ആപ്പ്ജില്ല

എന്റെ അപ്പച്ചൻ എന്നെ വിട്ട് പോയപ്പോഴാണ് എനിക്ക് അതു മനസ്സിലായതും ഉള്ളിൽ തട്ടിയതും; എനിക്കാരായിരുന്നു ഇന്നസെന്റ്!

രാത്രി 10.30 നാണ് മരണം സ്ഥിരീകരിച്ചത്. 75 ാം വയസിലാണ് അന്ത്യം സംഭവിച്ചത്. നിരവധി ചിത്രങ്ങളിൽ ഭാഗമായ ഇന്നസെന്‍റ് 1972 - ൽ നൃത്തശാല എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്.

Samayam Malayalam 27 Mar 2023, 12:04 am
ചിരിപ്പിക്കാൻ ഇനി ഇന്നച്ചൻ എത്തില്ല എന്നത് ഒരു നൊമ്പരത്തോടെയെ മലയാളികൾക്ക് ഓർക്കാൻ കഴിയൂ. എന്നാ ഞാനൊരു സത്യം പറയട്ടേ. എനിക്കതോർമയില്യാ "എന്നാ ഞങ്ങൾക്ക് ഓർമയുണ്ട്. എന്നും ഓർമയുണ്ടാവും. എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ കടം എടുത്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പലരും കുറിയ്ക്കുന്നത്. ഇപ്പോഴിതാ സീരിയൽ സംവിധായകൻ ആൽബി ഫ്രാൻസിസ് പങ്കിട്ട ഒരു കുറിപ്പാണു വൈറലായി മാറുന്നത്.
Samayam Malayalam innocent


യാത്രാമംഗളഗൾ ഇന്നച്ചാ
എനിക്കാരായിരുന്നു ഇന്നസെന്റ് ......?
ഞാനും ഇന്നസെന്റേട്ടനും തൃശൂർക്കാരാണ്...
അതിനേക്കാളുമധികം ഇരിങ്ങാലക്കുട എന്ന സ്ഥലത്തെ ഞങ്ങളുടെ സിനിമാക്കാരൻ .....
ഞാനാദ്യമായി ഇന്നച്ചൻ ചേട്ടനെ കാണുന്നത് വളരെ കുഞ്ഞിലെയാണ്....
എന്റെ അമ്മായിയുടെ അയൽക്കാരനായിരുന്നു ഇന്നേട്ടൻ....
അമ്മായിയുടെ ഭർത്താവിന്റെ കളിക്കൂട്ടുകാരൻ ....
ആദ്യമായി ഇന്നച്ചൻ ചേട്ടനെ കാണുന്നത് ഒരു പഴയ സ്കൂട്ടറിൽ എന്റെ അമ്മായിയുടെ വീട്ടിൽ വരുമ്പോഴാണ് ....
അന്നദ്ദേഹം വലിയ സിനിമാ നടനല്ല...

പിന്നീട് .... അദ്ദേഹത്തിന്റെ മകനൊപ്പം കുറെ ഓർമ്മകളുണ്ട് .... അതും ചെറുപ്പത്തിൽ ...
അന്നും ഇന്നും കൺ നിറയെ കണ്ട സിനിമാക്കാരനാണ് ഇന്നസെന്റേട്ടൻ ....
അഭിനയത്തിൽ കഴിവു തെളിയിച്ചു എന്നതു മാത്രമല്ല, മലയാളികളെ മുഴുവൻ ചിരിപ്പിക്കുവാനും, ചിന്തിപ്പിക്കുവാനും കഴിഞ്ഞ മറ്റൊരാളില്ല...

ക്യാൻസർ വന്ന് മരണത്തെ മുന്നിൽ കണ്ടപ്പോഴും , അതിലും വലിയൊരു ചിരി സാദ്ധ്യത അദ്ദേഹം കണ്ടെത്തുകയും, ചില വലിയ ചിന്തകൾ പങ്കുവെക്കുകയും ചെയ്തിരുന്നു...
അഭിനേതാവിനു പകരം ഒരു എഴുത്തുകാരനായിരുന്നു ഇന്നസെന്റേട്ടനെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ മലയാളികൾക്ക് എന്നെന്നും ആസ്വദിക്കാമായിരുന്ന രചനകൾ ഉണ്ടാകുമായിരുന്നു - എന്ന് കേട്ടിട്ടുണ്ട്....



മരണ ശേഷമാണ് ഒരാളുടെ നഷ്ടം നമുക്ക് തിരിച്ചറിയുക...
അത് സത്യമാണ്... മനസ്സിനക്കരെ എന്ന ചിത്രത്തിൽ അപ്പന്റെ കഥാപാത്രമായ ഇന്നസെന്റ് മരിച്ച് കഴിഞ്ഞ് മകനായ ജയറാമിന്റെ കഥാപാത്രം നയൻതാരയോട് പറയുന്ന ഡയലോഗ് ഇങ്ങിനെയാണ്...

" കൂടെയുള്ളവരെ കാണാൻ ദൈവം നമുക്ക് കണ്ണ് തന്നിട്ടില്ല ...അവർ ഇല്ലാതായി കഴിയുമ്പോഴാണ്, അവർ നമുക്ക് ആരായിരുന്നു ... എന്തായിരുന്നു ... എന്ന് നമുക്ക് മനസ്സിലാകുക"


എന്റെ അപ്പച്ചൻ എന്നെ വിട്ട് പോയപ്പോഴാണ് എനിക്ക് അതു മനസ്സിലായതും ... ഉള്ളിൽ തട്ടിയതും ...എക്കാലത്തെയും എനിക്കിഷ്ടപ്പെട്ട ഈ വാക്കുകൾ ഇന്നച്ചേട്ടന്റെ ഈ വിയോഗത്തിൽ ഞാൻ പങ്കു വെക്കുന്നു...ഒരുപാട് തവണ നേരിൽ കാണുകയും ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ഇന്നേട്ടാ .... ഇനി ഒരു കാണണില്ല ...വിട.

ആര്‍ട്ടിക്കിള്‍ ഷോ