പ്രചരിക്കുന്ന വാർത്തകൾക്ക്
താനും ഡോ. മോൻസണുമായി പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളിൽ പങ്കെടുത്തതും മറ്റു മെഗാ ഷോകളിൽ പരിപാടി അവതരിപ്പിച്ചതുമാണ് മോൻസണുമായുള്ള ഏക ബന്ധം. ചെന്നൈയിൽ ഒരു ഷൂട്ടിൽ ആയിരുന്നു. അവിടെനിന്നു തിരികെ എത്തിയപ്പോഴാണ് വാർത്തകൾ അറിയുന്നത് അതിന്റെ ഷോക്കിൽനിന്നു ഇപ്പോഴും മുക്തയായിട്ടില്ല. ശ്രുതി പ്രതികരിച്ചു.
ആ വീഡിയോ ആണ്
മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്. തന്നെ ഏറെ നാളായി വിഷമിപ്പിച്ചിരുന്ന മുടി കൊഴിച്ചിലിന് അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് തനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു. പക്ഷേ അദ്ദേഹം ഡോക്ടറല്ല എന്ന വാർത്ത ഞെട്ടിച്ചിരിക്കുകയാണ് എന്നും മനോരമക്ക് നൽകിയ അഭിമുഖത്തിൽ ശ്രുതി പറയുന്നു.
തീർത്തും പ്രൊഫെഷണൽ!
പ്രഫഷനായ ബന്ധം മാത്രമേ അദ്ദേഹവുമായി ഉള്ളൂ. അദ്ദേഹത്തിന്റെ പിറന്നാളിനും വളരെ അടുത്ത സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. താനും എന്റെ കുടുംബവുമായിട്ടാണ് പോയത്. ഒരാളെ പരിചയപ്പെടുമ്പോൾ നമ്മൾ അവരുടെ ചരിത്രം ഒന്നും ചികയില്ലല്ലോ. നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ.
പ്രതിഫലത്തേക്കാൾ മുൻതൂക്കം!
ഒരു പരിപാടിക്ക് പോകുമ്പോൾ പ്രതിഫലത്തേക്കാൾ മുൻതൂക്കം നൽകിയിരുന്നത് സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോൾ പരിപാടികൾക്കു പോയത് എന്ന് പറഞ്ഞ ശ്രുതി ചില ഓൺലൈൻ മീഡിയ പ്രചരിപ്പിക്കുന്ന കഥകൾ കേട്ടിട്ട് നല്ല വിഷമമുണ്ട് എന്നും പറയുന്നു.
നല്ല വാർത്തകൾ പ്രചരിപ്പിക്കാൻ
നല്ല വാർത്ത കേട്ടാൽ പ്രചരിപ്പിക്കാൻ ആളുണ്ടാകില്ല. മുൻപ് തനിക്ക് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ അതിനെ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇപ്പോൾ തന്റെ ഫോണിന് യാതൊരു വിശ്രമവും കിട്ടുന്നില്ല. മറ്റൊരാളുടെ ജീവിതം തകർക്കുന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് പ്രതികരിച്ചിട്ട് കാര്യമില്ല. സത്യം അന്വേഷിക്കാനുള്ള മനസ്സ് കൂടി ഉണ്ടാകണമെന്നും ശ്രുതി പ്രതികരിച്ചു.