ആപ്പ്ജില്ല

'നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും'; ലോക്ക്ഡൗണ്‍ കാലത്തെ 'ലുഡോ അപരാത'യെ കുറിച്ച് വീണ നായര്‍

ലോക്ക്ഡൗണിൽ തുടങ്ങിയ ഞങ്ങടെ ലുഡോ ഗ്രൂപ്പ്‌. ദിവസവും ടീം ടൂർണമെന്റ് ആണ്. കൂടെ വിശേഷങ്ങൾ പറച്ചിലും. ഈ ചിത്രം നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവുമെന്നും വീണ പറയുന്നു

Samayam Malayalam 19 Jul 2020, 3:16 pm
ഈ ലോക്ക്ഡൗണ്‍ കാലത്ത് പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയുമൊന്നും കാണാനും ഇഷ്ടം പോലെ കറങ്ങി നടക്കാനും സാധിക്കാത്തതിന്റെ സങ്കടം എല്ലാവര്‍ക്കുമുണ്ട്. സോഷ്യല്‍ മീഡിയയും മറ്റുമാണ് ആകെയുള്ള ആശ്വസാം. ഓണ്‍ലെെന്‍ ഗെയിമുകളിലൂടെയും സൗഹൃദം നിലനിര്‍ത്തുന്നവരുമുണ്ട്. മലയാളത്തിലെ ചില സീരിയല്‍ താരങ്ങള്‍ ഈ അകലം കുറയ്ക്കുന്നത് ഓണ്‍ലെെന്‍ ഗെയിമിലൂടേയാണ്.
Samayam Malayalam നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും; ലോക്ക്ഡൗണ്‍ കാലത്തെ ലുഡോ അപരാതയെ കുറിച്ച് വീണ നായര്‍
'നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും'; ലോക്ക്ഡൗണ്‍ കാലത്തെ 'ലുഡോ അപരാത'യെ കുറിച്ച് വീണ നായര്‍


Also Read: ഗർഭിണിയായ ഭാര്യ ഗുജറാത്തിൽ; കൊവിഡ് കാലത്തെ കണ്ണു നിറച്ച യാത്രയെ കുറിച്ച് ജുബിൽ രാജൻ പി ദേവ്
ഓണ്‍ലെെന്‍ ഗെയിമുകളില്‍ ഏറെ ആരാധകരുള്ള ഗെയിമാണ് ലൂഡോ. ഇതായിരുന്നു ഈനാളത്രയും ഇവരേയും ചേര്‍ത്തു നിര്‍ത്തിയത്. നിത്യും ടീം ടൂര്‍ണമെന്റ് നടത്തിയും വര്‍ത്തമാനം പറഞ്ഞുമെല്ലാം ഗെയിമിലൂടെ സൗഹൃദം നിലനിര്‍ത്തിയ കഥ പറയുകയാണ് വീണ നായര്‍. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വീണ മനസ് തുറന്നത്.

'നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും'; ലോക്ക്ഡൗണ്‍ കാലത്തെ 'ലുഡോ അപരാത'യെ കുറിച്ച് വീണ നായര്‍



കൂട്ടുകാരെല്ലാം കൂടെ ചേര്‍ന്നു നടത്തിയ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ടും വീണ പങ്കുവച്ചിട്ടുണ്ട്. ഒരു ലുഡോ അപാരത എന്നാണ് വീണ തങ്ങളുടെ കൂട്ടിനെ കുറിച്ച് പറയുന്നത്. ''ലോക്ക്ഡൗണിൽ തുടങ്ങിയ ഞങ്ങടെ ലുഡോ ഗ്രൂപ്പ്‌. ദിവസവും ടീം ടൂർണമെന്റ് ആണ്. കൂടെ വിശേഷങ്ങൾ പറച്ചിലും. പല വട്ടം എല്ലാരെം കൂടി വീഡിയോ കോള്‍l നോക്കി. ഒടുവില്‍ ഇന്നാണ് എല്ലാവരും ഒരുമിച്ചു വന്നത്'' വീണ പറയുന്നു.

Also Read: 'നീലക്കണ്ണുകളുള്ള അപ്സരസ്'; സോഷ്യല്‍ മീഡിയയില്‍ തരംഗമായി അപ്സര റാണി, രാം ഗോപാല്‍ വര്‍മ്മയുടെ കണ്ടെത്തല്‍

''സോണിയ കുറച്ചു ലേറ്റ് ആയിപോയി. പിന്നെ കാർത്തിക് വിളിച്ചാൽ കിട്ടാത്ത അത്ര തിരക്കായകൊണ്ടു അവനെ മാത്രം വെട്ടി ഒട്ടിച്ചേക്കുവാ. ഹഹ... love u all... ഈ ചിത്രം നല്ല ഓർമ്മയായി എന്നും ഇവിടുണ്ടാവും'' വീണ കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ