ആപ്പ്ജില്ല

'ബിഗ് ബോസിൽ നിന്ന് തിരികെ ഞങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് വരേണ്ട പെണ്ണാണ് അവൾ'

"ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചിൽ കണ്ടു ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്‌. പിന്നെ കരഞ്ഞപ്പോൾ, ഡീ എന്ത് വന്നാലും നീ കരയരുതേ എന്ന്‌ ആത്മഗതം"മനസ്സ് തുറന്ന് വീണയുടെ കണ്ണേട്ടൻ!

Samayam Malayalam 24 Feb 2020, 8:50 am
ബിഗ് ബോസിലെ ഏറ്റവും ഇമോഷണലായ മത്സരാര്‍ഥികളില്‍ ഒരാളായി കരുതപ്പെടുന്ന ആളാണ് വീണ നായർ. ചില സമയങ്ങളിൽ ഭർത്താവിനെയും മകനെയും പറ്റി പറയുമ്പോൾ തന്നെ വീണ കരഞ്ഞു പോകുന്ന ഒട്ടനവധി രംഗങ്ങൾ ബിഗ് ബോസിൽ നിറഞ്ഞിരുന്നു. ഇതിനെ പല രീതിയിലാണ് പ്രേക്ഷകർ ഉൾക്കൊണ്ടത്. താരം സ്ട്രാറ്റജിയുടെ ഭാഗമായി നടത്തുന്നതാണ് ഇതെന്നും,ബിഗ് ബോസ് കാണുന്ന സാധാരണ വീട്ടമ്മമാരെ തനിക്ക് നേരെ തിരിക്കുകയാണ് ലക്ഷ്യമെന്നും സോഷ്യൽ മീഡിയയിലൂടെ ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ വീണയ്‌ക്കെതിരെ ഉയരുന്ന ചില ചർച്ചകളോടും വീണയ്ക്ക് ലഭിക്കുന്ന പിന്തുണയോടും പ്രതികരിക്കുകയാണ് താരത്തിന്റെ ഭർത്താവും ആർജെയുമായ അമാൻ.
Samayam Malayalam rj aman and veena


വീണയുടെ ഒഫീഷ്യൽ പേജിൽ നിന്നാണ് അമാൻ പ്രതികരിച്ചത്. തന്റെ ഭാര്യയ്ക്കും, മകനും കുടുംബത്തിനും എതിരെ നടക്കുന്ന അസഭ്യവര്ഷത്തിനെതിരെയാണ് അമാൻ ആദ്യം പ്രതികരിച്ചത്. പിന്നീട് അന്പതുദിവസം വീണയ്ക്ക് ജനങ്ങൾ നൽകിയ സപ്പോർട്ടിന് നന്ദിയും അദ്ദേഹം പറയുന്നുണ്ട്.

" ഞാൻ വീണയുടെ ഭർത്താവ്. ബിഗ് ബോസ്സ് ഭാഷയിൽ പറഞ്ഞാൽ വീണയുടെ 'കണ്ണേട്ടൻ'. ആത്മാർത്ഥമായും, സ്നേഹത്തോടെയും, പരിഹാസത്തോടെയും പിന്നെ ഇങ്ങനൊന്നും അല്ലാതെ വള്ളിയും പുള്ളിയും കുനിപ്പും ഇട്ട് ആ പേരെന്നെ ഒരുപാട് ആൾക്കാർ വിളിച്ചു. ചിലത് സ്വീകരിച്ചു ചിലത് നിരസിച്ചു. കൂടുതലായി വിളി വന്നത് 2 ആഴ്ച്ച മുന്നേ ആയിരുന്നു. ഒരു വ്യാഴാഴ്ച. ഈ പേജിലെ രണ്ടു വോട്ട് അഭ്യർത്ഥന പോസ്റ്റുകളിലെ കമെന്റുകൾ കണ്ട് എന്റെ സുഹൃത്തുക്കളുടെ വിളി വന്നപ്പോഴാണ് എന്റെ പൊന്ന് സാറെ ചുറ്റും നടക്കുന്നത് ഞാനും അറിഞ്ഞത്. അപ്പൊ തന്നെ പോസ്റ്റും ഡിലീറ്റ് ചെയ്ത് ഞാനും ഈ പേജിന്റെ അഡ്മിൻ ആകാൻ തീരുമാനിച്ചു. ഇതുവരെ വീണയുടെ പ്രൊഫഷണൽ കാര്യങ്ങളിൽ ഞാൻ ഇടപെട്ടിട്ടില്ല" എന്ന് പറഞ്ഞു കൊണ്ടാണ് അമാൻ പോസ്റ്റ് ആരംഭിക്കുന്നത്.

ALSO READ: അമ്മയുടെ മാസബലി വരെ മാറ്റി വെച്ച് ബിഗ് ബോസിലെത്തിയ രജിത്!

വീണയ്ക്ക് മാനസികമായ ഒരു സപ്പോർട്ട് വേണം എന്ന്‌ മനസ്സായിലായപ്പോൾ ആണ് താൻ ഇപ്പോൾ ഇടപെടാം എന്ന് വിചാരിച്ചതെന്നും, ബിഗ് ബോസ് വീട്ടിൽ നിന്ന് തിരികെ ഞങ്ങളുടെ കുഞ്ഞു ജീവിതത്തിലേക്ക് വരേണ്ട പെണ്ണാണ് അവൾ എന്ന ഉത്തമ ബോധ്യത്തോടെ, വീണയുടെ പേജിൽ വരുന്ന ചില മെസ്സേജുകൾക്കു മറുപടി നൽകി തുടങ്ങുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അസഭ്യമായ വാക്കുകൾ അവൾക്കും എനിക്കും നേരെ മാത്രമല്ല 3 വയസ്സ് പ്രായമുള്ള ഞങ്ങളുടെ കുഞ്ഞിന് വരെ ഉണ്ടായി. ഇതാ അല്പം മനോവിഷമം ഉണ്ടായത് അവിടെ മാത്രമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ അതിൽ അൽപ്പം ശമനം വന്നതായും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ അമ്പതു ദിവസം പൂർത്തിയാകുമ്പോൾ ജനങ്ങൾ വീണയ്ക്ക് നൽകുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചിട്ടുണ്ട് . ആദ്യ ദിവസങ്ങളിലെ വീണയുടെ കരച്ചിൽ കണ്ടു മനസ്സുകൊണ്ട് അവൾ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്‌ താൻ ആഗ്രഹിച്ചതായും പിന്നെ കരഞ്ഞപ്പോൾ, ഡീ എന്ത് വന്നാലും നീ കരയരുതേ എന്ന്‌ ആത്മഗതം പറഞ്ഞതായും അമാൻ പറയുന്നു. ഇപ്പോൾ കളികൾ അവളും മനസ്സിലാക്കുന്നു എന്ന് എല്ലാരേം പോലെ തന്റെയും മനസ്സ് പറയുന്നു തുടർന്നും അങ്ങനെ ആവട്ടെയെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ