുക്രുവിനായി മാറ്റിവെച്ചിരുന്നെന്നും വീണ പറഞ്ഞു.
ലക്ഷുറി ടാസ്കിലെ മോശം പ്രകടനം കാഴ്ചവച്ചവരെ തിരഞ്ഞെടുത്തപ്പോഴുണ്ടായ പാകപ്പിഴ പറയാതെ പറഞ്ഞ മോഹൻലാൽ ശിക്ഷ കിട്ടിയപ്പോൾ രാജിനി ചാണ്ടിയുടെ പ്രതികരണത്തോടു എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തു.
ബിഗ് ബോസ് വീട്ടിൽ നിന്ന് ഈ ആഴ്ച ആരാണ് പുറത്തുപോകുന്നത് എന്നറിയിക്കാതെ സസ്പെൻസ് നിലനിർത്തിയാണ് മോഹൻലാൽ വീക്കിലി എപ്പിസോഡിന്റെ ആദ്യ ദിനം വിടപറഞ്ഞത്.