ആപ്പ്ജില്ല

മമ്മൂട്ടി ചിത്രത്തിലെ വില്ലത്തി വേഷം ചെയ്തതോടെ നിലത്തുനിൽക്കാൻ സമയം ഉണ്ടാവില്ലെന്ന് എല്ലാരും പറഞ്ഞു! സിബിഐ സിനിമയിലെ വില്ലത്തി ഇപ്പൊൾ എവിടെ? മനസ്സുതുറന്ന് ബിന്ദു രാമകൃഷ്ണൻ!

നേരറിയാന്‍ സിബി ഐയിൽ നിർണ്ണായകമായ കഥാപാത്രമായി എത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ബിന്ദു രാമകൃഷ്ണൻ. അഭിനയിച്ചുകൊണ്ടിരുന്ന പരമ്പരകളിൽ നിന്നും ബ്രേക്കെടുത്തായിരുന്നു ബിന്ദു സിനിമയിൽ അഭിനയിക്കാൻ പോയത്. അതിന് ശേഷം തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

Samayam Malayalam 26 Nov 2021, 11:30 am
വിവിധ പരമ്പരകളിലും സിനിമകളിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് ബിന്ദു രാമകൃഷ്ണന്‍. തമാശയായാലും വില്ലത്തരമായാലും സ്വഭാവിക കഥാപാത്രങ്ങളായാലും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയാണ് ബിന്ദു രാമകൃഷ്ണന്‍. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള ബിന്ദു രാമകൃഷ്ണന്റെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലാജി ശർമ്മയായിരുന്നു ഫേസ്ബുക്കിലൂടെ ബിന്ദു രാമകൃഷ്ണന്റെ വിശേഷങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തത്.
Samayam Malayalam bindu ramakrishnan viral talk balaji sharma s chat with bindu ramakrishnan goes viral
മമ്മൂട്ടി ചിത്രത്തിലെ വില്ലത്തി വേഷം ചെയ്തതോടെ നിലത്തുനിൽക്കാൻ സമയം ഉണ്ടാവില്ലെന്ന് എല്ലാരും പറഞ്ഞു! സിബിഐ സിനിമയിലെ വില്ലത്തി ഇപ്പൊൾ എവിടെ? മനസ്സുതുറന്ന് ബിന്ദു രാമകൃഷ്ണൻ!


അമ്മയാണ്

അമ്മേയെന്ന് ഞാന്‍ സ്‌നേഹത്തോടെ വിളിക്കുന്നൊരമ്മ, ഒരുപാട് കാലമായി കണ്ടിട്ട്. 10-12 വര്‍ഷമായിക്കാണുമെന്ന് പറഞ്ഞായിരുന്നു ബാലാജി ശര്‍മ്മ സംസാരിച്ച് തുടങ്ങിയത്. വിവിധ കഥാപാത്രങ്ങളിലൂടെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ ബിന്ദു രാമകൃഷ്ണനെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന മനസ്സിനക്കരെയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.

വില്ലത്തിയായി

നേരറിയാന്‍ സിബി ഐയില്‍ വില്ലത്തിയായാണ് ബിന്ദു രാമകൃഷ്ണന്‍ അഭിനയിച്ചത്. ഇത്രയും ഐശ്വര്യമുള്ള അമ്മ എങ്ങനെയാണ് വില്ലത്തിയായി അഭിനയിച്ചതെന്നായിരുന്നു ബാലാജി ശര്‍മ്മയുടെ ചോദ്യം. ആ സിനിമയ്ക്ക് ശേഷം അമ്മയ്ക്കുണ്ടായ ഗുണം എന്താണെന്ന് അറിയണം. എങ്ങനെയാണ് വില്ലത്തി വേഷത്തിലേക്ക് അമ്മയെ അവര്‍ സെലക്ട് ചെയ്തതെന്നും ബാലാജി ശര്‍മ്മ ചോദിച്ചിരുന്നു.

സംശയിക്കാത്തയാൾ

ഒരിക്കലും സംശയിക്കാത്ത ഒരാളെ വേണം. അതുകൊണ്ടാണ് നിങ്ങളെ ഈ കഥാപാത്രത്തിനായി വിളിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്. അതിന്റെ ക്ലൈമാക്‌സ് എടുക്കുമ്പോഴാണ് ഞാനാണ് കൊന്നതെന്ന് അറിഞ്ഞത്. അത് കേട്ട് എനിക്ക് പനി വന്നു. സിനിമയുടെ കഥയൊന്നും അറിയില്ലായിരുന്നു. ഞാനെന്തിന് ആ കൊച്ചിനെ കൊല്ലണമെന്നായിരുന്നു ചിന്തിച്ചത്, ഒരിക്കലും സംശയിക്കാത്ത ഒരാളായിരിക്കണം, അതാണ് ഈ കഥാപാത്രം നിങ്ങളെ ഏല്‍പ്പിച്ചതെന്നായിരുന്നു അവര്‍ പറഞ്ഞത്.

ഒഴിവാക്കി

ആ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്നോ സീരിയലുകളില്‍ നിന്നോ തനിക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു ബിന്ദു രാമകൃഷ്ണന്‍ പറഞ്ഞത്. 4 സീരിയലുകളില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ബിന്ദുവിന് നേരറിയാന്‍ സിബി ഐയിലെ അവസരം ലഭിച്ചത്. 15 ദിവസം ചോദിച്ചിട്ട് 36 ദിവസമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അതോടെ ആ സീരിയലുകളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയെന്നും ബിന്ദു പറഞ്ഞിരുന്നു.

പ്രതീക്ഷിച്ചത്

ഇത് കഴിയുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് എല്ലാവരും പറഞ്ഞു. ഹിറ്റായ നിരവധി പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ അവസരങ്ങളൊന്നും പിന്നീട് അധികം ലഭിച്ചിട്ടില്ല. സിനിമയുടെ കാര്യവും അങ്ങനെ തന്നെയാണ്. രണ്ട് മക്കളും വിദേശത്താണ്. ചേച്ചി ഇപ്പോഴും ഫ്രീയാണെന്നായിരുന്നു ബാലാജി ശർമ്മ പറഞ്ഞത്. നേരറിയാന്‍ സിബി ഐയ്ക്ക് ശേഷം സിനിമകള്‍ കിട്ടാത്തതെന്താണെന്ന് എല്ലാവരും ചോദിച്ചിരുന്നു. ഇനി നിലത്ത് നില്‍ക്കാന്‍ സമയമുണ്ടാവില്ലെന്നായിരുന്നു പലരും പറഞ്ഞത്. നല്ലൊരു അവസരത്തിനായുള്ള കാത്തിരിപ്പിലാണെന്നുമായിരുന്നു ബിന്ദു പറഞ്ഞത്. മികച്ച അവസരം അമ്മയ്ക്ക് ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.

വീഡിയോ

കുറുവാച്ചന് വില്ലൻ ലൂസിഫറിന്‍റെ ബോബി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ