ആപ്പ്ജില്ല

'ഭർത്താവ് നോക്കുമെന്ന ഫാന്റസിയുടെ പുറത്ത് ഒരു പെൺകുട്ടിയും പ്രണയിക്കരുത്'

പ്രണയ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായ പലതും നടന്നു. പ്രതിസന്ധികളും വേര്‍പാടിന്റെ കയ്പ്പും രുചിച്ചാണ് ഇരുവരും ഒന്നായത്. പ്രണയത്തെക്കുറിച്ച് വാചാലയായി അശ്വതി ശ്രീകാന്ത്!

Samayam Malayalam 11 Feb 2020, 3:06 pm
ഒരു വാലന്റൈൻ ഡേ കൂടി എത്താൻ പോകുമ്പോൽ മലയാളികളുടെ പ്രിയങ്കരിയായ അവതാരക അശ്വതി ശ്രീകാന്ത് പ്രണയദിനങ്ങളെ പറ്റി വാചാലയാകുന്നു. പ്ലസ്‌വണ്ണിന് പഠിക്കുമ്പോൾ ആരംഭിച്ച പ്രണയം ഇപ്പോഴും തുടരുന്നുവെന്നാണ് താരം അഭിപ്രായപെടുന്നത്. നീണ്ട പത്തുവർഷത്തെ പ്രണയത്തിനൊടുവിൽ ആണ് അശ്വതിയും ശ്രീകാന്തും വിവാഹിതർ ആകുന്നത്. ഇരുവരുടെയും പ്രണയ യാത്രയ്ക്കിടയിൽ
Samayam Malayalam aswathy sreekanth

അപ്രതീക്ഷിതമായ പലതും നടന്നു. പ്രതിസന്ധികളും വേര്‍പാടിന്റെ കയ്പ്പും രുചിച്ചാണ് ഇരുവരും ഒന്നായതെന്നു പറയുകയാണ് അശ്വതി.

താൻ പ്ലസ് വണ്ണിന് പഠിക്കുമ്പോഴാണ് പ്ലസ് ടുവിന് പഠിക്കുന്ന ശ്രീകാന്ത് തന്നെ നോട്ടമിട്ടത്. പ്ലസ്ടു ഫെയർവെല്ലിന്റെ സമയത്താണ് ശ്രീകാന്ത് ആദ്യമായി ഇഷ്ടം തുറന്നു പറഞ്ഞത്. അത് ഒരു ഭീകര പ്രൊപ്പോസ് ആയിരുന്നുവെന്നും താരം പറയുന്നു.

പക്വത ഏറെ കൂടുതൽ ആയിരുന്ന താൻ ആദ്യം ശ്രീകാന്തിനോട് മുഖം തിരിച്ചെന്നും, എന്നാൽ പിന്നീട് അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ലെന്നും അശ്വതി മനോരമ ഓൺലൈനിനോട് വ്യക്തമാക്കി.

വീട്ടിൽ അറിയാതെ കൊണ്ടു പോകാൻ ഒരുപാട് കഷ്ടപെട്ടിരുന്നതായും എന്നാൽ ഒരു കൂട്ടുകാരി ഒറ്റിയപ്പോൾ വിവരം വീട്ടിൽ അറിയുകയും അടി, ഇടി തുടങ്ങിയ കലാപരിപാടികൾക്ക് ശേഷം ബ്രേക്കപ്പ് പ്രഖ്യാപിക്കുകയും ചെയ്തതായും അശ്വതി പറയുന്നു.

ALSO READ: ആരും കാണുന്നതല്ല അവിടുത്തെ കളി; നിങ്ങൾ കാണാത്ത പലതും അവിടെ ഉണ്ട്; മനസ്സ് തുറന്ന് ഹിമ ശങ്കർ!

ഏകദേശം ഒന്നരവർഷക്കാലം തങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും അതിനു ശേഷമാണു വീണ്ടും പ്രണയം ആരംഭിച്ചതെന്നും എന്നാൽ വീണ്ടും കുറെ കടമ്പകൾ നേരിട്ടശേഷം ആയിരുന്നു വിവാഹമെന്നും അശ്വതി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ ഉടൻ താൻ ഗർഭിണിയായി. പിന്നെ ജോലിത്തിരക്കുകൾ, അങ്ങനെ ഇപ്പോഴാണ് എല്ലാം ഒന്ന് സൈഡാക്കി തങ്ങൾക്കായി സമയം കണ്ടെത്താൻ തുടങ്ങിയതെന്നും അശ്വതി അഭിമുഖത്തിലൂടെ പറഞ്ഞു.

ആദ്യം പഠനം പൂർത്തിയാക്കുക. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം കണ്ടെത്തുക. ഭർത്താവ് നോക്കും എന്ന ഫാന്റസിയുടെ പുറത്ത് ഒരു പെൺകുട്ടിയും പ്രണയിക്കാൻ നിൽക്കരുതെന്ന ഉപദേശവും അശ്വതി പ്രണയിക്കുന്നവർക്കായി പറഞ്ഞു നൽകി.

ആര്‍ട്ടിക്കിള്‍ ഷോ