ആപ്പ്ജില്ല

കാലം കാത്തുവച്ച ദിനം! അവഹേളിക്കപ്പെട്ടപ്പോളും, വേട്ടയാടപ്പെട്ടപ്പോഴും കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടി; ലോവലിന്റെ വാക്കുകൾ!

മനസ്സിൽ കരുതിയ അക്ഷരങ്ങൾ വാരികൂട്ടിയാണ് ഈ സന്തോഷം ഞാൻ നിങ്ങൾക്കുമുന്നിൽ അറിയിക്കുന്നത്- ലോവൽ പറയുന്നു .

Edited byഋതു നായർ | Samayam Malayalam 21 Oct 2022, 8:59 am
അട്ടപ്പാടിയിലെ ആദിവാസി ജനത അനുഭവിക്കുന്ന ചൂഷണങ്ങളും അതിനെതിരെയുള്ള പോരാട്ടവും പറയുന്ന ചിത്രമാണ് സിഗ്നേച്ചർ. മനോജ് പാലോടൻ സംവിധാനം ചെയ്ത ചിത്രത്തിൽ കാർത്തിക് രാമകൃഷ്ണൻ ആയിരുന്നു നായകൻ. അട്ടപ്പാടിയിലെ ദൃശ്യഭംഗിയുടെ പശ്ചാത്തലത്തിൽ പ്രകൃതിയെ ഉൾകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ കഥ പറയുന്ന സിഗ്നേച്ചറിന്റെ ഛായാഗ്രാഹകൻ ലോവൽ ആയിരുന്നു. നിരവധി ടിവി പരമ്പരകളിൽ ക്യാമറാമാൻ ആയ ലോവൽ സോഷ്യൽ മീഡിയയിൽ സജീവവ്യക്തിത്വം ആണ്. മികച്ച ക്യാമറാമാനുള്ള അവാർഡുകൾ നേടിയെടുത്ത ലോവൽ ജീവിതത്തിൽ സ്വന്തമാക്കിയ നേട്ടത്തെ കുറിച്ച് പറയുകയാണ്. ലോവലിന്റെ വാക്കുകളിലേക്ക്. ALSO READ: എന്റെ A റ്റു Z കാര്യങ്ങളും ഇവൾക്ക് അറിയാം: ഇത് ചിലർക്കുള്ള മറുപടിയെന്നും നലീഫ്‌: ഇത്രയും മനസിലാക്കിയ രണ്ടാൾക്കും ജീവിതത്തിൽ ഒന്നിച്ചുകൂടെയെന്ന് ആരാധകർ!
Samayam Malayalam cameraman lawell s facebook post about great achievment in his life
കാലം കാത്തുവച്ച ദിനം! അവഹേളിക്കപ്പെട്ടപ്പോളും, വേട്ടയാടപ്പെട്ടപ്പോഴും കാത്തിരുന്നത് ഈ നിമിഷത്തിനുവേണ്ടി; ലോവലിന്റെ വാക്കുകൾ!


ലോവലിന്റെ വാക്കുകൾ

2019 ലാണ് കേരള സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരം എനിക്ക് ലഭിക്കുന്നത്... ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ് എനിക്ക് ... പലരും ആ സന്തോഷം വിളിച്ചറിയിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു ...കഴിഞ്ഞ കുറച്ചുകാലങ്ങളായി എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും ഞാൻ ഈ മുഖപുസ്തകത്തിലൂടെ നിങ്ങൾക്കുമുന്നിൽ പങ്കിടാറുണ്ട്- ലോവൽ പറഞ്ഞുതുടങ്ങുന്നു.

അന്ന് ഉറപ്പിച്ചിരുന്നു

ഇന്നിപ്പോൾ പറയാൻ ആഗ്രഹിക്കുന്നതും അതുപോലൊരു സന്തോഷനിമിഷമാണ്... ജീവിതത്തിലെ കയ്പ്പേറിയ നിമിഷങ്ങളിൽ വേട്ടയാടപ്പെട്ടപ്പോളും സമൂഹത്തിനുമുന്നിൽ അവഹേളിക്കപ്പെട്ടപ്പോളും ഒന്നുമാത്രം ഞാൻ ഉറപ്പിച്ചിരുന്നു അഭിമാനത്തിന്റെ ഒരുനാൾ കാലമെനിക്കായ് കരുതിവയ്ക്കുമെന്ന്, ആദരിക്കപ്പെടുമെന്ന്.

ഞാൻ ആദരിക്കപ്പെട്ടു

ജീവിതത്തിൽ കുഞ്ഞ് കാര്യങ്ങൾപോലും വലിയ രീതിയിൽ അഭിമാനിക്കുന്നൊരാളാണ് ഞാൻ- എന്നും ലോവൽ പോസ്റ്റിൽ പറയുന്നു. ജനിച്ചനാൾമുതൽ കേട്ടുണരുന്നത് പൊങ്ങുമൂട് പുളിക്കൽ ഭാഗവതിയുടെ മുന്നിലെ മണിയടിശബ്ദം കേട്ടാണ്. എല്ലാ ദുഖങ്ങളും സന്തോഷങ്ങളും ആഗ്രഹങ്ങളും പുളിക്കൽ അമ്മയ്ക്കുമുന്നിലാണ് സമർപ്പിക്കുന്നതും.. ഇന്നതേ അമ്മയ്ക്കുമുന്നിൽ,എന്നും കാണുന്ന ജനങ്ങൾക്കുമുന്നിൽവച്ച് ഞാൻ ആദരിക്കപ്പെട്ടു.

നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ പോരാ

എന്റെ പ്രിയപ്പെട്ട നാട്ടുകാരോടും,പോങ്ങുമൂട് പുളിക്കൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ്‌ ഭാരവാഹികളോടും സ്നേഹവും നന്ദിയും എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല. ഏത് പുരസ്‌ക്കാരത്തേക്കാളും വിലമതിക്കാൻ ആകാത്തതാണ് എന്റെ സ്വദേശം എനിക്കുതന്ന ഈ ആദരവ്- - ലോവൽ മുൻപൊരിക്കൽ പങ്കിട്ട പോസ്റ്റിലാണ് ഇക്കാര്യം പറയുന്നത്.

ആ അച്ഛന്റെ മകൻ

എഴുത്തിന്റെ മാത്രം ലോകത്ത് ജീവിക്കുന്ന കേരള സ്റ്റേറ്റ് ഫിലിം അവാർഡ് അടക്കം നിരവധി പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങിയ ഒരച്ഛന്റെ മകനായിട്ടും എഴുത്തിന്റെ ലോകത്തേക്ക് എത്തിനോക്കാൻപോലും ശ്രമിക്കാത്തൊരാളാണ് ഞാൻ. എല്ലാം അമ്മയ്ക്കുമുന്നിൽ സമർപ്പിച്ചുകൊണ്ട് മുന്നോട്ട്- എന്നു പറഞ്ഞുകൊണ്ടാണ് ലോവൽ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ