ബിഗ് ബോസ് വീട്ടിലെ ബുദ്ധിമാനാണെങ്കിലു രജിത് കുമാറിന് അത്ര നല്ല ദിവസമായിരുന്നില്ല കടന്നു പോയത്. രാവിലെ തന്നെ വീട് വൃത്തിയാക്കിക്കൊണ്ടിരുന്ന രജിത് ഒപ്പമുണ്ടായിരുന്ന ദയയോട് തന്റെ ജീവിതകഥ പറഞ്ഞതാണ് പ്രശ്‌നമായത്. ഒപ്പം ജോലി ചെയ്തിരുന്ന ഒരു ടീച്ചറെ താന്‍ പണ്ട് വിവാഹം കഴിക്കാന്‍ ശ്രമിച്ച കഥയാണ് രജിത് ദയയോട് പറഞ്ഞത്.
കോളേജിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് അമ്മയോടൊപ്പം നില്‍ക്കാനായി വീടിനടുത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി വന്നതോടെയാണ് സഭവത്തിന്റെ തുടക്കം. 'അന്നെനിക്ക് ഒരു മുപ്പത് വയസ്സോളം പ്രായം കാണും. സ്‌കൂളില്‍ എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് പ്രായക്കൂടുതല്‍ ഉള്ള ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് 12 വര്‍ഷത്തോളമായെങ്കിലും ഭര്‍ത്താവിനൊപ്പം അവര്‍ 12 ദിവസം പോലും ഒരുമിച്ച് താമസിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും ജീവിതത്തില്‍ പരാജയം നേരിട്ടു നില്‍ക്കുന്നവരായതിനാല്‍ ഒപ്പം ജോലി ചെയ്യുന്ന ചില അധ്യാപകര്‍ ചേര്‍ന്ന് ഞങ്ങള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ ആലോചിച്ചു. അതിനോട് എനിക്കും താത്പര്യമുണ്ടായിരുന്നു.
Also Read: Episode 33: രജിത്തിനെ കമിഴ്ത്തിയിട്ട് ദയ, കളി ജയിച്ച് വീണയും സംഘവും; ക്യാപ്റ്റനെ വെട്ടിലാക്കിയ എപ്പിസോഡ്!
എന്നാല്‍ അവര്‍ നിയമപരമായി വിവാഹമോചനം നേടാത്തതിനാല്‍ വിവാഹം കഴിക്കാന്‍ ആകുമായിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തിന് സമ്മതമറിയിച്ച് ഉഭയകക്ഷി സമ്മതത്തോടെ പിരിയാന്‍ ഒപ്പിട്ടു കൊടുക്കാനായി അവര്‍ കോടതിയിലെത്തി. അതുവരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ ഭര്‍ത്താവിന്റെ ഒരു ബന്ധു ഇടപെട്ടതോടെ ആ നീക്കം തടസ്സപ്പെട്ടു. ഇതിനിടയില്‍ സ്‌കൂളിലെ ചില അധ്യാപകര്‍ ചേര്‍ന്ന് എന്നെപ്പറ്റിയും ആ ടീച്ചറെപ്പറ്റിയും വളരെ മോശപ്പെട്ട കഥകളുണ്ടാക്കി. അങ്ങനെ എന്നെ കാസര്‍കോട്ട് കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു സ്‌കൂളിലേയ്ക്കും ആ ടീച്ചറെ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിലേയ്ക്കും സ്ഥലം മാറ്റി. എന്നാല്‍ സഭവത്തെപ്പറ്റി അന്വേഷണ നടത്തിയപ്പോള്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് തെളിഞ്ഞത്." രജിത് കഥ പറഞ്ഞു നിര്‍ത്തി.
Also Read: ആദ്യമായി കളത്തിലിറങ്ങി ദയ, തട്ടിത്തെറിപ്പിച്ച് പ്രദീപ്; ഒടുവില്‍ കൊടി കുത്തി പാഷാണം ഷാജി!
എന്നാല്‍ രജിത്തിന്റെ കഥ തീരും മുന്‍പേ കേട്ടിരുന്ന ദയ മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. ഈ ടീച്ചറുടെ കാര്യത്തില്‍ എന്തോ സംശയം തോന്നുന്നുണ്ടെന്നായിരുന്നു ദയ ആദ്യമേ തന്നെ ഉയര്‍ത്തിക്കാട്ടിയത്. അവര്‍ 12 വര്‍ഷമായി ഭര്‍ത്താവും കുട്ടിയുമായി കഴിയുകയായിരുന്നുവെന്നും രജിത്താണ് അവരുടെ കുടുബം നശിപ്പിച്ചതെന്നുമായിരുന്നു ദയ തിരിച്ചടിച്ചത്. ഈ സംഭവത്തിനു ശേഷം ആ ടീച്ചര്‍ ഭര്‍ത്താവിനൊപ്പം ഇന്നും ഒരുമിച്ചു കഴിയുന്നുണ്ടെന്ന രജിത്തിന്റെ തന്നെ വാക്കുകള് ദയയുടെ ആരോപണത്തിന് ശക്തിയേറ്റി. ഇതോടെ രജിത് മലക്കം മറിഞ്ഞു. ദയയുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാനുള്ള തന്ത്രമായിരുന്നു ഈ കഥയെന്നും അത് യഥാര്‍ഥമല്ലെന്നും രജിത് പറഞ്ഞെങ്കിലും ദയ അതില്‍ വീണില്ല.
Also Read: സുജോയും സാന്‍ഡ്രയുമടക്കം പുറത്തേയ്ക്ക്! ബിഗ് ബോസ് വീട്ടില്‍ പകര്‍ച്ചവ്യാധി; നോക്കുകുത്തിയായി നിര്‍മാതാക്കള്‍!
ഇതോടെ ആരോപണ ദയയുടെ നേര്‍ക്ക് തിരിക്കാനായി രജിത്തിന്റെ ശ്രമം. നിന്റെ ഭര്‍ത്താവ് വളരെ നല്ലവനാണ്. നിന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ട് പോയതാണ്. എന്നൊക്കെയായി രജിത്. എന്നാല്‍ ദയ അത് സാരമാക്കിയില്ല. നിന്റെ മക്കളെ നിനക്ക് തിരിച്ചു കിട്ടാന്‍ പോണില്ല എന്ന് രജിത് ആരോപിച്ചതോടെ ദയയുടെ നിയന്ത്രണം വിട്ടു. തന്റെ ഭര്‍ത്താവിനെ ഒരിക്കലും കുറ്റ പറഞ്ഞിട്ടില്ലെന്നും ഭര്‍ത്താവ് വളരെ നല്ലവനാണെന്നുമായിരുന്നു ദയയുടെ വികാരഭരിതമായ മറുപടികള്‍. ഇതിനിടയില്‍ ദയയോട് തന്റെ ജീവിത വെറുതെ തുറന്നു കാണിക്കേണ്ടെന്നും ഇത് രജിത്തിന്റെ തന്ത്രമാണെന്നും പലരും ഉപദേശിച്ചു. ഇതേ കഥ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഫുക്രുവു തുറന്നു പറഞ്ഞു.
ഒടുവില്‍ രജിത്തിന്റെ മത്സരത്തിന്റെ പാറ്റേണ്‍ വിശദീകരിച്ച് മറ്റുള്ളവര്‍ പരിഹസിക്കുമ്പോള്‍ നിശബ്ദനായിരുന്നു ക്യാപ്റ്റന്‍.
കോളേജിലെ ഉയര്‍ന്ന ശമ്പളമുള്ള ജോലി കളഞ്ഞ് അമ്മയോടൊപ്പം നില്‍ക്കാനായി വീടിനടുത്തുള്ള ഒരു സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി വന്നതോടെയാണ് സഭവത്തിന്റെ തുടക്കം. 'അന്നെനിക്ക് ഒരു മുപ്പത് വയസ്സോളം പ്രായം കാണും. സ്‌കൂളില്‍ എന്നെക്കാള്‍ രണ്ടോ മൂന്നോ വയസ്സ് പ്രായക്കൂടുതല്‍ ഉള്ള ഒരു ടീച്ചര്‍ ഉണ്ടായിരുന്നു. കല്യാണം കഴിഞ്ഞിട്ട് 12 വര്‍ഷത്തോളമായെങ്കിലും ഭര്‍ത്താവിനൊപ്പം അവര്‍ 12 ദിവസം പോലും ഒരുമിച്ച് താമസിച്ചിട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടു പേരും ജീവിതത്തില്‍ പരാജയം നേരിട്ടു നില്‍ക്കുന്നവരായതിനാല്‍ ഒപ്പം ജോലി ചെയ്യുന്ന ചില അധ്യാപകര്‍ ചേര്‍ന്ന് ഞങ്ങള്‍ ഇരുവരെയും വിവാഹം കഴിപ്പിക്കാന്‍ ആലോചിച്ചു. അതിനോട് എനിക്കും താത്പര്യമുണ്ടായിരുന്നു.
Also Read: Episode 33: രജിത്തിനെ കമിഴ്ത്തിയിട്ട് ദയ, കളി ജയിച്ച് വീണയും സംഘവും; ക്യാപ്റ്റനെ വെട്ടിലാക്കിയ എപ്പിസോഡ്!
എന്നാല്‍ അവര്‍ നിയമപരമായി വിവാഹമോചനം നേടാത്തതിനാല്‍ വിവാഹം കഴിക്കാന്‍ ആകുമായിരുന്നില്ല. ഒടുവില്‍ വിവാഹമോചനത്തിന് സമ്മതമറിയിച്ച് ഉഭയകക്ഷി സമ്മതത്തോടെ പിരിയാന്‍ ഒപ്പിട്ടു കൊടുക്കാനായി അവര്‍ കോടതിയിലെത്തി. അതുവരെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അവരുടെ ഭര്‍ത്താവിന്റെ ഒരു ബന്ധു ഇടപെട്ടതോടെ ആ നീക്കം തടസ്സപ്പെട്ടു. ഇതിനിടയില്‍ സ്‌കൂളിലെ ചില അധ്യാപകര്‍ ചേര്‍ന്ന് എന്നെപ്പറ്റിയും ആ ടീച്ചറെപ്പറ്റിയും വളരെ മോശപ്പെട്ട കഥകളുണ്ടാക്കി. അങ്ങനെ എന്നെ കാസര്‍കോട്ട് കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു സ്‌കൂളിലേയ്ക്കും ആ ടീച്ചറെ തൊട്ടടുത്തുള്ള മറ്റൊരു സ്‌കൂളിലേയ്ക്കും സ്ഥലം മാറ്റി. എന്നാല്‍ സഭവത്തെപ്പറ്റി അന്വേഷണ നടത്തിയപ്പോള്‍ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നാണ് തെളിഞ്ഞത്." രജിത് കഥ പറഞ്ഞു നിര്‍ത്തി.
Also Read: ആദ്യമായി കളത്തിലിറങ്ങി ദയ, തട്ടിത്തെറിപ്പിച്ച് പ്രദീപ്; ഒടുവില്‍ കൊടി കുത്തി പാഷാണം ഷാജി!
എന്നാല്‍ രജിത്തിന്റെ കഥ തീരും മുന്‍പേ കേട്ടിരുന്ന ദയ മറുചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. ഈ ടീച്ചറുടെ കാര്യത്തില്‍ എന്തോ സംശയം തോന്നുന്നുണ്ടെന്നായിരുന്നു ദയ ആദ്യമേ തന്നെ ഉയര്‍ത്തിക്കാട്ടിയത്. അവര്‍ 12 വര്‍ഷമായി ഭര്‍ത്താവും കുട്ടിയുമായി കഴിയുകയായിരുന്നുവെന്നും രജിത്താണ് അവരുടെ കുടുബം നശിപ്പിച്ചതെന്നുമായിരുന്നു ദയ തിരിച്ചടിച്ചത്. ഈ സംഭവത്തിനു ശേഷം ആ ടീച്ചര്‍ ഭര്‍ത്താവിനൊപ്പം ഇന്നും ഒരുമിച്ചു കഴിയുന്നുണ്ടെന്ന രജിത്തിന്റെ തന്നെ വാക്കുകള് ദയയുടെ ആരോപണത്തിന് ശക്തിയേറ്റി. ഇതോടെ രജിത് മലക്കം മറിഞ്ഞു. ദയയുടെ മനസ്സിലിരിപ്പ് മനസ്സിലാക്കാനുള്ള തന്ത്രമായിരുന്നു ഈ കഥയെന്നും അത് യഥാര്‍ഥമല്ലെന്നും രജിത് പറഞ്ഞെങ്കിലും ദയ അതില്‍ വീണില്ല.
Also Read: സുജോയും സാന്‍ഡ്രയുമടക്കം പുറത്തേയ്ക്ക്! ബിഗ് ബോസ് വീട്ടില്‍ പകര്‍ച്ചവ്യാധി; നോക്കുകുത്തിയായി നിര്‍മാതാക്കള്‍!
ഇതോടെ ആരോപണ ദയയുടെ നേര്‍ക്ക് തിരിക്കാനായി രജിത്തിന്റെ ശ്രമം. നിന്റെ ഭര്‍ത്താവ് വളരെ നല്ലവനാണ്. നിന്നെ സഹിക്കാന്‍ വയ്യാഞ്ഞിട്ട് പോയതാണ്. എന്നൊക്കെയായി രജിത്. എന്നാല്‍ ദയ അത് സാരമാക്കിയില്ല. നിന്റെ മക്കളെ നിനക്ക് തിരിച്ചു കിട്ടാന്‍ പോണില്ല എന്ന് രജിത് ആരോപിച്ചതോടെ ദയയുടെ നിയന്ത്രണം വിട്ടു. തന്റെ ഭര്‍ത്താവിനെ ഒരിക്കലും കുറ്റ പറഞ്ഞിട്ടില്ലെന്നും ഭര്‍ത്താവ് വളരെ നല്ലവനാണെന്നുമായിരുന്നു ദയയുടെ വികാരഭരിതമായ മറുപടികള്‍. ഇതിനിടയില്‍ ദയയോട് തന്റെ ജീവിത വെറുതെ തുറന്നു കാണിക്കേണ്ടെന്നും ഇത് രജിത്തിന്റെ തന്ത്രമാണെന്നും പലരും ഉപദേശിച്ചു. ഇതേ കഥ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഫുക്രുവു തുറന്നു പറഞ്ഞു.
ഒടുവില്‍ രജിത്തിന്റെ മത്സരത്തിന്റെ പാറ്റേണ്‍ വിശദീകരിച്ച് മറ്റുള്ളവര്‍ പരിഹസിക്കുമ്പോള്‍ നിശബ്ദനായിരുന്നു ക്യാപ്റ്റന്‍.