ആപ്പ്ജില്ല

അന്ന് ഞാൻ അത് ചെയ്തെങ്കിൽ ഏറ്റവും വലിയ തെറ്റായേനെ; വാനമ്പാടിയിലെ നിർമ്മലയ്ക്ക് ചിലത് പറയാനുണ്ട്!

ടൈംസ് ഓഫ് ഇൻഡ്യ ഓൺലൈനിനു നൽകിയ നൽകിയ പ്രത്യേക അഭിമുഖത്തിൽ വാനമ്പാടിയുടെ വിശേഷങ്ങളും അൽപ്പം സ്വകാര്യ കാര്യങ്ങളും പങ്ക് വയ്ക്കുകയാണ് നിർമ്മല!

Samayam Malayalam 12 Nov 2019, 10:46 am
സിനിമാ സീരിയൽ രംഗത്തെ നിറ സാന്നിധ്യം. കാമ്പുള്ള കഥാപാത്രങ്ങളെ നോക്കി മാത്രം തെരഞ്ഞെടുക്കുന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരം. ഉമാ നായർ എന്ന നടിയെ പറ്റി കൂടുതൽ വിശേഷണങ്ങളുടെ ആവശ്യം ഇല്ല. ഈ അടുത്ത കാലത്ത് ഒരു പിടി നല്ല സിനിമകളിലൂടെയും, മലയാള ടെലിവിഷൻ ആരാധകരുടെ പ്രിയപ്പെട്ട പരമ്പരയിലെ നിർമ്മലയായും പ്രിയപെട്ടവളാണ് ഉമാ നായർ എന്ന നടിയിപ്പോൾ മലയാളി പ്രേക്ഷകർക്ക്.
Samayam Malayalam uma niar
വാനമ്പാടി ഉമാ നായർ


വാനമ്പാടിയിലെ നിർമ്മല എന്ന കഥാപാത്രത്തിനെ ഹൃദയത്തോട് ചേർത്ത് നിർത്തിയിരിക്കുകയാണ് പരമ്പരയുടെ ആരാധകർ. ഒരു ഉത്തമ ഭാര്യ, മരുമകൾ, കരുതലുള്ള ചേട്ടത്തിയമ്മ, ഒരു കുഞ്ഞിന് ജന്മം നൽകിയില്ലെങ്കിലും സ്നേഹനിധിയായ അമ്മ; എന്നീ നിലകളിൽ വ്യത്യസ്ത ഭാവങ്ങളിലാണ് നിർമ്മല വാനമ്പാടിയിൽ അരങ്ങു നിറയ്ക്കുന്നത്.

ടൈംസ് ഓഫ് ഇൻഡ്യ ഓണ്ലൈന് നൽകിയ നൽകിയ പ്രത്യേക അഭിമുഖത്തിൽ വാനമ്പാടിയുടെ വിശേഷങ്ങളും അൽപ്പം സ്വകാര്യ കാര്യങ്ങളും പങ്ക് വയ്ക്കുകയാണ് നിർമ്മല!

" ഞാൻ ആദ്യം നിർമ്മലയെ നിരസിക്കുകയാണ് ചെയ്തത്. കാരണം ഒരു സപ്പോർട്ടിങ് റോൾ എനിയ്ക്ക് സ്വീകരിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷെ അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാകുമായിരുന്നു അത്. നിർമ്മല ചെയ്യാൻ എന്നെ സപ്പോർട്ട് ചെയ്തത്, ക്യമാറ മാൻ ഗുണയും , സംവിധായകൻ ആദിത്യനുമാണ്. ഇന്ന് നിർമ്മലയ്ക്ക് കിട്ടുന്ന സ്നേഹവും വാത്സല്യവും അത്രത്തോളം വലുതാണെന്ന്" ഉമ പറയുന്നു.

" ഉമയിൽ നിന്നും നിർമ്മലയാകാനായി എനിക്ക് ഒരു മാറ്റവും ആവശ്യം ഉണ്ടായിരുന്നില്ല , ആക്ഷൻ എന്ന് പറയുമ്പോൾ തന്നെ ഞാൻ എത്ര ടെൻഷനിലോ, വിഷമത്തിലോ ആയിക്കോട്ടെ, അപ്പോൾ തന്നെ നിർമ്മലയായി മാറാനാകും! നിർമ്മാതാക്കളായ ചിപ്പി ചേച്ചിയും , രഞ്ജിത്ത് ചേട്ടനുമാണ് വാനമ്പാടിയുടെ വിജയത്തിന്റെ ഒരു ഘടകം. ഒരു അഭിനേത്രിയെന്ന നിലയിൽ ചിപ്പി ചേച്ചിക്ക് ഞങ്ങൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ അറിയാം. അവർ ഞങ്ങൾക്ക് എല്ലാം ഒരു ഉറ്റസുഹൃത്തും സഹോദരിയും ഒക്കെയാണ്.വാനമ്പാടിയിലെ ഓരോ താരങ്ങളും എനിയ്ക്ക് പ്രിയപെട്ടവരാണ്. അനുമോളുമായി ഉള്ള രംഗങ്ങൾ ആസ്വദിച്ചാണ് ചെയ്യുക. അവളെ കെട്ടിപിടിച്ചു കരയുന്ന രംഗങ്ങളിൽ ഞാൻ ഗ്ലിസറിൻ ഉപയോഗിക്കാറില്ല. അവളെ കെട്ടിപിടിക്കുമ്പോൾ എന്റെ മകളെ കെട്ടിപ്പിടിക്കുന്ന അതേ അനുഭവമാണ് തോന്നാറ്", ഉമ കൂട്ടിച്ചേർത്തു.

"കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ഞാൻ വളരെ ശ്രദ്ധിക്കുന്ന ഒരാളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം ഞാൻ എടുത്താലും , ആ കഥാപാത്രത്തെ പ്രേക്ഷകർ സ്നേഹിക്കുമെന്നും അവരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായി അത് മാറുമെന്നും ഞാൻ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ഞാൻ ഒരു ചെറിയ ഇടവേള എടുക്കുന്നത്. ടൈപ്പ്കാസ്റ്റ് (നടീനടന്മാര്‍ ഒരേ വേഷം തന്നെ ആവര്‍ത്തിച്ചു ചെയ്യുക) ഒഴിവാക്കാനാണ് . അഭിനയത്തിന് പുറമെ അഭിനേതാക്കൾക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണെന്നും ഒരു സംരംഭക കൂടിയായ ഉമ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ