ആപ്പ്ജില്ല

'മുഖത്ത് പോലും നോക്കാതെ മണിക്കുട്ടൻ പോയി: ഡിംപലിനെക്കാളും വിഷമം വരുമ്പോൾ പറഞ്ഞത് തന്റെ അടുത്ത്; സൂര്യയും ഡിംപലും!

മണിക്കുട്ടന്റെ ബാഗ് പാക്ക് ചെയ്തു തിരികെ അയച്ചെങ്കിലും അദ്ദേഹം മടങ്ങി വരും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ബിഗ് ബോസ് വീട്ടിലെ സുഹൃത്തുക്കളും മണിക്കുട്ടൻ ആരാധകരും.

Samayam Malayalam 26 Apr 2021, 11:03 pm
വികാരഭരിതമായ രംഗങ്ങൾക്കാണ് ബിഗ് ബോസ് 3, 72 ആം ദിനം സാക്ഷ്യം വഹിച്ചത്. മണിക്കുട്ടന്റെ അപ്രതീക്ഷിത പിന്മാറ്റം ആണ് ബിഗ് ബോസ് വീടിനെ അക്ഷരാർത്ഥത്തിൽ തളർത്തികളഞ്ഞത്. ബിഗ് ബോസ് മത്സരാർത്ഥികളെ മാത്രമല്ല, ബിഗ് ബോസ് പ്രേമികളെയും മണിക്കുട്ടന്റെ പിന്മാറ്റം ഞെട്ടിച്ചിരിക്കുകയാണ്.
Samayam Malayalam manikuttan


സന്ധ്യയുമായും സൂര്യയുമായുള്ള വിഷയവും ചെരുപ്പേറ് വിഷയവുമൊക്കെയാണ് പിന്മാറ്റത്തിനുള്ള കാര്യങ്ങൾ ആയി മണികുട്ടൻ ബിഗ് ബോസിനോട് വിശദീകരിക്കുന്നത്. തനിക്ക് ഇവിടെ നിൽക്കാൻ ഭയമാണെന്നും സന്ധ്യയുമായി എനിക്ക് മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. താൻ പറഞ്ഞത് ശരിയായി മനസ്സിലാക്കിയില്ല. അതാണ് ഏക വിഷമം. എന്നും പുറത്തേക്ക് പോകും മുൻപേ മണിക്കുട്ടൻ ബിഗ് ബോസിനോടായി പറഞ്ഞു.

മണിക്കുട്ടന്റെ പിന്മാറ്റത്തിൽ ഏറ്റവും കൂടുതൽ കരഞ്ഞത് ഡിംപലും സൂര്യയും ആണ്.

എല്ലാവരും മത്സരം തുടരുക. ഇന്നലെ രാത്രി ഫുള്‍ സംസാരിച്ച് പ്രോമിസ് ചെയ്തതാണ്.കാലിന് ഭയങ്കര വേദനയായിരുന്നെടാ. ഞാനെന്തിനാ ഇവിടെ നിൽക്കുന്നത്. നെഞ്ചോട് നെഞ്ചുവെച്ച് കലിപ്പുണ്ടാക്കിയിട്ട്. എന്നോടെങ്കിലും ആലോചിക്കാതെ ചെയ്യില്ലായിരുന്നു.

ഒരുവാക്കുണ്ടെങ്കിൽ പറഞ്ഞേനെ എന്നുപറഞ്ഞുകൊണ്ടാണ് ഡിംപൽ കരയുന്നത്. പ്രഷര്‍ വരുമ്പോ ഡിംപിലനേക്കാള്‍ കൂടുതൽ പറയാറുണ്ട് എന്നുപറഞ്ഞാണ് സൂര്യ കരയുന്നത്. എന്റെ മുഖത്ത് പോലും നോക്കാതെ മണിക്കുട്ടൻ പോയി എന്നും സൂര്യ കരഞ്ഞുകൊണ്ട് പറയുന്നു. കരഞ്ഞ് വയ്യാതാക്കല്ലേ ഫോട്ടോയൊക്കെ വിെച്ചിട്ട് കരയല്ലേ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യയെ മറ്റുള്ളവർ ആശ്വസിപ്പിക്കുന്നത്. നിങ്ങളുടെ മനസ്സിൽ പോകും എന്ന് എനിക്ക് അറിയില്ലായിരുന്നു,ഐ ലവ് യൂ എന്നാണ് ഋതു പറയുന്നത്.

'എന്‍റെ 15 വര്‍ഷത്തെ സിനിമ ജീവിത സ്വപ്നം. പ്രേക്ഷകര്‍ ഇത്രയും കാലം എന്നെ സപ്പോര്‍ട്ട് ചെയ്തു. പറയാൻ പറ്റിയ വലിയ സിനിമയൊന്നും ചെയ്തിട്ടില്ല എങ്കിലും അവര്‍ പിന്തുണച്ചു, ഇവിടെയും സപ്പോര്‍ട്ട് കിട്ടി. എന്‍റെ മാതാപിതാക്കളെ നോക്കാനുള്ള കടമ. കൊവിഡ് സമയത്ത് നഷ്ടപ്പെട്ട കൂട്ടുകാരൻ, അവരോടൊക്കെ പറഞ്ഞതൊക്കെ ഇവിടെ വെച്ചിട്ടാണ് പോകുന്നത്', എന്ന് പറഞ്ഞശേഷമാണ് മണിക്കുട്ടൻ പുറത്തേക്ക് പോകുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ