ആദ്യം നോ പറഞ്ഞു
ഇടക്ക് വന്ന വർക്കുകകൾ വേണ്ടെന്നു വച്ച് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അമ്പിളി പറയുന്നത്. തുമ്പപ്പൂവിൽ നിന്നും അവസരം വന്നപ്പോഴും ആദ്യം നോ പറഞ്ഞതാണ്. പക്ഷേ ക്യാരക്ടർ ഇഷ്ടപ്പെട്ടതിനാലും കംഫർട്ടായി വർക്ക് ചെയ്യാനുള്ള ഒരു സാഹചര്യം ഉറപ്പായതിനാലുമാണ് ‘തുമ്പപ്പൂ’വില്‍ അഭിനയിക്കാം എന്നു സമ്മതിക്കുന്നത് എന്നും അമ്പിളി പറയുന്നു.
കുടുംബം ഒന്നിച്ച്!
അച്ഛനും അമ്മയ്ക്കും രണ്ടുമക്കൾക്കും ഒപ്പമാണ് ഷൂട്ടിങ്ങിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ ടീം ഒരുക്കിത്തന്നിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ മക്കളെ ഒറ്റയ്ക്കാക്കി മാറി നിൽക്കാനാകില്ല. താൻ ലൊക്കേഷനിലേക്ക് പോകുമ്പോൾ അവർ റൂമിലിരിക്കും. ബ്രേക്ക് ടൈമിൽ അവരുടെ അടുത്ത് പോയി വരാമല്ലോ- അമ്പിളി പറയുന്നു.
രണ്ടരവർഷത്തിന് ശേഷം!
രണ്ടരവർഷം മാറി നിന്നിട്ടു തിരികെ വരുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. കുറച്ച് സീരിയസായ അപ്പിയറൻസിലും അതിന്റെതായ വ്യത്യാസമുണ്ട്. നേരത്തെ ചെയ്തതിൽ പലതും ദുഖപുത്രി ഇമേജുള്ള വേഷങ്ങളായിരുന്നല്ലോ. അതിൽ നിന്ന് മാറ്റമുണ്ടാകും എന്നു പ്രതീക്ഷിക്കാം എന്നും അഭിമുഖത്തിൽ അമ്പിളി പറയുന്നു.
സിംഗിൾ പേരന്റ്!
ഡാൻസ് ക്‌ളാസും അഭിനയവും എല്ലാം ഒരുമിച്ചു കൊണ്ടുപോവുകയാണ്. സാമ്പത്തികമായി ആവശ്യങ്ങളുണ്ടല്ലോ. കുഞ്ഞുങ്ങൾ വളർന്നു വരുകയല്ലേ. അച്ഛനും അമ്മയ്ക്കും ജോലി ഉണ്ടെങ്കിലും ഒരു കുടുംബം മുൻപോട്ട് കൊണ്ട് പോകാൻ പ്രയാസമാണ്. അപ്പോൾ ഒരു സിങ്കിൽ പേരന്റാകുമ്പോൾ കുറച്ചു കൂടി സാമ്പത്തിക ഭദ്രത ആവശ്യമാണ്.- അമ്പിളി പറഞ്ഞു.