ആപ്പ്ജില്ല

അടുക്കളയിൽ വെറും നിലത്താണ് അവൾ കിടന്നുറങ്ങിയത്! എനിക്ക് കിട്ടുന്ന പോലത്തെ ഭക്ഷണമാണ് കഴിച്ചത്! ഭുവനേശ്വരി ആ അഗ്നിപരീക്ഷണത്തിലും കൂടെനിന്നു! പ്രണയവിവാഹത്തെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത്

ജീവിതത്തിലെ അഗ്നിപരീക്ഷണ സമയത്ത് ശക്തമായ പിന്തുണയുമായി അന്നത്തെ ഗേൾഫ്രണ്ടും ഇന്നത്തെ ഭാര്യയുമായ ഭുവനേശ്വരി ദേവി ഒപ്പമുണ്ടായിരുന്നു. അടുക്കളയിലായിരുന്നു അവൾ ആ സമയത്ത് കിടന്നുറങ്ങിയത്. ഞാൻ കഴിച്ചിരുന്ന പോലത്തെ ഭക്ഷണമാണ് കഴിച്ചത്.

Samayam Malayalam 9 Apr 2022, 4:24 pm
ക്രിക്കറ്റിന് പുറമെ അഭിനയവും ആലാപനവും ഡാന്‍സും വഴങ്ങുമെന്ന് തെളിയിച്ചയാളാണ് ശ്രീശാന്ത്. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കാറുണ്ട്. അദ്ദേഹം. അഭിനയത്തില്‍ പിച്ചവെച്ച് തുടങ്ങിയിട്ടേയുള്ളൂവെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. പണം തരും പടത്തില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രീശാന്ത് വിശേഷങ്ങള്‍ പങ്കിട്ടത്. സുഹൃത്തും കസിനുമായിരുന്നു ശ്രീയ്‌ക്കൊപ്പം കൂട്ടുവന്നത്. റിട്ടയര്‍മെന്റിന് ശേഷം ഇതാദ്യമായാണ് ശ്രീശാന്ത് ഒരു ചാനല്‍ ഷോയില്‍ പങ്കെടുത്തത്.
Samayam Malayalam actor dancer sreesanth reveals about his love story with bhuvneshwari kumari in panam tharum padam
അടുക്കളയിൽ വെറും നിലത്താണ് അവൾ കിടന്നുറങ്ങിയത്! എനിക്ക് കിട്ടുന്ന പോലത്തെ ഭക്ഷണമാണ് കഴിച്ചത്! ഭുവനേശ്വരി ആ അഗ്നിപരീക്ഷണത്തിലും കൂടെനിന്നു! പ്രണയവിവാഹത്തെക്കുറിച്ച് ശ്രീശാന്ത് പറഞ്ഞത്


അച്ഛന്റെ വാക്കുകള്‍

അച്ഛന്‍ ഇടയ്ക്ക് സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. ഏറ്റവും പവര്‍ലെസായ ആളെയാണ് നമ്മള്‍ പവര്‍ഫുളായിരിക്കുമ്പോള്‍ സഹായിക്കേണ്ടത് എന്ന് അച്ഛന്‍ പറഞ്ഞുതന്നിരുന്നു. പ്രതിസന്ധി ഘട്ടത്തിലെല്ലാം ആരാധകരും എനിക്ക് പ്രിയപ്പെട്ടവരുമെല്ലാം കൂടെയുണ്ടായിരുന്നു. ക്രിക്കറ്ററായില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ടീമിന്റെ സൈക്കോളജിസ്റ്റായി ജോലി ചെയ്യണം എന്നാഗ്രഹിച്ചിരുന്നു. അവരുടെ മെന്റല്‍ കണ്ടീഷന്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിലെല്ലാവരും താരങ്ങളാണ്. ശ്രീശാന്തിന്റെ എന്ന് പറഞ്ഞ് എല്ലാവരും അറിയപ്പെടണം എന്നാഗ്രഹിച്ചിരുന്നു.

പ്രതിസന്ധി ഘട്ടത്തില്‍

സൂപ്പര്‍മാനെന്നാണ് മക്കള്‍ എന്നെ വിളിക്കുന്നത്. കല്യാണശേഷം ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല. പ്രതിസന്ധി ഘട്ടത്തിലായിരുന്നു ഞങ്ങളുടെ വിവാഹം. ലവ് മാര്യേജാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യം കാണുന്നത്. വി ഐപി സീറ്റിലായിരുന്നു അവര്‍. ആ മാച്ചില്‍ ഞാന്‍ കളിക്കുന്നുണ്ടായിരുന്നില്ല. രാജസ്ഥാനിലെ ഒരു റോയല്‍ ഫാമിലിയിലെയാണ് അവര്‍. കണ്ടപ്പോള്‍ത്തന്നെ എനിക്ക് ആ കുട്ടിയെ ഇഷ്ടമായി. എന്റെ നമ്പര്‍ വേണമോയെന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞു. പക്ഷേ, അവരുടെ കസിന്‍ നമ്പര്‍ മേടിച്ചു.

ക്രിക്കറ്റിലേക്ക്

ക്രിക്കറ്റ് നന്നായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്നാഗ്രഹിച്ചത്. അറേഞ്ചിലൂടെയായി ലവ് മാര്യേജ് നടത്തിയത് പോലെയായിരുന്നു. അതേപോലെ തന്നെ പ്രശസ്തിയും കിട്ടി. സ്‌കൂള്‍ സമയത്ത് തന്നെ ഇതേക്കുറിച്ചൊക്കെ പ്ലാനിംഗുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ വളരെ ക്രിട്ടിക്കലായ സര്‍ജറിയൊക്കെ നടത്തിയിരുന്നു. മൂന്ന് മക്കള്‍ വേറെയില്ലേ, ഇത് ചെയ്യണോയെന്നൊക്കെയായിരുന്നു ഡോക്ടേഴ്‌സ് ചോദിച്ചത്.

ഇങ്ങോട്ടേക്ക് വിളിച്ചു

കള്ള നമ്പറാണെന്ന് പറഞ്ഞ് അവര്‍ പരീക്ഷിക്കാനായി വിളിച്ചിരുന്നു. കസിനായിരുന്നു വിളിച്ചത്. കോണ്ടാക്റ്റ് കീപ് ചെയ്യാമെന്ന് പറഞ്ഞ് അന്ന് ഭാര്യ സംസാരിച്ചിരുന്നു. ഒന്നര വര്‍ഷത്തിന് ശേഷമാണ് പിന്നീട് കോള്‍ വന്നത്. അന്ന് അവള്‍ ലെവന്‍ത്തില്‍ പഠിക്കുകയായിരുന്നു. പെര്‍ഫോമന്‍സില്ലാതെ നിന്നിരുന്ന സമയത്തായിരുന്നു പിന്നീട് എനിക്ക് കോള്‍ വന്നത്. വേള്‍ഡ് കപ്പ് ജയിച്ചാല്‍ നിന്നെ കല്യാണം കഴിക്കാമെന്ന് പറഞ്ഞിരുന്നു. പ്രാങ്ക് ചെയ്യേണ്ട, നിങ്ങള് ക്ഷത്രിയനാണോ, എന്റെ വീട്ടുകാരും കൂടി സമ്മതിക്കേണ്ടേയെന്നായിരുന്നു അവരുടെ ചോദ്യങ്ങള്‍.

പരിക്ക് പറ്റിയത്

ആ സമയത്ത് എനിക്ക് ഇന്‍ജ്വറി വന്നിരുന്നു. നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. വൈഫിന്റെ അമ്മയോട് ആ സമയത്ത് സംസാരിച്ചിരുന്നു. ഞാനൊരു ക്രിക്കറ്ററല്ല ഇപ്പോള്‍ വീല്‍ചെയറിലാണ്, ഇനി കളിക്കാന്‍ പറ്റുമോയെന്നറിയില്ലെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റര്‍ ശ്രീശാന്തിനെയല്ല മകള്‍ വിവാഹം ചെയ്യുന്നതെന്നായിരുന്നു അമ്മയുടെ മറുപടി. ശ്രീശാന്ത് എന്ന വ്യക്തിയെ ആണ് കെട്ടുന്നതെന്ന് കേട്ടപ്പോള്‍ എനിക്കൊരുപാട് സന്തോഷമായി.

ഭാര്യയും അതേപോലെ

എന്റെ ഫാദറിന്‍ലോ എന്നെ ആദ്യമായി കാണുന്നത് കോര്‍ട്ടില്‍ വെച്ചാണ്. വിട്ടേക്ക് എന്ന് പറഞ്ഞ് സാന്ത്വനിപ്പിക്കുകയായിരുന്നു അദ്ദേഹം. ന്യൂസുകാരൊക്കെ എന്നെ എടുത്തിട്ട് അലക്കുകയായിരുന്നു. ആ സിറ്റുവേഷിലാണ് കല്യാണം ഉറപ്പിക്കുന്നത്. ഞാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് എന്റെ ഭാര്യ അതുപോലെ 27 ദിവസം അടുക്കളയിലാണ് കിടന്നുറങ്ങിയത്. ഫുഡ് പോലെ അതുപോലെയാണ് കഴിച്ചത്. ഞങ്ങളെല്ലാം കൂടെയുണ്ടെന്നായിരുന്നു അവളുടെ അച്ഛനും അമ്മയും പറഞ്ഞത്.

സിനിമയിൽ വന്നത്

ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് സര്‍പ്രൈസായി പൂജ ബട്ട് വന്നിരുന്നു. അപ്പോള്‍ത്തന്നെ മഹേഷ് ഭട്ടിനെ വിളിച്ചത്. സിനിമയില്‍ അവസരം കിട്ടിയത് അങ്ങനെയാണ്. അതേപോലെ ഡാന്‍സ് ഷോയിലും പോയത് അവളുടെ നിര്‍ബന്ധപ്രകാരമായാണ്. എന്റെ കുലദേവതയുടെ പേരും ഭുവനേശ്വര ദേവി എന്നാണ്. ഇതൊക്കെയൊരു നിമിത്തമാണ്, ഞാന്‍ നല്ല വിശ്വാസിയാണ്. വിലക്ക് മാറിയപ്പോഴും ഞാന്‍ റിട്ടയര്‍ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ചിന്തിച്ചത്. കുടുംബക്കാരാരും അത് സമ്മതിച്ചില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ