അതിരുകവിഞ്ഞ പ്രണയമാണ്!
സന്ധ്യമനോജ് എന്ന ഭരതനാട്യ നര്‍ത്തകിക്ക് ഒഡീസിയോട് തോന്നിയ അതിരുകവിഞ്ഞ പ്രണയമാണ് അവരെ ഒഡീസി നര്‍ത്തകിയാക്കിയത്. മലേഷ്യയില്‍ നിന്ന് ഒഡീസിയുടെ ആദ്യപാഠങ്ങള്‍ പഠിച്ച സന്ധ്യമനോജ് ഇപ്പോഴും ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ആണ്.
യോഗയും നൃത്തത്തോടൊപ്പം!
നൃത്ത രൂപം ഭരതനാട്യം, കുച്ചിപ്പുടി അങ്ങനെ എന്ത് താനെ ആയാലും അതിന് പൂര്‍ണ്ണത വരണമെങ്കില്‍ നര്‍ത്തകിമാര്‍ യോഗയും നൃത്തത്തോടൊപ്പം അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം. ഭര്‍ത്താവിന്റെ യോഗാ സ്‌കൂളിനൊപ്പം യോഗയും ഒഡീസിയും യോജിപ്പിച്ചുള്ള നൃത്തവിദ്യാഭ്യാസവും സ്വന്തം വകയായി സന്ധ്യ വിദ്യാർത്ഥികൾക്കായി നൽകുന്നുണ്ട്.
നൃത്തത്തെ ഫിലോസഫിക്കലായി !
സാധാരണ, നൃത്തങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥയുടെ ഫോര്‍മാറ്റില്‍ നിന്നൊക്കെ മാറി നൃത്തത്തെ ഫിലോസഫിക്കലായി സമീപിക്കാനാണ് സന്ധ്യയുടെ ആഗ്രഹവും ഇഷ്ടവും. അതിനു താങ്ങും തണലുമായി ഭർത്താവും കുടുംബവും ധന്യക്ക് ഒപ്പമുണ്ട്.