ആപ്പ്ജില്ല

ഞാൻ പൂർണ്ണമായും തകർന്നുപോയി; കണ്ണീർ അടക്കാനായില്ല; സാൻഡ്ര പറയുന്നു!

'കരിപ്പൂരിൽ പലതവണ വന്നിറങ്ങിയപ്പോഴും ഉണ്ടായിരുന്ന ഒരു ഭയമായിരുന്നു ഇത്', സാൻഡ്ര പറയുന്നു!

Samayam Malayalam 8 Aug 2020, 3:21 pm
കരിപ്പൂർ വിമാനാപകടത്തിന്റെ നടുക്കത്തിൽ നിന്നും ഇതേ വരെ മലയാളികൾ മുക്തരായിട്ടല്ല. നിരവധി പേരാണ്, അപകടത്തെകുറിച്ചും ധീരനായ പൈലറ്റിനെക്കുറിച്ചും സോഷ്യൽ മീഡിയ വഴി അഭിപ്രായങ്ങൾ പങ്ക് വയ്ക്കുന്നത്. അതിൽ ബിഗ് ബോസ് താരവും, ഇൻഡിഗോ ഫ്‌ളൈറ്റിലെ മുൻ എയർഹോസ്റ്റസ് കൂടിയായ അലസാൻഡ്ര ജോൺസന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഏറെ വൈറൽ ആയിരുന്നു. അതിനുശേഷം ഇ ടൈംസ്- ടിവിയോട് നൽകിയ അഭിമുഖത്തിൽ ആണ് തനിക്ക് അപകടം ഉണ്ടായപ്പോൾ അനുഭവപ്പെട്ട വേദനയെ കുറിച്ചുകൂടി സാൻഡ്ര പറയുന്നത്.
Samayam Malayalam sandra


"ഞാൻ പൂർണ്ണമായും തകർന്നുപോയി, എന്റെ കണ്ണുനീർ അടക്കാനായില്ല. കരിപ്പൂർ വിമാനത്താവളത്തിൽ ഞാൻ പലതവണ വന്നിറങ്ങിയിട്ടുള്ളതാണ്, അപ്പോഴെല്ലാം മനസ്സിൽ എനിക്കുണ്ടായിരുന്ന ഒരു ഭയമായിരുന്നു ഇത്. ഞാൻ എന്നെ തന്നെ ആ ഫ്ളൈറ്റിൽ ഉണ്ടായിരുന കാബിൻ ക്രൂവിന്റെ കാലിൽ സമർപ്പിക്കുകയാണ്. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു", എന്നാണ് സാൻഡ്ര പറയുന്നത്.

ALSO READ: ഇവരെല്ലാം ഒന്നാണ്, ഒരേതരം മനുഷ്യർ; ഈ മനുഷ്യരെ കണ്ട് ശീലിക്കണം; സിത്താര പറയുന്നു!

ക്യാപ്റ്റൻ സാഠേയുടെ അവസരോചിതമായ പെരുമാറ്റം ആണ്, വലിയ ദുരന്തമായി ഇത് മാറാതിരുന്നതെന്നും, അതൊരു വലിയ ത്യാഗം ആണെന്നും അഭിമുഖത്തിനിടയിൽ സാൻഡ്ര വ്യക്തമാക്കി.

സാഠേയുടെ സമയബന്ധിതമായ ഇടപെടലാണ് ഈ തകർച്ചയെ ഒരു പരിധി വരെ രക്ഷിച്ചത് എന്ന് വ്യക്തമാണ്. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാഠേ നിരവധി തവണ സൈനിക വിമാനങ്ങൾ പറത്തി അനുഭവ സമ്പത്തുള്ളയാളാണ്. അദ്ദേഹത്തിന്റെ മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. അങ്ങയുടെ ധീരതയ്ക്ക് മുൻപിൽ ഞങ്ങൾ സല്യൂട്ട് ചെയ്യുന്നു. എന്നായിരുന്നു സാൻഡ്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ